HOME
DETAILS

ഓഖിയും ഭരണസ്തംഭനവും: ഗവര്‍ണര്‍ക്കുമുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

  
backup
January 22, 2018 | 8:31 PM

%e0%b4%93%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%97%e0%b4%b5%e0%b4%b0



തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനു നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഓഖി, ഭരണസ്തംഭനം, തോമസ് ചാണ്ടി തുടങ്ങിയ വിഷയങ്ങളെടുത്താണ് പ്രതിപക്ഷം പ്രതിഷേധ സ്വരമുയര്‍ത്തിയത്.
'ഓഖി ദുരന്തം: സര്‍ക്കാര്‍ വീഴ്ചയ്ക്കു മാപ്പില്ല, തിരിച്ചെത്തിക്കുമോ ഇവരെ' എന്നെഴുതിയ ബാനറുമായാണ് യു.ഡി.എഫ് അംഗങ്ങള്‍ സഭയിലെത്തിയത്. ഓഖി ദുരന്തവേളയില്‍ കടലില്‍പോയി തിരിച്ചെത്താത്തവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു.
സഭയിലെത്തിയ ഗവര്‍ണര്‍ പി. സദാശിവം സ്പീക്കറുടെ വേദിയില്‍കയറി നയപ്രഖ്യാപന പ്രസംഗത്തിനൊരുങ്ങുമ്പോള്‍ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടി ശബ്ദമുയര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിക്കുകയും ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ തിരിച്ചെത്തിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനോടു പറഞ്ഞു. തുടര്‍ന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും താഴ്ത്തിവച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിന് അവര്‍ തടസം സൃഷ്ടിച്ചില്ല. ഗവര്‍ണറുടെ പ്രസംഗം പൂര്‍ത്തിയായശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് ഇക്കാര്യം പറഞ്ഞുതുടങ്ങിയെങ്കിലും അതു ശ്രദ്ധിക്കാന്‍ നില്‍ക്കാതെ ഗവര്‍ണര്‍ സ്പീക്കറുടെ വേദിയിയില്‍നിന്ന് ഇറങ്ങി നടന്നു. പ്രതിപക്ഷത്തെ പ്രമുഖരുമായി കുശലംപറഞ്ഞ ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമൊപ്പം പുറത്തേക്കു പോകുമ്പോഴും പ്രതിപക്ഷം ശബ്ദമുയര്‍ത്തി പ്രതിഷേധം അറിയിച്ചു. ചിലര്‍ 'ഗവര്‍ണര്‍ സാര്‍, അന്ത പാവങ്ങളെ കാപ്പാത്തുങ്കോ' എന്ന് തമിഴ് കലര്‍ത്തി പറഞ്ഞത് ആസ്വദിച്ച് ഗവര്‍ണര്‍ പുറത്തേക്കു പോയി. ഒന്നര മണിക്കൂര്‍ എടുത്താണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  2 days ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  2 days ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  3 days ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  3 days ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  3 days ago
No Image

'ബ്രിട്ടൻ സുരക്ഷിതമാണ്, ആശങ്ക വേണ്ട'; ഇറാന്റെ മിസൈൽ പ്രഹരശേഷിയെക്കുറിച്ചുള്ള ഇസ്റാഈൽ വാദം തള്ളി സ്റ്റീവ് റീഡ്

International
  •  3 days ago
No Image

ഇറാന്റെ പ്രകോപനം ജിസിസി രാജ്യങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു; സഖ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്ന് അൻവർ ഗർഗാഷ്

uae
  •  3 days ago
No Image

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; ഇത്തവണ വോട്ട് മാർച്ച് 15ന് മുമ്പായി അപേക്ഷിച്ചവർക്ക് മാത്രം

Kerala
  •  3 days ago
No Image

യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും; ജാ​ഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  3 days ago