HOME
DETAILS

കെ.എഫ്.സിയുടെ വായ്പാനയത്തില്‍ മാറ്റം

  
backup
April 14, 2018 | 1:21 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) വായ്പാനയത്തില്‍ കാതലായ മാറ്റം വരുത്തുന്നു. ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നതിനു കോര്‍പറേഷന്‍ ഇനി മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശനിരക്ക് 14.5 ശതമാനമായിരുന്നത് 9.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതുവഴി നേരത്തെ 16 ശതമാനം വരെയുണ്ടണ്ടായിരുന്ന പലിശനിരക്ക് 10 മുതല്‍ 12 ശതമാനം വരെയായി കുറയും.
ബ്രാഞ്ചുകളില്‍ അരലക്ഷം രൂപ വരെയാണു വായ്പ നല്‍കാന്‍ അനുമതി. അതിനു മുകളിലുള്ള തുക മേഖലാ ഓഫിസുകള്‍ വഴി നല്‍കും. ഏഴു ദിവസത്തിനകം വായ്പ നല്‍കണമെന്നാണു ചട്ടം. കെ.എഫ്.സിയുടെ പുനഃസംഘടനയുടെ ഭാഗമായി ഐ.എം.കെയും എസ്.ബി.ഐയുമായി സഹകരിച്ചു മെയ് എട്ടിനു ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. മെയ് ഒന്‍പതിനു പുതിയ വായ്പാനയം പ്രഖ്യാപിക്കും.
കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വണ്‍ടൈം സെറ്റില്‍മെന്റ് നടത്തും. ഇതിന്റെ ഭാഗമായി കുടിശിക നിവാരണ അദാലത്ത് മെയ് എട്ടിനു തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ സംഘടിപ്പിക്കും.
16 ശതമാനം പലിശയ്‌ക്കെടുത്ത വായ്പകള്‍ 9.5 ശതമാനം പലിശ ഈടാക്കി സെറ്റില്‍ ചെയ്യും. 20 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 9.5 ശതമാനവും 20 മുതല്‍ 50 ലക്ഷം വരെ 10.5 ശതമാനവും അതിനു മുകളിലുള്ള വായ്പകള്‍ക്ക് 11 ശതമാനവും പലിശയായിരിക്കും ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീര്‍ക്കാനും നിയമക്കുരുക്കുകളില്‍നിന്നു രക്ഷപ്പെടുത്താനും ശ്രമിക്കുമെന്നു എം.ഡി സഞ്ജീവ് കൗശിക് പറഞ്ഞു.
കെ.എഫ്.സി ശാഖകളിലോ വെള്ളയമ്പലത്തെ ആസ്ഥാന ഓഫിസിലോ ബന്ധപ്പെട്ടാലും www.onlinekfc.org എന്ന വെബ്‌സൈറ്റ് വഴിയും വിവരം ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച; ഒന്നരവയസുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു, അമ്മൂമ്മയുടെ ഫോൺ കോൾ പുറത്ത്

Kerala
  •  8 hours ago
No Image

ദുബൈയിലെ ചുവപ്പഴക് ക്യാമറയിലാക്കാം; 'ഫ്ലേം ട്രീ' ഫോട്ടോഗ്രാഫി മത്സരവുമായി ദുബൈ അധികൃതർ, സമ്മാനത്തുക 30,000 ദിർഹം

uae
  •  8 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  9 hours ago
No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  9 hours ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  9 hours ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  9 hours ago
No Image

കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു

Kerala
  •  9 hours ago
No Image

ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തോറ്റെങ്കിലും ചരിത്രനേട്ടവുമായി സൂപ്പർ താരം

Cricket
  •  9 hours ago
No Image

അബുദാബിയിലേക്ക് പറക്കുന്ന വിനോദസഞ്ചാരികൾക്ക് ഇത്തിഹാദ് എയർവേയ്‌സിന്റെ സമ്മാനം; അപേക്ഷിക്കാതെ തന്നെ 15 ദിവസത്തെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ്

uae
  •  10 hours ago
No Image

ഷിനാസ് തീരത്ത് കപ്പല്‍ അപകടം; ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

oman
  •  10 hours ago

No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  14 hours ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  15 hours ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  15 hours ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  15 hours ago