HOME
DETAILS

ഓണ്‍ലൈനിലൂടെ തടി വില്‍പ്പന: വനംവകുപ്പിന് കിട്ടിയത് 170 കോടി

  
backup
June 03, 2016 | 6:47 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d

നിലമ്പൂര്‍: ഇടനിലക്കാരെ ഒഴിവാക്കിയപ്പോള്‍ വനം വകുപ്പിന് തടിലേലത്തിലൂടെ കിട്ടിയത് 170 കോടി രൂപ. പേരു കേട്ട നിലമ്പൂര്‍ തേക്കുള്‍പ്പെടെ തടികളുടെ വില്‍പ്പനയാണ് പ്രതിമാസ ലേലത്തില്‍ നിന്നും ഒഴിവാക്കി  കഴിഞ്ഞ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ മുഖേനയാക്കിയത്. ഇതോടെ ഡിപ്പോകളിലെ ഇടനിലക്കാര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. പരീക്ഷണാര്‍ഥം ഓണ്‍ലൈനിലൂടെ നടന്ന വ്യാപാരത്തിലാണ് സര്‍ക്കാര്‍ തടികള്‍ക്ക്  റെക്കോര്‍ഡ് വില്‍പ്പന ലഭിച്ചത്. വീട്ടാവശ്യത്തിനുള്ള സര്‍ക്കാര്‍ തേക്ക് തടികളും സാധാരണക്കാര്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വാങ്ങിച്ചു.


സംസ്ഥാനത്ത് പ്രധാനമായും ആറ് മേഖലാ തടി കേന്ദ്രങ്ങള്‍ വഴിയാണ് ഓണ്‍ലൈന്‍ വഴി ലേലം നടക്കുന്നത്. തിരുവനന്തപുരം, പുനലൂര്‍, കോട്ടയം, പെരുമ്പാവൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മേഖലകള്‍. സംസ്ഥാനത്തെ ഏറ്റവും ഗുണനിലവാരമുള്ള നിലമ്പൂര്‍ തേക്കുകള്‍ വില്‍പ്പന നടത്തുന്ന അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയും, നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയും പാലക്കാട് ഡിവിഷന് കീഴിലാണ്. വീട്ടി മരം പ്രധാനമായും വിറ്റഴിക്കുന്നത് കോഴിക്കോട് ചാലിയം ഡിപ്പോയിലാണ്. ഇരൂള്‍ മരങ്ങള്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത് കണ്ണൂര്‍, കാസര്‍കോട് മേഖലകളിലാണ്. ഓണ്‍ലൈന്‍ ലേലം വിപുലമായതോടെ സര്‍ക്കാരിലേക്കുള്ള വരുമാനവും വന്‍ തോതില്‍ വര്‍ധിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ഡിപ്പോകളില്‍ നടന്നിരുന്ന പ്രതിമാസ ലേലങ്ങളില്‍ തടിയുടെ വില നിശ്ചയിച്ചിരുന്നത് ഡിപ്പോയുടെ ചാര്‍ജുള്ള ഡി.എഫ്.ഒ ആയിരുന്നു. കച്ചവടക്കാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ലേലങ്ങളില്‍ വന്‍ അഴിമതി നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ലേലത്തിലേക്ക് സര്‍ക്കാര്‍ ചുവട് മാറ്റിയത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള എം.എസ്.ടി.സി വഴിയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ തടിവില്‍പ്പന നടത്തുന്നത്. വീട് വെക്കാന്‍ മരം വാങ്ങുന്നവര്‍ക്ക് അഞ്ച് ഘനമീറ്റര്‍ വരെ തടികള്‍ ഓണ്‍ലൈനിലൂടെ വിളിച്ചെടുക്കാനായിരുന്നു ആദ്യവ്യവസ്ഥ. ഇത് നിലവില്‍ എട്ട് ഘനമീറ്ററായി ഉയര്‍ത്തി. മൂന്ന് ലേലങ്ങളിലെ ശരാശരി വില കണക്കാക്കി ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഓണ്‍ലൈനിലൂടെ ലേലം ചെയ്യുന്നത്. ഇതിനാല്‍ തടികള്‍ക്ക് ഉയര്‍ന്ന വില ലഭിക്കും. അഞ്ച് ഘനമീറ്റര്‍ എട്ട് ഘനമീറ്ററാക്കി ഉയര്‍ത്തിയത് വന്‍കിടക്കാര്‍ക്ക് ഗുണം ചെയ്യുന്ന നടപടിയാണ്. ഇത് മൂലം എട്ട് ഘനമീറ്ററിന് വരെ വില്‍പ്പന നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന് നഷ്ടമാവുന്നുണ്ട്.
മുന്‍കാലങ്ങളില്‍ മാസത്തില്‍ ഒരു തവണയാണ് ഡിപ്പോകളില്‍ ലേലം നടന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ലേലം തുടങ്ങിയതോടെ ഒരു മാസം ഒരു ഡിപ്പോയില്‍ ഏഴ് ലേലം വരെ നടക്കും. മരത്തിന്റെ വണ്ണം, നീളം, ഇനം, ഗുണമേന്‍മ എന്നിവ കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. ഉയര്‍ന്ന വില നല്‍കുമ്പോഴും ഗുണമേന്‍മയുള്ള തടികള്‍ ലഭിക്കുമെന്നതാണ് ആവശ്യക്കാര്‍ക്കുള്ള നേട്ടം. ഓണ്‍ലൈന്‍ നടപടിക്രമങ്ങളും വളരെ ലളിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  2 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  2 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  2 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  2 days ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  2 days ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  2 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  2 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  2 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  2 days ago