മന്ത്രിമാര്‍ക്കെതിരേ കടുത്തസ്വരം; ശൈലജയുടെ നില പരുങ്ങലില്‍
തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചില മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്നത് കടുത്ത വിമര്‍ശനങ്ങള്‍. ഏറ്റവുമധികം വിമര്‍ശനമേറ്റുവാങ്ങിയ ശൈലജയെ സമ്മേളനത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. തുടര്‍ച്ചയായി വാര്‍ത്താക്കുറിപ്പുകളിറക്കുകയല്ലാതെ ഫലപ്രദമായി ഇടപെടാന്‍ മന്ത്രിക്കാവുന്നില്ല. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോഴ്സ് ഫീസ് വിഷയത്തില്‍ മന്ത്രിക്കുണ്ടായ വീഴ്ച പാര്‍ട്ടിക്കും വിദ്യാര്‍ഥിപ്രസ്ഥാനത്തിനും വലിയ അവമതിപ്പുണ്ടാക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ആരോപിച്ചു.
മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ആരോപണമുയര്‍ന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ശൈലജയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കടുത്ത വിമര്‍ശനത്തിനു വിധേയനായ മറ്റൊരു മന്ത്രി കെ.ടി ജലീലാണ്. അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ജലീലിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ജലീലിനെ മന്ത്രിയാക്കേണ്ടിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. ഇതു പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വകുപ്പിനു കീഴിലുള്ള പദ്ധതികള്‍ താളംതെറ്റിക്കിടക്കുകയാണ്.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണ്. ചിലര്‍ ജനപ്രതിനിധികളോട് ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. അവരെ നിയന്ത്രിക്കാന്‍ മന്ത്രിക്കാവുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
തോമസ് ഐസക്, ജി. സുധാകരന്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാര്‍ക്ക് വളന്ററി റിട്ടയര്‍മെന്റ് സ്കീം നടപ്പാക്കണമെന്നും പകരം പ്രാപ്തരായവരെ കൊണ്ടുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 6 days agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 6 days agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 6 days agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 6 days ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 6 days agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 6 days agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 6 days agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 6 days agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 6 days agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 6 days agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 6 days agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 6 days agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 6 days agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 6 days agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 6 days agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 6 days agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 6 days agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 6 days agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്