HOME
DETAILS

കെ.എഫ്.സിയുടെ വായ്പാനയത്തില്‍ മാറ്റം

  
backup
April 14, 2018 | 1:21 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) വായ്പാനയത്തില്‍ കാതലായ മാറ്റം വരുത്തുന്നു. ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നതിനു കോര്‍പറേഷന്‍ ഇനി മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശനിരക്ക് 14.5 ശതമാനമായിരുന്നത് 9.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതുവഴി നേരത്തെ 16 ശതമാനം വരെയുണ്ടണ്ടായിരുന്ന പലിശനിരക്ക് 10 മുതല്‍ 12 ശതമാനം വരെയായി കുറയും.
ബ്രാഞ്ചുകളില്‍ അരലക്ഷം രൂപ വരെയാണു വായ്പ നല്‍കാന്‍ അനുമതി. അതിനു മുകളിലുള്ള തുക മേഖലാ ഓഫിസുകള്‍ വഴി നല്‍കും. ഏഴു ദിവസത്തിനകം വായ്പ നല്‍കണമെന്നാണു ചട്ടം. കെ.എഫ്.സിയുടെ പുനഃസംഘടനയുടെ ഭാഗമായി ഐ.എം.കെയും എസ്.ബി.ഐയുമായി സഹകരിച്ചു മെയ് എട്ടിനു ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. മെയ് ഒന്‍പതിനു പുതിയ വായ്പാനയം പ്രഖ്യാപിക്കും.
കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വണ്‍ടൈം സെറ്റില്‍മെന്റ് നടത്തും. ഇതിന്റെ ഭാഗമായി കുടിശിക നിവാരണ അദാലത്ത് മെയ് എട്ടിനു തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ സംഘടിപ്പിക്കും.
16 ശതമാനം പലിശയ്‌ക്കെടുത്ത വായ്പകള്‍ 9.5 ശതമാനം പലിശ ഈടാക്കി സെറ്റില്‍ ചെയ്യും. 20 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 9.5 ശതമാനവും 20 മുതല്‍ 50 ലക്ഷം വരെ 10.5 ശതമാനവും അതിനു മുകളിലുള്ള വായ്പകള്‍ക്ക് 11 ശതമാനവും പലിശയായിരിക്കും ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീര്‍ക്കാനും നിയമക്കുരുക്കുകളില്‍നിന്നു രക്ഷപ്പെടുത്താനും ശ്രമിക്കുമെന്നു എം.ഡി സഞ്ജീവ് കൗശിക് പറഞ്ഞു.
കെ.എഫ്.സി ശാഖകളിലോ വെള്ളയമ്പലത്തെ ആസ്ഥാന ഓഫിസിലോ ബന്ധപ്പെട്ടാലും www.onlinekfc.org എന്ന വെബ്‌സൈറ്റ് വഴിയും വിവരം ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago