HOME
DETAILS

മന്ത്രിമാര്‍ക്കെതിരേ കടുത്തസ്വരം; ശൈലജയുടെ നില പരുങ്ങലില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%9f



തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചില മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്നത് കടുത്ത വിമര്‍ശനങ്ങള്‍. ഏറ്റവുമധികം വിമര്‍ശനമേറ്റുവാങ്ങിയ ശൈലജയെ സമ്മേളനത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. തുടര്‍ച്ചയായി വാര്‍ത്താക്കുറിപ്പുകളിറക്കുകയല്ലാതെ ഫലപ്രദമായി ഇടപെടാന്‍ മന്ത്രിക്കാവുന്നില്ല. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോഴ്‌സ് ഫീസ് വിഷയത്തില്‍ മന്ത്രിക്കുണ്ടായ വീഴ്ച പാര്‍ട്ടിക്കും വിദ്യാര്‍ഥിപ്രസ്ഥാനത്തിനും വലിയ അവമതിപ്പുണ്ടാക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ആരോപിച്ചു.
മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ആരോപണമുയര്‍ന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ശൈലജയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കടുത്ത വിമര്‍ശനത്തിനു വിധേയനായ മറ്റൊരു മന്ത്രി കെ.ടി ജലീലാണ്. അഞ്ചു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ജലീലിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ജലീലിനെ മന്ത്രിയാക്കേണ്ടിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. ഇതു പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വകുപ്പിനു കീഴിലുള്ള പദ്ധതികള്‍ താളംതെറ്റിക്കിടക്കുകയാണ്.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണ്. ചിലര്‍ ജനപ്രതിനിധികളോട് ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. അവരെ നിയന്ത്രിക്കാന്‍ മന്ത്രിക്കാവുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
തോമസ് ഐസക്, ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാര്‍ക്ക് വളന്ററി റിട്ടയര്‍മെന്റ് സ്‌കീം നടപ്പാക്കണമെന്നും പകരം പ്രാപ്തരായവരെ കൊണ്ടുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  4 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  4 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  4 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  4 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  4 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  4 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  4 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  4 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  4 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  4 days ago