HOME
DETAILS

ഓണ്‍ലൈനിലൂടെ തടി വില്‍പ്പന: വനംവകുപ്പിന് കിട്ടിയത് 170 കോടി

  
backup
June 03, 2016 | 6:47 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d

നിലമ്പൂര്‍: ഇടനിലക്കാരെ ഒഴിവാക്കിയപ്പോള്‍ വനം വകുപ്പിന് തടിലേലത്തിലൂടെ കിട്ടിയത് 170 കോടി രൂപ. പേരു കേട്ട നിലമ്പൂര്‍ തേക്കുള്‍പ്പെടെ തടികളുടെ വില്‍പ്പനയാണ് പ്രതിമാസ ലേലത്തില്‍ നിന്നും ഒഴിവാക്കി  കഴിഞ്ഞ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ മുഖേനയാക്കിയത്. ഇതോടെ ഡിപ്പോകളിലെ ഇടനിലക്കാര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. പരീക്ഷണാര്‍ഥം ഓണ്‍ലൈനിലൂടെ നടന്ന വ്യാപാരത്തിലാണ് സര്‍ക്കാര്‍ തടികള്‍ക്ക്  റെക്കോര്‍ഡ് വില്‍പ്പന ലഭിച്ചത്. വീട്ടാവശ്യത്തിനുള്ള സര്‍ക്കാര്‍ തേക്ക് തടികളും സാധാരണക്കാര്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വാങ്ങിച്ചു.


സംസ്ഥാനത്ത് പ്രധാനമായും ആറ് മേഖലാ തടി കേന്ദ്രങ്ങള്‍ വഴിയാണ് ഓണ്‍ലൈന്‍ വഴി ലേലം നടക്കുന്നത്. തിരുവനന്തപുരം, പുനലൂര്‍, കോട്ടയം, പെരുമ്പാവൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മേഖലകള്‍. സംസ്ഥാനത്തെ ഏറ്റവും ഗുണനിലവാരമുള്ള നിലമ്പൂര്‍ തേക്കുകള്‍ വില്‍പ്പന നടത്തുന്ന അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയും, നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയും പാലക്കാട് ഡിവിഷന് കീഴിലാണ്. വീട്ടി മരം പ്രധാനമായും വിറ്റഴിക്കുന്നത് കോഴിക്കോട് ചാലിയം ഡിപ്പോയിലാണ്. ഇരൂള്‍ മരങ്ങള്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത് കണ്ണൂര്‍, കാസര്‍കോട് മേഖലകളിലാണ്. ഓണ്‍ലൈന്‍ ലേലം വിപുലമായതോടെ സര്‍ക്കാരിലേക്കുള്ള വരുമാനവും വന്‍ തോതില്‍ വര്‍ധിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ഡിപ്പോകളില്‍ നടന്നിരുന്ന പ്രതിമാസ ലേലങ്ങളില്‍ തടിയുടെ വില നിശ്ചയിച്ചിരുന്നത് ഡിപ്പോയുടെ ചാര്‍ജുള്ള ഡി.എഫ്.ഒ ആയിരുന്നു. കച്ചവടക്കാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ലേലങ്ങളില്‍ വന്‍ അഴിമതി നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ലേലത്തിലേക്ക് സര്‍ക്കാര്‍ ചുവട് മാറ്റിയത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള എം.എസ്.ടി.സി വഴിയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ തടിവില്‍പ്പന നടത്തുന്നത്. വീട് വെക്കാന്‍ മരം വാങ്ങുന്നവര്‍ക്ക് അഞ്ച് ഘനമീറ്റര്‍ വരെ തടികള്‍ ഓണ്‍ലൈനിലൂടെ വിളിച്ചെടുക്കാനായിരുന്നു ആദ്യവ്യവസ്ഥ. ഇത് നിലവില്‍ എട്ട് ഘനമീറ്ററായി ഉയര്‍ത്തി. മൂന്ന് ലേലങ്ങളിലെ ശരാശരി വില കണക്കാക്കി ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഓണ്‍ലൈനിലൂടെ ലേലം ചെയ്യുന്നത്. ഇതിനാല്‍ തടികള്‍ക്ക് ഉയര്‍ന്ന വില ലഭിക്കും. അഞ്ച് ഘനമീറ്റര്‍ എട്ട് ഘനമീറ്ററാക്കി ഉയര്‍ത്തിയത് വന്‍കിടക്കാര്‍ക്ക് ഗുണം ചെയ്യുന്ന നടപടിയാണ്. ഇത് മൂലം എട്ട് ഘനമീറ്ററിന് വരെ വില്‍പ്പന നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന് നഷ്ടമാവുന്നുണ്ട്.
മുന്‍കാലങ്ങളില്‍ മാസത്തില്‍ ഒരു തവണയാണ് ഡിപ്പോകളില്‍ ലേലം നടന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ലേലം തുടങ്ങിയതോടെ ഒരു മാസം ഒരു ഡിപ്പോയില്‍ ഏഴ് ലേലം വരെ നടക്കും. മരത്തിന്റെ വണ്ണം, നീളം, ഇനം, ഗുണമേന്‍മ എന്നിവ കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. ഉയര്‍ന്ന വില നല്‍കുമ്പോഴും ഗുണമേന്‍മയുള്ള തടികള്‍ ലഭിക്കുമെന്നതാണ് ആവശ്യക്കാര്‍ക്കുള്ള നേട്ടം. ഓണ്‍ലൈന്‍ നടപടിക്രമങ്ങളും വളരെ ലളിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  14 hours ago
No Image

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എ എ.ജി സമ്പത്തും പാര്‍ട്ടി വിട്ടു. ടി.വികെയിലേക്കെന്ന് സൂചന

National
  •  14 hours ago
No Image

പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

International
  •  14 hours ago
No Image

'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍ 

National
  •  15 hours ago
No Image

കാറിന്റെ സര്‍വീസ് വൈകിയെന്നാരോപിച്ച് നാദാപുരത്ത് ടയര്‍ കടയിലെ ജീവനക്കാരന് ക്രൂരമര്‍ദ്ദനം

Kerala
  •  15 hours ago
No Image

രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ്; ചോറിനൊപ്പം കുക്കറില്‍ ഒളിപ്പിച്ച് കഞ്ചാവ്, വിസിലടിച്ചതോടെ മണം പരന്നു; യുവാവ് അറസ്റ്റില്‍

Kerala
  •  15 hours ago
No Image

മലപ്പുറത്ത് വീണ്ടും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; നാലായിരത്തി എണ്ണൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പ്രതിസന്ധിയില്‍

Kerala
  •  15 hours ago
No Image

ആരവമായി അഭിജിത്, ജയ്ഭീം വിളികളുമായി യുവാക്കള്‍

National
  •  16 hours ago
No Image

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Kerala
  •  16 hours ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

Kerala
  •  17 hours ago