
വികസനകാര്യത്തില്‍ കൈകോര്‍ത്ത് നിയുക്ത എം.എല്‍.എമാര്‍
കോഴിക്കോട്: നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത എം.എല്‍.എമാര്‍. നഗരജനത നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ളം, റോഡ് വികസനം, മാലിന്യ നിമാര്‍ജനം എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും മണ്ഡലവും മറന്ന് ഒരുമിക്കുമെന്നാണ് ഡോ. എം.കെ മുനീര്‍ ( കോഴിക്കോട് സൗത്ത് ), വി.കെ.സി മമ്മദ് കോയ (ബേപ്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത് ) എന്നിവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. കുടിവെള്ള ക്ഷാമം, കരിപ്പൂര്‍ വിമാനത്താവള വികസനം, സൈബര്‍ പാര്‍ക്ക്, റെയില്‍വേ വികസനം, ബേപ്പൂര്‍ തുറമുഖ വികസനം തുടങ്ങിയവ കോഴിക്കോടിന്റെ പൊതുവായ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ കൈകോര്‍ത്ത് നീങ്ങും. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'കേരളസഭ-2016' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂവരും. ജനങ്ങള്‍ക്കാവശ്യമായ അടിയന്തര പ്രശ്‌നങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് ഇടപെടും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മണ്ഡലങ്ങളുടെ അതിര്‍വരമ്പുകള്‍ നോക്കാതെ പ്രവര്‍ത്തിക്കുമെന്നും നിയുക്ത എം.എല്‍.എമാര്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച നഗരപാതാ വികസന പദ്ധതി കൂടുതല്‍ സജീവമാക്കുമെന്നും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ കഴിയും വിധം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികൂടി പൂര്‍ത്തികരിച്ചാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമം ഇല്ലാതാകും. കോട്ടപ്പറമ്പ് ആശുപത്രിയുടെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെയും നവീകരണമാണ് ഇത്തവണ മുന്‍പിലുള്ള പ്രധാന അജന്‍ഡ. കുതിരവട്ടം ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളാണ് തയാറായി വരുന്നത്. ഇതിനായി ബജറ്റില്‍ 10 കോടി അനുവദിച്ചിട്ടുണ്ട്. ഇത് ലഭ്യമാക്കാന്‍ ഭരണകക്ഷി എം.എല്‍.എമാരായ വി.കെ.സിയും പ്രദീപും സഹായിക്കണം.
കോട്ടപ്പറമ്പ് ആശുപത്രിയില്‍ 31 പുതിയ തസ്തികകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അത് റദ്ദ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുനീര്‍ പ്രദീപിനോടും വി.കെ.സിയോടുമായി പറഞ്ഞു. നഗരത്തില്‍ വരും നാളുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രധാന്യം നല്‍കാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എം.എല്‍.എയെന്ന നിലയില്‍ താനും അതിനൊപ്പം സഹകരിക്കുമെന്നും വി.കെ.സി മമ്മദ് കോയ പറഞ്ഞു.
നമ്മുടെ ഒഴുക്കുചാലുകള്‍ ഇന്ന് അഴുക്കുചാലുകളാണ്. മാലിന്യസംസ്‌കരണ സംസ്‌കാരം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ബോധവല്‍ക്കരണം വേണം. മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരം ഒഴിവാക്കണം. കക്കൂസ് മാലിന്യവും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതി കോഴിക്കോട്ടും നടപ്പാക്കേണ്ടതുണ്ട്. നഗരത്തിനൊപ്പം തന്റെ മണ്ഡലത്തിലെ ഫറോക്കിലും രാമനാട്ടുകരയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതു പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും വി.കെ.സി പറഞ്ഞു.
10 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എ. പ്രദീപ് കുമാര്‍ പറഞ്ഞു. നടക്കാവ് സ്‌കൂള്‍ മാതൃക മറ്റു സര്‍ക്കാര്‍ സ്‌കൂളുകളിലേയ്ക്കും കോളജുകളിലേയ്ക്കും വ്യാപിപ്പിക്കും. റോഡ് വികസനവും കുടിവെള്ളത്തിനും ആദ്യ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലും ബഹുമുഖ ഇടപെടലിലൂടെ വികസന പ്രവൃത്തികള്‍ നടത്തും. കോഴിക്കോട് ബീച്ചിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്‍കൈയെടുക്കും. നഗരത്തിന്റെ വികസനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് അത്യാവശ്യമാണ്. ഇതു കണക്കിലെടുത്ത് വിമാനത്താവള വികസന കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. കോഴിക്കോടിന്റെ ഐ.ടി സാധ്യതകള്‍ മെച്ചപ്പെടുത്താനും മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പദ്ധതി കൊണ്ടുവരാനും കൂട്ടായ ശ്രമം വേണമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 2 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 2 days ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 2 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 2 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
Kerala
• 2 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍
Cricket
• 2 days ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ
International
• 2 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 2 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 2 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 2 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• 2 days ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 2 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 2 days ago
ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത്
Kerala
• 2 days ago
അമീബിക് മസ്തിഷ്കജ്വരം; ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം
Kerala
• 2 days ago
'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 2 days ago
കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 2 days ago
റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍
National
• 2 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• 2 days ago
10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
National
• 2 days ago
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 2 days ago