HOME
DETAILS

വികസനകാര്യത്തില്‍ കൈകോര്‍ത്ത് നിയുക്ത എം.എല്‍.എമാര്‍

  
backup
May 27, 2016 | 10:29 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0

കോഴിക്കോട്: നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത എം.എല്‍.എമാര്‍. നഗരജനത നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ളം, റോഡ് വികസനം, മാലിന്യ നിമാര്‍ജനം എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും മണ്ഡലവും മറന്ന് ഒരുമിക്കുമെന്നാണ് ഡോ. എം.കെ മുനീര്‍ ( കോഴിക്കോട് സൗത്ത് ), വി.കെ.സി മമ്മദ് കോയ (ബേപ്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത് ) എന്നിവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. കുടിവെള്ള ക്ഷാമം, കരിപ്പൂര്‍ വിമാനത്താവള വികസനം, സൈബര്‍ പാര്‍ക്ക്, റെയില്‍വേ വികസനം, ബേപ്പൂര്‍ തുറമുഖ വികസനം തുടങ്ങിയവ കോഴിക്കോടിന്റെ പൊതുവായ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ കൈകോര്‍ത്ത് നീങ്ങും. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'കേരളസഭ-2016' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂവരും. ജനങ്ങള്‍ക്കാവശ്യമായ അടിയന്തര പ്രശ്‌നങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് ഇടപെടും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മണ്ഡലങ്ങളുടെ അതിര്‍വരമ്പുകള്‍ നോക്കാതെ പ്രവര്‍ത്തിക്കുമെന്നും നിയുക്ത എം.എല്‍.എമാര്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച നഗരപാതാ വികസന പദ്ധതി കൂടുതല്‍ സജീവമാക്കുമെന്നും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ കഴിയും വിധം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികൂടി പൂര്‍ത്തികരിച്ചാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമം ഇല്ലാതാകും. കോട്ടപ്പറമ്പ് ആശുപത്രിയുടെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെയും   നവീകരണമാണ് ഇത്തവണ മുന്‍പിലുള്ള പ്രധാന അജന്‍ഡ. കുതിരവട്ടം ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളാണ് തയാറായി വരുന്നത്. ഇതിനായി ബജറ്റില്‍ 10 കോടി അനുവദിച്ചിട്ടുണ്ട്. ഇത് ലഭ്യമാക്കാന്‍ ഭരണകക്ഷി എം.എല്‍.എമാരായ വി.കെ.സിയും പ്രദീപും സഹായിക്കണം.
 കോട്ടപ്പറമ്പ് ആശുപത്രിയില്‍ 31 പുതിയ തസ്തികകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അത് റദ്ദ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുനീര്‍ പ്രദീപിനോടും വി.കെ.സിയോടുമായി പറഞ്ഞു. നഗരത്തില്‍ വരും നാളുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രധാന്യം നല്‍കാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എം.എല്‍.എയെന്ന നിലയില്‍ താനും അതിനൊപ്പം സഹകരിക്കുമെന്നും വി.കെ.സി മമ്മദ് കോയ പറഞ്ഞു.
നമ്മുടെ ഒഴുക്കുചാലുകള്‍ ഇന്ന് അഴുക്കുചാലുകളാണ്. മാലിന്യസംസ്‌കരണ സംസ്‌കാരം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ബോധവല്‍ക്കരണം വേണം. മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരം ഒഴിവാക്കണം. കക്കൂസ് മാലിന്യവും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതി കോഴിക്കോട്ടും നടപ്പാക്കേണ്ടതുണ്ട്. നഗരത്തിനൊപ്പം തന്റെ മണ്ഡലത്തിലെ ഫറോക്കിലും രാമനാട്ടുകരയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതു പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും വി.കെ.സി പറഞ്ഞു.
10 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എ. പ്രദീപ് കുമാര്‍ പറഞ്ഞു. നടക്കാവ് സ്‌കൂള്‍ മാതൃക മറ്റു സര്‍ക്കാര്‍ സ്‌കൂളുകളിലേയ്ക്കും കോളജുകളിലേയ്ക്കും വ്യാപിപ്പിക്കും. റോഡ് വികസനവും കുടിവെള്ളത്തിനും ആദ്യ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലും ബഹുമുഖ ഇടപെടലിലൂടെ വികസന പ്രവൃത്തികള്‍ നടത്തും. കോഴിക്കോട് ബീച്ചിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്‍കൈയെടുക്കും. നഗരത്തിന്റെ വികസനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് അത്യാവശ്യമാണ്. ഇതു കണക്കിലെടുത്ത് വിമാനത്താവള വികസന കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. കോഴിക്കോടിന്റെ ഐ.ടി സാധ്യതകള്‍ മെച്ചപ്പെടുത്താനും മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പദ്ധതി കൊണ്ടുവരാനും കൂട്ടായ ശ്രമം വേണമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്  സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  6 minutes ago
No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  14 minutes ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  28 minutes ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  43 minutes ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  an hour ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  an hour ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  2 hours ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  9 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  9 hours ago

No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  11 hours ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  11 hours ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  11 hours ago
No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  12 hours ago