HOME
DETAILS

കെ.എഫ്.സിയുടെ വായ്പാനയത്തില്‍ മാറ്റം

  
backup
April 14, 2018 | 1:21 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) വായ്പാനയത്തില്‍ കാതലായ മാറ്റം വരുത്തുന്നു. ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നതിനു കോര്‍പറേഷന്‍ ഇനി മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശനിരക്ക് 14.5 ശതമാനമായിരുന്നത് 9.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതുവഴി നേരത്തെ 16 ശതമാനം വരെയുണ്ടണ്ടായിരുന്ന പലിശനിരക്ക് 10 മുതല്‍ 12 ശതമാനം വരെയായി കുറയും.
ബ്രാഞ്ചുകളില്‍ അരലക്ഷം രൂപ വരെയാണു വായ്പ നല്‍കാന്‍ അനുമതി. അതിനു മുകളിലുള്ള തുക മേഖലാ ഓഫിസുകള്‍ വഴി നല്‍കും. ഏഴു ദിവസത്തിനകം വായ്പ നല്‍കണമെന്നാണു ചട്ടം. കെ.എഫ്.സിയുടെ പുനഃസംഘടനയുടെ ഭാഗമായി ഐ.എം.കെയും എസ്.ബി.ഐയുമായി സഹകരിച്ചു മെയ് എട്ടിനു ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. മെയ് ഒന്‍പതിനു പുതിയ വായ്പാനയം പ്രഖ്യാപിക്കും.
കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വണ്‍ടൈം സെറ്റില്‍മെന്റ് നടത്തും. ഇതിന്റെ ഭാഗമായി കുടിശിക നിവാരണ അദാലത്ത് മെയ് എട്ടിനു തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ സംഘടിപ്പിക്കും.
16 ശതമാനം പലിശയ്‌ക്കെടുത്ത വായ്പകള്‍ 9.5 ശതമാനം പലിശ ഈടാക്കി സെറ്റില്‍ ചെയ്യും. 20 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 9.5 ശതമാനവും 20 മുതല്‍ 50 ലക്ഷം വരെ 10.5 ശതമാനവും അതിനു മുകളിലുള്ള വായ്പകള്‍ക്ക് 11 ശതമാനവും പലിശയായിരിക്കും ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീര്‍ക്കാനും നിയമക്കുരുക്കുകളില്‍നിന്നു രക്ഷപ്പെടുത്താനും ശ്രമിക്കുമെന്നു എം.ഡി സഞ്ജീവ് കൗശിക് പറഞ്ഞു.
കെ.എഫ്.സി ശാഖകളിലോ വെള്ളയമ്പലത്തെ ആസ്ഥാന ഓഫിസിലോ ബന്ധപ്പെട്ടാലും www.onlinekfc.org എന്ന വെബ്‌സൈറ്റ് വഴിയും വിവരം ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  a day ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  a day ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  a day ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  a day ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  a day ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  a day ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  a day ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  a day ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  a day ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  a day ago