HOME
DETAILS

ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി

  
backup
February 04, 2017 | 1:55 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

തിരുവനന്തപുരം; ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.

വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുകയായിരുന്നു അദ്ദേഹം. രാജി വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാര്‍ക്കും ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ കോളേജുകളുടെ കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ടെന്നും സര്‍വകലാശാലയാണ് തീരുമാനമെടുക്കേണ്ടെതെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പിലിന്റെ രാജിയില്‍ വിദ്യാര്‍ഥികള്‍ ഉറച്ച് നിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. പുതിയ പ്രന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ട്.

പുതിയ പ്രിന്‍സിപ്പല്‍ എത്തുന്നതോടെ പഴയ പ്രിന്‍സിപ്പല്‍ തത്വത്തില്‍ പുറത്താകും. രാജിക്കാര്യമൊഴികെ വിദ്യാര്‍ഥികള്‍ ആവശ്യപെട്ട മുഴുവന്‍ കാര്യത്തിലും തീരുമാനത്തിലെത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.


മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സമവായമാകാതെ പിരിഞ്ഞത്.

മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത വിദ്യാഭ്യാസ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

നേരത്തെ പറഞ്ഞതില്‍ നിന്ന് ഒരു നിര്‍ദേശം പോലും കൂടുതലായി മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.


ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയ മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്നും സമരം അവസാനിപ്പിച്ച് ക്ലാസില്‍ കയറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കാതെ മാനേജ്‌മെന്റിനൊപ്പം നിന്നുവെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.മന്ത്രിയുടെ ഇറങ്ങിപ്പോക്ക് അംഗീകരിക്കാനാവില്ലെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ചികിത്സാപിഴവ്; ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടിയെന്ന് പരാതി

Kerala
  •  3 days ago
No Image

ആർക്കും ഒന്നും ഓർമയില്ല! ഉഷയുടെ ശസ്ത്രക്രിയ നടത്തിയതിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ഡോക്ടർമാർ; ആവശ്യത്തിന് നഴ്‌സുമില്ല, ജീവനക്കാരുമില്ല - സിസ്റ്റം തകരാറിലാണ് സാർ...

Kerala
  •  3 days ago
No Image

മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  3 days ago
No Image

ചെറിയ പെരുന്നാളിന് നാട്ടിൽ വരുന്നുണ്ടോ? വിമാനയാത്രാ നിരക്ക് വർധനവ് കീശ കാലിയാക്കും; പ്രവാസികൾ പെരുന്നാൾ അവധി ചെലവഴിക്കുന്നത് ഇങ്ങനെ

uae
  •  3 days ago
No Image

മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

അത് കത്രികയല്ല, വയറില്‍ കുടുങ്ങിയാലും പ്രശ്‌നമില്ല; ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക

Kerala
  •  3 days ago
No Image

വര്‍ണ വിളക്കുകളില്ല, തോരണങ്ങളില്ല; ജറുസലേമില്‍ റമദാനിലെ അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ഇസ്‌റാഈല്‍

International
  •  3 days ago
No Image

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

National
  •  3 days ago
No Image

'അമിത് ഷാ കൊലയാളി', 'ഗാന്ധിയെ കൊന്നത് ആർ‌എസ്‌എസ്'; 'വിവാദ' പരാമർശങ്ങളിൽ രാഹുൽ ഗാന്ധി ഇന്നും നാളെയും വിവിധ കോടതിയിൽ ഹാജരാകും 

National
  •  3 days ago
No Image

ഡോക്ടര്‍മാരുടെ സമരം: ഡയസ്‌നോണ്‍ നിലവില്‍ വന്നു, ബഹിഷ്‌ക്കരിച്ചവരുടെ പേര് നല്‍കാതെ വകുപ്പ് മേധാവികള്‍

Kerala
  •  3 days ago