HOME
DETAILS

മന്ത്രിമാര്‍ക്കെതിരേ കടുത്തസ്വരം; ശൈലജയുടെ നില പരുങ്ങലില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%9f



തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചില മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്നത് കടുത്ത വിമര്‍ശനങ്ങള്‍. ഏറ്റവുമധികം വിമര്‍ശനമേറ്റുവാങ്ങിയ ശൈലജയെ സമ്മേളനത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. തുടര്‍ച്ചയായി വാര്‍ത്താക്കുറിപ്പുകളിറക്കുകയല്ലാതെ ഫലപ്രദമായി ഇടപെടാന്‍ മന്ത്രിക്കാവുന്നില്ല. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോഴ്‌സ് ഫീസ് വിഷയത്തില്‍ മന്ത്രിക്കുണ്ടായ വീഴ്ച പാര്‍ട്ടിക്കും വിദ്യാര്‍ഥിപ്രസ്ഥാനത്തിനും വലിയ അവമതിപ്പുണ്ടാക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ആരോപിച്ചു.
മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ആരോപണമുയര്‍ന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ശൈലജയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കടുത്ത വിമര്‍ശനത്തിനു വിധേയനായ മറ്റൊരു മന്ത്രി കെ.ടി ജലീലാണ്. അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ജലീലിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ജലീലിനെ മന്ത്രിയാക്കേണ്ടിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. ഇതു പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വകുപ്പിനു കീഴിലുള്ള പദ്ധതികള്‍ താളംതെറ്റിക്കിടക്കുകയാണ്.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണ്. ചിലര്‍ ജനപ്രതിനിധികളോട് ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. അവരെ നിയന്ത്രിക്കാന്‍ മന്ത്രിക്കാവുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
തോമസ് ഐസക്, ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാര്‍ക്ക് വളന്ററി റിട്ടയര്‍മെന്റ് സ്‌കീം നടപ്പാക്കണമെന്നും പകരം പ്രാപ്തരായവരെ കൊണ്ടുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  12 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  12 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  12 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  12 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  12 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  12 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  12 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  12 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  12 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  12 days ago