HOME
DETAILS

ഓഖിയും ഭരണസ്തംഭനവും: ഗവര്‍ണര്‍ക്കുമുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

  
backup
January 22, 2018 | 8:31 PM

%e0%b4%93%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%97%e0%b4%b5%e0%b4%b0



തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനു നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഓഖി, ഭരണസ്തംഭനം, തോമസ് ചാണ്ടി തുടങ്ങിയ വിഷയങ്ങളെടുത്താണ് പ്രതിപക്ഷം പ്രതിഷേധ സ്വരമുയര്‍ത്തിയത്.
'ഓഖി ദുരന്തം: സര്‍ക്കാര്‍ വീഴ്ചയ്ക്കു മാപ്പില്ല, തിരിച്ചെത്തിക്കുമോ ഇവരെ' എന്നെഴുതിയ ബാനറുമായാണ് യു.ഡി.എഫ് അംഗങ്ങള്‍ സഭയിലെത്തിയത്. ഓഖി ദുരന്തവേളയില്‍ കടലില്‍പോയി തിരിച്ചെത്താത്തവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു.
സഭയിലെത്തിയ ഗവര്‍ണര്‍ പി. സദാശിവം സ്പീക്കറുടെ വേദിയില്‍കയറി നയപ്രഖ്യാപന പ്രസംഗത്തിനൊരുങ്ങുമ്പോള്‍ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടി ശബ്ദമുയര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിക്കുകയും ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ തിരിച്ചെത്തിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനോടു പറഞ്ഞു. തുടര്‍ന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും താഴ്ത്തിവച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിന് അവര്‍ തടസം സൃഷ്ടിച്ചില്ല. ഗവര്‍ണറുടെ പ്രസംഗം പൂര്‍ത്തിയായശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് ഇക്കാര്യം പറഞ്ഞുതുടങ്ങിയെങ്കിലും അതു ശ്രദ്ധിക്കാന്‍ നില്‍ക്കാതെ ഗവര്‍ണര്‍ സ്പീക്കറുടെ വേദിയിയില്‍നിന്ന് ഇറങ്ങി നടന്നു. പ്രതിപക്ഷത്തെ പ്രമുഖരുമായി കുശലംപറഞ്ഞ ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമൊപ്പം പുറത്തേക്കു പോകുമ്പോഴും പ്രതിപക്ഷം ശബ്ദമുയര്‍ത്തി പ്രതിഷേധം അറിയിച്ചു. ചിലര്‍ 'ഗവര്‍ണര്‍ സാര്‍, അന്ത പാവങ്ങളെ കാപ്പാത്തുങ്കോ' എന്ന് തമിഴ് കലര്‍ത്തി പറഞ്ഞത് ആസ്വദിച്ച് ഗവര്‍ണര്‍ പുറത്തേക്കു പോയി. ഒന്നര മണിക്കൂര്‍ എടുത്താണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  2 days ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  2 days ago
No Image

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

International
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  2 days ago
No Image

മന്ത്രവാദാരോപണം: ഉറങ്ങിക്കിടന്നവർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തി; അമ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞും വെന്തുമരിച്ചു 

National
  •  2 days ago
No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  2 days ago
No Image

ഡി.എം.കെയുമായി സഖ്യമുറപ്പിച്ച് വിജയകാന്തിന്റെ ഡി.എം.ഡി.കെ; എന്‍.ഡി.എയുടെ 'സീറ്റ്'മോഹങ്ങള്‍ക്ക് തിരിച്ചടി

National
  •  2 days ago
No Image

അഖില്‍ മാരാര്‍ ട്വന്റി20 യില്‍; കൊട്ടാരക്കരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും

Kerala
  •  2 days ago
No Image

ഒഡീഷയിൽ ദലിത് ഗ്രാമത്തിന് നേരെ വിവേചനം; കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി പരാതി.

latest
  •  2 days ago
No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  2 days ago

No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  3 days ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  3 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  3 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  3 days ago