HOME
DETAILS

ഓണ്‍ലൈനിലൂടെ തടി വില്‍പ്പന: വനംവകുപ്പിന് കിട്ടിയത് 170 കോടി

  
backup
June 03, 2016 | 6:47 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d

നിലമ്പൂര്‍: ഇടനിലക്കാരെ ഒഴിവാക്കിയപ്പോള്‍ വനം വകുപ്പിന് തടിലേലത്തിലൂടെ കിട്ടിയത് 170 കോടി രൂപ. പേരു കേട്ട നിലമ്പൂര്‍ തേക്കുള്‍പ്പെടെ തടികളുടെ വില്‍പ്പനയാണ് പ്രതിമാസ ലേലത്തില്‍ നിന്നും ഒഴിവാക്കി  കഴിഞ്ഞ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ മുഖേനയാക്കിയത്. ഇതോടെ ഡിപ്പോകളിലെ ഇടനിലക്കാര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. പരീക്ഷണാര്‍ഥം ഓണ്‍ലൈനിലൂടെ നടന്ന വ്യാപാരത്തിലാണ് സര്‍ക്കാര്‍ തടികള്‍ക്ക്  റെക്കോര്‍ഡ് വില്‍പ്പന ലഭിച്ചത്. വീട്ടാവശ്യത്തിനുള്ള സര്‍ക്കാര്‍ തേക്ക് തടികളും സാധാരണക്കാര്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വാങ്ങിച്ചു.


സംസ്ഥാനത്ത് പ്രധാനമായും ആറ് മേഖലാ തടി കേന്ദ്രങ്ങള്‍ വഴിയാണ് ഓണ്‍ലൈന്‍ വഴി ലേലം നടക്കുന്നത്. തിരുവനന്തപുരം, പുനലൂര്‍, കോട്ടയം, പെരുമ്പാവൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മേഖലകള്‍. സംസ്ഥാനത്തെ ഏറ്റവും ഗുണനിലവാരമുള്ള നിലമ്പൂര്‍ തേക്കുകള്‍ വില്‍പ്പന നടത്തുന്ന അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയും, നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയും പാലക്കാട് ഡിവിഷന് കീഴിലാണ്. വീട്ടി മരം പ്രധാനമായും വിറ്റഴിക്കുന്നത് കോഴിക്കോട് ചാലിയം ഡിപ്പോയിലാണ്. ഇരൂള്‍ മരങ്ങള്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത് കണ്ണൂര്‍, കാസര്‍കോട് മേഖലകളിലാണ്. ഓണ്‍ലൈന്‍ ലേലം വിപുലമായതോടെ സര്‍ക്കാരിലേക്കുള്ള വരുമാനവും വന്‍ തോതില്‍ വര്‍ധിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ഡിപ്പോകളില്‍ നടന്നിരുന്ന പ്രതിമാസ ലേലങ്ങളില്‍ തടിയുടെ വില നിശ്ചയിച്ചിരുന്നത് ഡിപ്പോയുടെ ചാര്‍ജുള്ള ഡി.എഫ്.ഒ ആയിരുന്നു. കച്ചവടക്കാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ലേലങ്ങളില്‍ വന്‍ അഴിമതി നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ലേലത്തിലേക്ക് സര്‍ക്കാര്‍ ചുവട് മാറ്റിയത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള എം.എസ്.ടി.സി വഴിയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ തടിവില്‍പ്പന നടത്തുന്നത്. വീട് വെക്കാന്‍ മരം വാങ്ങുന്നവര്‍ക്ക് അഞ്ച് ഘനമീറ്റര്‍ വരെ തടികള്‍ ഓണ്‍ലൈനിലൂടെ വിളിച്ചെടുക്കാനായിരുന്നു ആദ്യവ്യവസ്ഥ. ഇത് നിലവില്‍ എട്ട് ഘനമീറ്ററായി ഉയര്‍ത്തി. മൂന്ന് ലേലങ്ങളിലെ ശരാശരി വില കണക്കാക്കി ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഓണ്‍ലൈനിലൂടെ ലേലം ചെയ്യുന്നത്. ഇതിനാല്‍ തടികള്‍ക്ക് ഉയര്‍ന്ന വില ലഭിക്കും. അഞ്ച് ഘനമീറ്റര്‍ എട്ട് ഘനമീറ്ററാക്കി ഉയര്‍ത്തിയത് വന്‍കിടക്കാര്‍ക്ക് ഗുണം ചെയ്യുന്ന നടപടിയാണ്. ഇത് മൂലം എട്ട് ഘനമീറ്ററിന് വരെ വില്‍പ്പന നികുതി ഇനത്തില്‍ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന് നഷ്ടമാവുന്നുണ്ട്.
മുന്‍കാലങ്ങളില്‍ മാസത്തില്‍ ഒരു തവണയാണ് ഡിപ്പോകളില്‍ ലേലം നടന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ലേലം തുടങ്ങിയതോടെ ഒരു മാസം ഒരു ഡിപ്പോയില്‍ ഏഴ് ലേലം വരെ നടക്കും. മരത്തിന്റെ വണ്ണം, നീളം, ഇനം, ഗുണമേന്‍മ എന്നിവ കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. ഉയര്‍ന്ന വില നല്‍കുമ്പോഴും ഗുണമേന്‍മയുള്ള തടികള്‍ ലഭിക്കുമെന്നതാണ് ആവശ്യക്കാര്‍ക്കുള്ള നേട്ടം. ഓണ്‍ലൈന്‍ നടപടിക്രമങ്ങളും വളരെ ലളിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

International
  •  7 days ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

Kerala
  •  7 days ago
No Image

കഠ്‌വ കേസ്: മുഖ്യസൂത്രധാരൻ സഞ്ജി റാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

National
  •  7 days ago
No Image

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

Kerala
  •  7 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു

Kuwait
  •  7 days ago
No Image

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

Kerala
  •  8 days ago
No Image

ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ

uae
  •  8 days ago
No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  8 days ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ​ഗം​ഗേശാനന്ദക്കെതിരായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  8 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  8 days ago