HOME
DETAILS

ലൈഫ് മിഷന്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്തി; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം

  
backup
March 19, 2018 | 12:54 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b4%bf

കൊണ്ടോട്ടി: ലൈഫ് മിഷന്‍ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. റേഷന്‍കാര്‍ഡില്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കിയാണ് ഇതുവരെ ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയിരുന്നത്. കൂട്ടുകുടുംബമായി കഴിയുന്നവര്‍ക്ക് ഇതോടെ ആനുകൂല്യം നഷ്ടമായി. ഇതിനേത്തുടര്‍ന്ന് പ്രതിപക്ഷം ലൈഫ് മിഷന്‍ പദ്ധതിയിലെ താളപ്പിഴകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. കൂടാതെ സി.പി.എം, സി.പി.ഐ സമ്മേളനങ്ങളിലും വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ മാനദണ്ഡങ്ങളിലടക്കം സര്‍ക്കാര്‍ മാറ്റംവരുത്തിയത്.


പുതിയ സാമ്പത്തികവര്‍ഷത്തില്‍ വീടില്ലാത്ത മുഴുവന്‍പേര്‍ക്കും ആനുകൂല്യം ലഭിക്കും. റേഷന്‍കാര്‍ഡിന്റെപേരില്‍ തഴയപ്പെട്ടവര്‍ക്ക് തദ്ദേശ സ്ഥാപന സമിതിയുടെ ശുപാര്‍ശയില്‍ റേഷന്‍കാര്‍ഡ് ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ജില്ലാ കലക്ടറുടെ ശുപാര്‍ശയില്‍ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കുകയും ചെയ്യും. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന് കൃത്യമായ കാരണം രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ യോഗം വിളിച്ചുചേര്‍ത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. എസ്.ടി വിഭാഗങ്ങളെ നേരത്തേ റേഷന്‍കാര്‍ഡ് മാനദണ്ഡത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.


വീട് നിര്‍മാണത്തിന് ലൈഫ് മിഷന്‍വഴി നാലുലക്ഷം രൂപയാണ് നല്‍കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആറുലക്ഷം രൂപയാണ് അനുവദിക്കുക. ഇവരുടെ ഊരുകള്‍ ദുര്‍ഘടംപിടിച്ച സ്ഥലങ്ങളിലാണെങ്കില്‍ തുകയുടെ ഇരുപത് ശതമാനം അധികം ലഭിക്കും. 400 ചതുരശ്ര അടി (37.16 ചതു.മീറ്റര്‍) തറ വിസ്തീര്‍ണമാണ് അനുവദിക്കപ്പെട്ടിട്ടുള്ളതെങ്കിലും അഞ്ച് ശതമാനം വ്യതിയാനമുണ്ടെങ്കിലും ആനുകൂല്യം ലഭിക്കും. ഭാവിയില്‍ വീട് വികസനത്തിന് ഉതകുന്ന 12 ഡിസൈനുകളില്‍ ഇഷ്ടപ്പെട്ടത് പ്രയോജനപ്പെടുത്താം. വീട് നിര്‍മാണം തൊഴിലുറപ്പ്, അയ്യങ്കാളി പദ്ധതികളില്‍ ഉള്‍പ്പെടുത്താമെന്നും ഗുണഭോക്താവിന് 90 ദിവസത്തെ തൊഴില്‍ അനുവദിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

വീടുകള്‍ ഗൃഹനാഥന്റെ പേരില്‍ നല്‍കില്ല

കൊണ്ടോട്ടി: ലൈഫ് മിഷന്‍ വഴിയുള്ള വീടുകള്‍ ഗൃഹനാഥയുടെയോ ഭാര്യാഭര്‍ത്താക്കന്മാരുടെ പേരില്‍ സംയുക്തമായോ മാത്രമേ അനുവദിക്കൂ. വീട് അനുവദിക്കപ്പെട്ട ഗുണഭോക്താവ് മരിച്ചാല്‍ നിയമാനുസൃത അവകാശിയുടെ പേരിലായിരിക്കും വീടുണ്ടാവുക.
ആദ്യം 10 ശതമാനവും തറ നിര്‍മാണം കഴിഞ്ഞാല്‍ 40 ശതമാനവും ലിന്റല്‍ പൂര്‍ത്തിയായാല്‍ 40 ശതമാനവുമാണ് നല്‍കുക. മേല്‍ക്കൂര പൂര്‍ത്തിയാക്കി വീട് വാസയോഗ്യമാക്കുമ്പോള്‍ ശേഷിക്കുന്ന പത്ത് ശതമാനവും ലഭിക്കും. 
വീടിനുള്ള പെര്‍മിറ്റ് 15 ദിവസത്തിനകം നല്‍കാന്‍ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഊരുകളില്‍ കഴിയുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നിര്‍മാണത്തിന് അനുമതി തേടേണ്ടതില്ല.


 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  3 hours ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  3 hours ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  3 hours ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 hours ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  4 hours ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  4 hours ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  4 hours ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  5 hours ago