HOME
DETAILS

കുടിയേറ്റം വെട്ടിക്കുറയ്ക്കുന്ന ബില്‍ യു.എസ് സെനറ്റില്‍

  
backup
February 08 2017 | 19:02 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%af

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും സ്ഥിരംതാമസ പെര്‍മിറ്റിനും ശ്രമിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയായി പുതിയ നിയമം യു.എസ് സെനറ്റില്‍ അവതരിപ്പിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങള്‍ക്കു ചുവടുപിടിച്ചാണ് പുതിയ നിയമത്തിന് സര്‍ക്കാര്‍ കൊണ്ടുപിടിച്ച നീക്കം നടത്തുന്നത്.
അമേരിക്കയിലെ കുടിയേറ്റം പകുതിയായ വെട്ടിച്ചുരുക്കുന്ന റെയിസ് (റിഫോമിങ് അമേരിക്കന്‍ എമിഗ്രേഷന്‍ ഫോര്‍ സ്‌ട്രോങ് എംപ്ലോയ്‌മെന്റ്) ബില്ലാണ് സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍മാരായ ടോം കോട്ടണ്‍, ഡേവിഡ് പെര്‍ഡ്യൂ എന്നിവരാണ് ബില്‍ കൊണ്ടുവന്നത്.
എല്ലാവര്‍ഷവും അമേരിക്ക അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡിന്റെയും ലീഗല്‍ പെര്‍മനന്റ് റെസിഡന്‍സിയുടെയും എണ്ണം പകുതിയായി വെട്ടിച്ചുരുക്കുന്നതാണ് ബില്‍. 2015 ല്‍ 10 ലക്ഷം കുടിയേറ്റക്കാര്‍ അമേരിക്കയിലെത്തിയെന്നാണ് കണക്ക്. 2017 ല്‍ ഇത് ആറു ലക്ഷമായും 2018 മുതല്‍ അഞ്ചു വര്‍ഷമായും കുറയ്ക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ അമേരിക്കയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഗ്രീന്‍ കാര്‍ഡിന് കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്ക് പുതിയ ബില്‍ തിരിച്ചടിയാണ്. 10 മുതല്‍ 35 വര്‍ഷം വരെ അമേരിക്കയില്‍ കഴിയുന്നവരാണ് ഗ്രീന്‍ കാര്‍ഡിനും സ്ഥിരംതാമസ വിസയ്്ക്കും കാത്തിരിക്കുന്നത്. ഇന്ത്യയുമായി അടുത്തബന്ധം ഉണ്ടാക്കുമെന്ന് ആവര്‍ത്തിച്ച ട്രംപ് പുതിയ നിയമത്തിലൂടെ ഇന്ത്യയെയും ചൈനയേയുമാണ് ലക്ഷ്യംവയ്ക്കുന്നത്.
നിരവധി ഇന്ത്യക്കാരുടെ വോട്ട് നേടിയാണ് ട്രംപ് അധികാരത്തിലെത്തിയത്. അതിനിടെ, ട്രംപിന്റെ ബില്ലിനെതിരേ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി കാത്തിരിക്കുന്നവര്‍ക്ക് ഭീതിതമായ സന്ദേശമാണ് ബില്‍ നല്‍കുന്നതെന്ന് ന്യൂ ഹാംപ്‌ഷെയറിലെ സെനറ്റര്‍ ജീന്‍ ഷഹീന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

Kerala
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-18-02-2025

PSC/UPSC
  •  12 days ago
No Image

'ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ട്'; ശിക്ഷായിളവിൽ മാർ​ഗനിർദേശങ്ങളുമായി സുപ്രീം കോടതി

National
  •  12 days ago
No Image

ഒമാനില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് തടവും നാടുകടത്തലും

oman
  •  12 days ago
No Image

ഓണ്‍ലൈന്‍ പ്രണയം, ദുബൈയില്‍ വയോധികക്ക് നഷ്ടമായത് 12 മില്ല്യണ്‍ യുഎഇ ദിര്‍ഹം

uae
  •  12 days ago
No Image

വിദേശജോലി വാ​ഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

Kerala
  •  12 days ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പന നാളെ മുതല്‍

uae
  •  12 days ago
No Image

കമ്പമലയിൽ തീയിട്ട പ്രതിയെ പിടികൂടിയത് അതിസാഹസികമായി​

Kerala
  •  12 days ago
No Image

അരീക്കോട് ഫുട്ബോൾ സെവന്‍സ് ഫൈനൽ മത്സരം നടക്കാനിരിക്കെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

ആശ വർക്കർമാരുടെ സമരം ഫലം കണ്ടു; 2 മാസത്തെ വേതനം അനുവദിച്ചു

Kerala
  •  12 days ago