HOME
DETAILS

മന്ത്രിമാര്‍ക്കെതിരേ കടുത്തസ്വരം; ശൈലജയുടെ നില പരുങ്ങലില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%9f



തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചില മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്നത് കടുത്ത വിമര്‍ശനങ്ങള്‍. ഏറ്റവുമധികം വിമര്‍ശനമേറ്റുവാങ്ങിയ ശൈലജയെ സമ്മേളനത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. തുടര്‍ച്ചയായി വാര്‍ത്താക്കുറിപ്പുകളിറക്കുകയല്ലാതെ ഫലപ്രദമായി ഇടപെടാന്‍ മന്ത്രിക്കാവുന്നില്ല. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോഴ്‌സ് ഫീസ് വിഷയത്തില്‍ മന്ത്രിക്കുണ്ടായ വീഴ്ച പാര്‍ട്ടിക്കും വിദ്യാര്‍ഥിപ്രസ്ഥാനത്തിനും വലിയ അവമതിപ്പുണ്ടാക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ആരോപിച്ചു.
മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ആരോപണമുയര്‍ന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ശൈലജയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കടുത്ത വിമര്‍ശനത്തിനു വിധേയനായ മറ്റൊരു മന്ത്രി കെ.ടി ജലീലാണ്. അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ജലീലിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ജലീലിനെ മന്ത്രിയാക്കേണ്ടിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. ഇതു പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വകുപ്പിനു കീഴിലുള്ള പദ്ധതികള്‍ താളംതെറ്റിക്കിടക്കുകയാണ്.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണ്. ചിലര്‍ ജനപ്രതിനിധികളോട് ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. അവരെ നിയന്ത്രിക്കാന്‍ മന്ത്രിക്കാവുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
തോമസ് ഐസക്, ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാര്‍ക്ക് വളന്ററി റിട്ടയര്‍മെന്റ് സ്‌കീം നടപ്പാക്കണമെന്നും പകരം പ്രാപ്തരായവരെ കൊണ്ടുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  11 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  11 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  11 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  11 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  11 days ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  11 days ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  11 days ago
No Image

അവൻ എതിർ ടീമിൽ ഇല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു: പരാഗ് 

Cricket
  •  11 days ago
No Image

ബാങ്ക് ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി നഷ്ടപരിഹാരം; പാർലമെന്റിൽ വിശദീകരണവുമായി നിർമല സീതാരാമൻ

latest
  •  11 days ago