HOME
DETAILS

വികസനകാര്യത്തില്‍ കൈകോര്‍ത്ത് നിയുക്ത എം.എല്‍.എമാര്‍

  
backup
May 27, 2016 | 10:29 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0

കോഴിക്കോട്: നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത എം.എല്‍.എമാര്‍. നഗരജനത നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ളം, റോഡ് വികസനം, മാലിന്യ നിമാര്‍ജനം എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും മണ്ഡലവും മറന്ന് ഒരുമിക്കുമെന്നാണ് ഡോ. എം.കെ മുനീര്‍ ( കോഴിക്കോട് സൗത്ത് ), വി.കെ.സി മമ്മദ് കോയ (ബേപ്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത് ) എന്നിവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. കുടിവെള്ള ക്ഷാമം, കരിപ്പൂര്‍ വിമാനത്താവള വികസനം, സൈബര്‍ പാര്‍ക്ക്, റെയില്‍വേ വികസനം, ബേപ്പൂര്‍ തുറമുഖ വികസനം തുടങ്ങിയവ കോഴിക്കോടിന്റെ പൊതുവായ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ കൈകോര്‍ത്ത് നീങ്ങും. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'കേരളസഭ-2016' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂവരും. ജനങ്ങള്‍ക്കാവശ്യമായ അടിയന്തര പ്രശ്‌നങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് ഇടപെടും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മണ്ഡലങ്ങളുടെ അതിര്‍വരമ്പുകള്‍ നോക്കാതെ പ്രവര്‍ത്തിക്കുമെന്നും നിയുക്ത എം.എല്‍.എമാര്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച നഗരപാതാ വികസന പദ്ധതി കൂടുതല്‍ സജീവമാക്കുമെന്നും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ കഴിയും വിധം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികൂടി പൂര്‍ത്തികരിച്ചാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമം ഇല്ലാതാകും. കോട്ടപ്പറമ്പ് ആശുപത്രിയുടെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെയും   നവീകരണമാണ് ഇത്തവണ മുന്‍പിലുള്ള പ്രധാന അജന്‍ഡ. കുതിരവട്ടം ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളാണ് തയാറായി വരുന്നത്. ഇതിനായി ബജറ്റില്‍ 10 കോടി അനുവദിച്ചിട്ടുണ്ട്. ഇത് ലഭ്യമാക്കാന്‍ ഭരണകക്ഷി എം.എല്‍.എമാരായ വി.കെ.സിയും പ്രദീപും സഹായിക്കണം.
 കോട്ടപ്പറമ്പ് ആശുപത്രിയില്‍ 31 പുതിയ തസ്തികകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അത് റദ്ദ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുനീര്‍ പ്രദീപിനോടും വി.കെ.സിയോടുമായി പറഞ്ഞു. നഗരത്തില്‍ വരും നാളുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രധാന്യം നല്‍കാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എം.എല്‍.എയെന്ന നിലയില്‍ താനും അതിനൊപ്പം സഹകരിക്കുമെന്നും വി.കെ.സി മമ്മദ് കോയ പറഞ്ഞു.
നമ്മുടെ ഒഴുക്കുചാലുകള്‍ ഇന്ന് അഴുക്കുചാലുകളാണ്. മാലിന്യസംസ്‌കരണ സംസ്‌കാരം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ബോധവല്‍ക്കരണം വേണം. മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരം ഒഴിവാക്കണം. കക്കൂസ് മാലിന്യവും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതി കോഴിക്കോട്ടും നടപ്പാക്കേണ്ടതുണ്ട്. നഗരത്തിനൊപ്പം തന്റെ മണ്ഡലത്തിലെ ഫറോക്കിലും രാമനാട്ടുകരയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതു പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും വി.കെ.സി പറഞ്ഞു.
10 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എ. പ്രദീപ് കുമാര്‍ പറഞ്ഞു. നടക്കാവ് സ്‌കൂള്‍ മാതൃക മറ്റു സര്‍ക്കാര്‍ സ്‌കൂളുകളിലേയ്ക്കും കോളജുകളിലേയ്ക്കും വ്യാപിപ്പിക്കും. റോഡ് വികസനവും കുടിവെള്ളത്തിനും ആദ്യ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലും ബഹുമുഖ ഇടപെടലിലൂടെ വികസന പ്രവൃത്തികള്‍ നടത്തും. കോഴിക്കോട് ബീച്ചിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്‍കൈയെടുക്കും. നഗരത്തിന്റെ വികസനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് അത്യാവശ്യമാണ്. ഇതു കണക്കിലെടുത്ത് വിമാനത്താവള വികസന കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. കോഴിക്കോടിന്റെ ഐ.ടി സാധ്യതകള്‍ മെച്ചപ്പെടുത്താനും മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പദ്ധതി കൊണ്ടുവരാനും കൂട്ടായ ശ്രമം വേണമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്  സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  24 days ago
No Image

പ്ലസ് ടുക്കാര്‍ക്ക് 1000, കുടുംബത്തിന് 10,000; വാഗ്ദാനപ്പോരില്‍ ഡിഎംകെയോട് മുട്ടാന്‍ അണ്ണാ ഡിഎംകെ 

National
  •  24 days ago
No Image

തോൽവിക്കൊപ്പം മറ്റൊരു തിരിച്ചടി; ഇന്ത്യയുടെ നെടുംതൂൺ പരുക്കേറ്റ് പുറത്ത്

Cricket
  •  24 days ago
No Image

സ്പാര്‍ക് ഡാറ്റ ദുരുപയോഗത്തില്‍ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  24 days ago
No Image

പി.എസ്.സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തില്‍ 4 വയസ് കൂട്ടി; ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങളിലും വര്‍ധന 

Kerala
  •  24 days ago
No Image

മനുഷ്യത്വത്തിന്റെ കൈത്താങ്ങ്; ഒമാനി പൗരന്റെ കാരുണ്യത്തില്‍ ദാഹിറ ജയിലില്‍ നിന്ന് 30 തടവുകാര്‍ക്ക് മോചനം

oman
  •  24 days ago
No Image

ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: റിപ്പോർട്ട്

Kerala
  •  24 days ago
No Image

ഇസ്‌കിയില്‍ ലോറി മറിഞ്ഞ് തീപിടിത്തം; ഡ്രൈവര്‍ക്കു പരിക്ക്

oman
  •  24 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  24 days ago
No Image

ഇനി 'കേരളം'; സേവാ തീര്‍ഥിലെ ആദ്യ തീരുമാനം; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala
  •  24 days ago