HOME
DETAILS

ബജറ്റ്: പഴയ വാഗ്ദാനങ്ങള്‍ പൊടി തട്ടിയെടുത്തതെന്ന് പ്രതിപക്ഷം

  
backup
March 22, 2018 | 4:03 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


തൊടുപുഴ: കഴിഞ്ഞ ബജറ്റിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കാത്ത നഗരസഭാ ഭരണാധികാരികള്‍ ഇക്കുറിയും പഴയ വാഗ്ദാനങ്ങള്‍ പൊടിതട്ടിയെടുത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.
മങ്ങാട്ടുകവല ബസ്‌സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിന് 11 കോടി നീക്കിവെച്ചിരുന്നു. എന്നാല്‍, പദ്ധതിക്ക് തുടക്കമിടാന്‍ പോലും കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റ് റോഡ്- കാഞ്ഞിരമറ്റം ബൈപാസ് ലിങ്ക് റോഡിന് 10 ലക്ഷം രൂപ നീക്കിവെച്ചതും വെറുതെയായി. തൊടുപുഴയാര്‍ ശുചീകരണം കഴിഞ്ഞ ബജറ്റിലെയും പ്രഖ്യാപനമായിരുന്നു. അന്ന് 30 ലക്ഷം രൂപയാണ് നീക്കിവെച്ചത്. അന്നത്തെ പ്രഖ്യാപനം ഇക്കുറിയും ആവര്‍ത്തിച്ചു. പഴയ ബസ്‌സ്റ്റാന്റിരുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് 25 ലക്ഷം നീക്കിവെച്ചതും വെറുതെയായി. കുളിക്കടവുകളുടെ ശുചീകരണമെന്ന പ്രഖ്യാപനവും വൃഥാവിലായി. ഇതിനു വേണ്ടി അഞ്ചു ലക്ഷമാണ് വകയിരുത്തിയിരുന്നത്.
മുനിസിപ്പല്‍ പാര്‍ക്കിന്റെ സൗന്ദര്യവല്‍ക്കരണത്തിന് 10 ലക്ഷം രൂപ നീക്കിവെച്ചെങ്കിലും പാര്‍ക്കിലെ പല കളിയുപകരണങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. നഗരസഭയുടെ കീഴിലുള്ള വെങ്ങല്ലൂരിലെ മുനിസിപ്പല്‍ സ്‌കൂളിന്റെ കെട്ടിടനിര്‍മാണത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിരുന്നു. മുന്‍ നീക്കിയിരുപ്പ് തുക ഉപയോഗിച്ചുള്ള നിര്‍മാണമല്ലാതെ മറ്റു തുക വിനിയോഗിച്ചിട്ടില്ല.
മുനിസിപ്പാലിറ്റിയുടെ അധിക വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 10 ലക്ഷം രൂപ വിനിയോഗിച്ച് സൗരോര്‍ജ പാനല്‍ സ്ഥാപിച്ചെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിച്ചില്ല. ആധുനിക അറവുശാലയ്ക്ക് മുന്‍വര്‍ഷം 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പ്ലാന്‍ പോലും തയാറാക്കാന്‍ കഴിഞ്ഞില്ല. നഗരസഭാ റോഡുകളില്‍ നെയിംബോര്‍ഡ്, കൊന്നയ്ക്കാമല സായാഹ്‌ന വിശ്രമകേന്ദ്രം, പഴയ ലൈബ്രറി കെട്ടിടം എന്നിവയ്ക്ക് അഞ്ചു ലക്ഷം രൂപ വീതം മാറ്റിവെച്ചതും പ്രയോജനപ്പെട്ടില്ല.
നഗരപ്രദേശത്തെ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എപിജെ അബ്ദുള്‍ കാലാം സ്മാരക സ്‌കോളര്‍ഷിപ്പും അവാര്‍ഡും നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് നല്‍കാന്‍ തയാറായില്ല. കേവലം മുഖംമുനിക്ക് ജോലികള്‍ മാത്രമാണ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനാളുകളില്‍ ആരംഭിച്ചത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാനുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ക്കില്ലെന്നും രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  7 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  7 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  7 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  7 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  7 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  7 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  7 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  7 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  7 days ago