
പെരിയാറില്‍ നീരൊഴുക്ക് നിലച്ചു; മാലിന്യം കുമിഞ്ഞുകൂടുന്നു
ചെറുതോണി: നീരൊഴുക്ക് നിലച്ചതോടെ പെരിയാര്‍ നദി മാലിന്യവാഹിനിയായി. ഇതുമൂലം സാംക്രമിക രോഗ ഭീഷണിയിലാണ് പ്രദേശവാസികള്‍.
പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് പെരിയാര്‍ നദി മാലിന്യം പേറുന്നത്. നടപടിയെടുക്കേണ്ടവരുടെ മൗനം പെരിയാറിന്റെ നാശത്തിനാണ് വഴിയൊരുക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. രാത്രികാലങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു വാഹനങ്ങളിലെത്തിച്ച് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായി. പഞ്ചായത്ത് മാലിന്യം ശേഖരിക്കാറുണ്ടെങ്കിലും ടൗണ്‍ കേന്ദ്രീകരിച്ച് മാത്രമാണ് മാലിന്യം നീക്കം ചെയ്യുന്നത്.പ്രദേശത്തെ കൈയ്യേറ്റങ്ങളും, മാലിന്യങ്ങള്‍ കൂടി കിടക്കുന്നതും മൂലം പെരിയാര്‍ നദിയുടെ നീരൊഴുക്ക് പോലും നിശ്ചലമാണ്. മലിന ജലം കൂടി കിടക്കുന്നത് മൂലം പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. ഇതിനിടയില്‍ മലിനമായി കിടക്കുന്ന പെരിയാര്‍ നദിയുടെ ശുചീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പെരിയാറിന്റെ പ്രഭവ കേന്ദ്രമായ ജനവാസ മേഖലയായ വള്ളക്കടവില്‍ നിന്നും ആരംഭിക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കുകയാണ്.
ജനവാസ മേഖലയിലെതടക്കം മാലിന്യങ്ങള്‍ ഇപ്പോള്‍ തള്ളുന്നത് പെരിയാറ്റിലാണ്. ഇത് കൂടാതെ അറവ് മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പെരിയാര്‍ നദിയിലാണ് നിക്ഷേപം. മാലിന്യത്തിനു പുറമെ ആറ്റു പുറമ്പോക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തികളും സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണ്.30 മീറ്റര്‍ വീതിയുണ്ടായിരുന്ന നദി കൈയ്യേറ്റങ്ങളുടെ അനന്തര ഫലമായി വീതി കുറഞ്ഞ് പല ഇടങ്ങളിലും ഇരുപത് മീറ്റര്‍ മാത്രമെയുള്ളു.
കേന്ദ്ര ജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പെരിയാര്‍ നദി. പെരിയാര്‍ അയ്യപ്പന്‍കോവിലിന് സമീപത്ത് പ്രത്യേക ഓഫീസും ഇതിനായി ഉണ്ട്. നീരൊഴുക്ക് തോത്, വെള്ളത്തിന്റെ അളവ് എന്നിവ ഇവിടെയാണ് നിരീക്ഷിക്കുന്നത്. പെരിയാര്‍ നദിയുടെ ആഴം കൂടിയ പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് പോളകള്‍ വന്‍തോതില്‍ വളര്‍ന്ന് പടര്‍ന്നിരുന്നത്. ഇതിനാല്‍ ഈ ഭാഗത്തെ ജലവും ഉപയോഗശൂന്യമായ നിലയിലായിരുന്നത്. പെരിയാര്‍ പാലത്തിനു സമീപത്തെ ആഴം കൂടിയ ഭാഗത്തും പൂണ്ണമായും പോളകള്‍ വളര്‍ന്നു മൂടിയിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ യാതൊരു നടപടികളും അധികൃതര്‍ കൈ കൊണ്ടിട്ടില്ല. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ ആറ്റിലെ വെള്ളം ഉപയോഗിച്ചാണ് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഫെബ്രുവരി മാസം മുതല്‍ പെരിയാറിലെ തീരൊഴുക്ക് ഇല്ലാതെയായി.
കുഴികള്‍ കുഴിച്ചും കയങ്ങളില്‍ നിന്നുമാണ് വെള്ളം ഉപയോഗപ്പെടുത്തുന്നത്. തുണി അലക്കി ഉപജീവനം നടത്തുന്നവര്‍ക്കും മീന്‍ പിടിച്ച് ഉപജീവനം കഴിയുന്നവര്‍ക്കും പണിയില്ലാത്ത സാഹചര്യമാണ്. വള്ളക്കടവ് മുതല്‍ അയ്യപ്പന്‍ കോവില്‍വരെയുള്ള തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വേനല്‍കാലത്ത് ശുദ്ധജലം ലഭിക്കുന്നതിനു വേണ്ട പദ്ധതികള്‍ ആരംഭിക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. പൊതു പങ്കാളിത്തത്തോടെ വനം സംരക്ഷണ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചത് പോലെ ജലവിഭവ പരിസ്ഥിതി വകുപ്പുകളുടെ കീഴില്‍ പെരിയാര്‍ സംരക്ഷണ ശുചീകരണ പദ്ധതികള്‍ തുടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 5 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 5 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 5 hours ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 5 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 5 hours ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 5 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 5 hours ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 5 hours ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 6 hours ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 6 hours ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 7 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 8 hours ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 8 hours ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 8 hours ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 9 hours ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 9 hours ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 9 hours ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 9 hours ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 8 hours ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 8 hours ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 8 hours ago