HOME
DETAILS

ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി

  
backup
February 04, 2017 | 1:55 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

തിരുവനന്തപുരം; ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.

വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുകയായിരുന്നു അദ്ദേഹം. രാജി വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാര്‍ക്കും ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ കോളേജുകളുടെ കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ടെന്നും സര്‍വകലാശാലയാണ് തീരുമാനമെടുക്കേണ്ടെതെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പിലിന്റെ രാജിയില്‍ വിദ്യാര്‍ഥികള്‍ ഉറച്ച് നിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. പുതിയ പ്രന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ട്.

പുതിയ പ്രിന്‍സിപ്പല്‍ എത്തുന്നതോടെ പഴയ പ്രിന്‍സിപ്പല്‍ തത്വത്തില്‍ പുറത്താകും. രാജിക്കാര്യമൊഴികെ വിദ്യാര്‍ഥികള്‍ ആവശ്യപെട്ട മുഴുവന്‍ കാര്യത്തിലും തീരുമാനത്തിലെത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.


മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സമവായമാകാതെ പിരിഞ്ഞത്.

മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത വിദ്യാഭ്യാസ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

നേരത്തെ പറഞ്ഞതില്‍ നിന്ന് ഒരു നിര്‍ദേശം പോലും കൂടുതലായി മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.


ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയ മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്നും സമരം അവസാനിപ്പിച്ച് ക്ലാസില്‍ കയറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കാതെ മാനേജ്‌മെന്റിനൊപ്പം നിന്നുവെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.മന്ത്രിയുടെ ഇറങ്ങിപ്പോക്ക് അംഗീകരിക്കാനാവില്ലെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  5 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  5 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  5 days ago
No Image

വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 days ago
No Image

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

Cricket
  •  5 days ago
No Image

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങിലെ തീപിടിത്തം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടിസ് അയച്ച് തൃശൂര്‍ കോര്‍പറേഷന്‍

Kerala
  •  5 days ago
No Image

കര്‍ണാടകയില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ 

National
  •  5 days ago
No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  5 days ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  5 days ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  5 days ago