HOME
DETAILS

ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി

  
backup
February 04, 2017 | 1:55 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

തിരുവനന്തപുരം; ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.

വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുകയായിരുന്നു അദ്ദേഹം. രാജി വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാര്‍ക്കും ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ കോളേജുകളുടെ കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ടെന്നും സര്‍വകലാശാലയാണ് തീരുമാനമെടുക്കേണ്ടെതെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പിലിന്റെ രാജിയില്‍ വിദ്യാര്‍ഥികള്‍ ഉറച്ച് നിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. പുതിയ പ്രന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ട്.

പുതിയ പ്രിന്‍സിപ്പല്‍ എത്തുന്നതോടെ പഴയ പ്രിന്‍സിപ്പല്‍ തത്വത്തില്‍ പുറത്താകും. രാജിക്കാര്യമൊഴികെ വിദ്യാര്‍ഥികള്‍ ആവശ്യപെട്ട മുഴുവന്‍ കാര്യത്തിലും തീരുമാനത്തിലെത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.


മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സമവായമാകാതെ പിരിഞ്ഞത്.

മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത വിദ്യാഭ്യാസ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

നേരത്തെ പറഞ്ഞതില്‍ നിന്ന് ഒരു നിര്‍ദേശം പോലും കൂടുതലായി മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.


ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയ മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്നും സമരം അവസാനിപ്പിച്ച് ക്ലാസില്‍ കയറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കാതെ മാനേജ്‌മെന്റിനൊപ്പം നിന്നുവെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.മന്ത്രിയുടെ ഇറങ്ങിപ്പോക്ക് അംഗീകരിക്കാനാവില്ലെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  a month ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  a month ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  a month ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  a month ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  a month ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  a month ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  a month ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  a month ago
No Image

31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം

National
  •  a month ago
No Image

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ ദുരന്തം; 22-കാരിയെ കാട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് ഇഷ്ടികയ്ക്ക് തല തകർത്ത് കൊലപ്പെടുത്തിയ മുൻ കാമുകൻ അറസ്റ്റിൽ

crime
  •  a month ago