HOME
DETAILS

ഓഖിയും ഭരണസ്തംഭനവും: ഗവര്‍ണര്‍ക്കുമുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

  
backup
January 22, 2018 | 8:31 PM

%e0%b4%93%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%97%e0%b4%b5%e0%b4%b0



തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനു നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഓഖി, ഭരണസ്തംഭനം, തോമസ് ചാണ്ടി തുടങ്ങിയ വിഷയങ്ങളെടുത്താണ് പ്രതിപക്ഷം പ്രതിഷേധ സ്വരമുയര്‍ത്തിയത്.
'ഓഖി ദുരന്തം: സര്‍ക്കാര്‍ വീഴ്ചയ്ക്കു മാപ്പില്ല, തിരിച്ചെത്തിക്കുമോ ഇവരെ' എന്നെഴുതിയ ബാനറുമായാണ് യു.ഡി.എഫ് അംഗങ്ങള്‍ സഭയിലെത്തിയത്. ഓഖി ദുരന്തവേളയില്‍ കടലില്‍പോയി തിരിച്ചെത്താത്തവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു.
സഭയിലെത്തിയ ഗവര്‍ണര്‍ പി. സദാശിവം സ്പീക്കറുടെ വേദിയില്‍കയറി നയപ്രഖ്യാപന പ്രസംഗത്തിനൊരുങ്ങുമ്പോള്‍ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടി ശബ്ദമുയര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിക്കുകയും ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ തിരിച്ചെത്തിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനോടു പറഞ്ഞു. തുടര്‍ന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും താഴ്ത്തിവച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിന് അവര്‍ തടസം സൃഷ്ടിച്ചില്ല. ഗവര്‍ണറുടെ പ്രസംഗം പൂര്‍ത്തിയായശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് ഇക്കാര്യം പറഞ്ഞുതുടങ്ങിയെങ്കിലും അതു ശ്രദ്ധിക്കാന്‍ നില്‍ക്കാതെ ഗവര്‍ണര്‍ സ്പീക്കറുടെ വേദിയിയില്‍നിന്ന് ഇറങ്ങി നടന്നു. പ്രതിപക്ഷത്തെ പ്രമുഖരുമായി കുശലംപറഞ്ഞ ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമൊപ്പം പുറത്തേക്കു പോകുമ്പോഴും പ്രതിപക്ഷം ശബ്ദമുയര്‍ത്തി പ്രതിഷേധം അറിയിച്ചു. ചിലര്‍ 'ഗവര്‍ണര്‍ സാര്‍, അന്ത പാവങ്ങളെ കാപ്പാത്തുങ്കോ' എന്ന് തമിഴ് കലര്‍ത്തി പറഞ്ഞത് ആസ്വദിച്ച് ഗവര്‍ണര്‍ പുറത്തേക്കു പോയി. ഒന്നര മണിക്കൂര്‍ എടുത്താണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  15 days ago
No Image

കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെയുള്ള ഹരജി: വിശദീകരണം നൽകാൻ കേന്ദ്രത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി

Kerala
  •  15 days ago
No Image

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണി കിട്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലിസ്

Kerala
  •  15 days ago
No Image

കനത്ത മഴ ദുരന്തമായി; ഖസബില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് ഒരു സ്ത്രീ മരിച്ചു

oman
  •  15 days ago
No Image

കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വെട്ടിത്തിരുത്തൽ: ആർഡിഒ ഓഫീസ് വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Kerala
  •  15 days ago
No Image

സഊദിയിൽ സന്ദർശക, ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് ഇളവ് പ്രഖ്യാപിച്ചു; ഏപ്രിൽ 18 വരെ അവസരം

Saudi-arabia
  •  15 days ago
No Image

ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  15 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; ഒമ്പത് ഡ്രോണുകൾ തകർത്തു

uae
  •  15 days ago
No Image

യുഎഇയിലെ എമർജൻസി അലേർട്ടുകൾ; എന്താണ് 'ഏർലി വാണിംഗ് സിസ്റ്റം'? ഫോണുകളിൽ സന്ദേശമെത്തുന്നത് എങ്ങനെ?

uae
  •  15 days ago
No Image

സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം

National
  •  15 days ago