HOME
DETAILS

ഓഖിയും ഭരണസ്തംഭനവും: ഗവര്‍ണര്‍ക്കുമുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

  
backup
January 22, 2018 | 8:31 PM

%e0%b4%93%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%97%e0%b4%b5%e0%b4%b0



തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനു നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഓഖി, ഭരണസ്തംഭനം, തോമസ് ചാണ്ടി തുടങ്ങിയ വിഷയങ്ങളെടുത്താണ് പ്രതിപക്ഷം പ്രതിഷേധ സ്വരമുയര്‍ത്തിയത്.
'ഓഖി ദുരന്തം: സര്‍ക്കാര്‍ വീഴ്ചയ്ക്കു മാപ്പില്ല, തിരിച്ചെത്തിക്കുമോ ഇവരെ' എന്നെഴുതിയ ബാനറുമായാണ് യു.ഡി.എഫ് അംഗങ്ങള്‍ സഭയിലെത്തിയത്. ഓഖി ദുരന്തവേളയില്‍ കടലില്‍പോയി തിരിച്ചെത്താത്തവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു.
സഭയിലെത്തിയ ഗവര്‍ണര്‍ പി. സദാശിവം സ്പീക്കറുടെ വേദിയില്‍കയറി നയപ്രഖ്യാപന പ്രസംഗത്തിനൊരുങ്ങുമ്പോള്‍ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടി ശബ്ദമുയര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിക്കുകയും ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ തിരിച്ചെത്തിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനോടു പറഞ്ഞു. തുടര്‍ന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും താഴ്ത്തിവച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിന് അവര്‍ തടസം സൃഷ്ടിച്ചില്ല. ഗവര്‍ണറുടെ പ്രസംഗം പൂര്‍ത്തിയായശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് ഇക്കാര്യം പറഞ്ഞുതുടങ്ങിയെങ്കിലും അതു ശ്രദ്ധിക്കാന്‍ നില്‍ക്കാതെ ഗവര്‍ണര്‍ സ്പീക്കറുടെ വേദിയിയില്‍നിന്ന് ഇറങ്ങി നടന്നു. പ്രതിപക്ഷത്തെ പ്രമുഖരുമായി കുശലംപറഞ്ഞ ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമൊപ്പം പുറത്തേക്കു പോകുമ്പോഴും പ്രതിപക്ഷം ശബ്ദമുയര്‍ത്തി പ്രതിഷേധം അറിയിച്ചു. ചിലര്‍ 'ഗവര്‍ണര്‍ സാര്‍, അന്ത പാവങ്ങളെ കാപ്പാത്തുങ്കോ' എന്ന് തമിഴ് കലര്‍ത്തി പറഞ്ഞത് ആസ്വദിച്ച് ഗവര്‍ണര്‍ പുറത്തേക്കു പോയി. ഒന്നര മണിക്കൂര്‍ എടുത്താണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  7 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  8 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  8 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  8 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  8 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  8 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  8 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  8 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  8 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  8 days ago