HOME
DETAILS

കെ.എഫ്.സിയുടെ വായ്പാനയത്തില്‍ മാറ്റം

  
backup
April 14, 2018 | 1:21 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി) വായ്പാനയത്തില്‍ കാതലായ മാറ്റം വരുത്തുന്നു. ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നതിനു കോര്‍പറേഷന്‍ ഇനി മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശനിരക്ക് 14.5 ശതമാനമായിരുന്നത് 9.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതുവഴി നേരത്തെ 16 ശതമാനം വരെയുണ്ടണ്ടായിരുന്ന പലിശനിരക്ക് 10 മുതല്‍ 12 ശതമാനം വരെയായി കുറയും.
ബ്രാഞ്ചുകളില്‍ അരലക്ഷം രൂപ വരെയാണു വായ്പ നല്‍കാന്‍ അനുമതി. അതിനു മുകളിലുള്ള തുക മേഖലാ ഓഫിസുകള്‍ വഴി നല്‍കും. ഏഴു ദിവസത്തിനകം വായ്പ നല്‍കണമെന്നാണു ചട്ടം. കെ.എഫ്.സിയുടെ പുനഃസംഘടനയുടെ ഭാഗമായി ഐ.എം.കെയും എസ്.ബി.ഐയുമായി സഹകരിച്ചു മെയ് എട്ടിനു ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. മെയ് ഒന്‍പതിനു പുതിയ വായ്പാനയം പ്രഖ്യാപിക്കും.
കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വണ്‍ടൈം സെറ്റില്‍മെന്റ് നടത്തും. ഇതിന്റെ ഭാഗമായി കുടിശിക നിവാരണ അദാലത്ത് മെയ് എട്ടിനു തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ സംഘടിപ്പിക്കും.
16 ശതമാനം പലിശയ്‌ക്കെടുത്ത വായ്പകള്‍ 9.5 ശതമാനം പലിശ ഈടാക്കി സെറ്റില്‍ ചെയ്യും. 20 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 9.5 ശതമാനവും 20 മുതല്‍ 50 ലക്ഷം വരെ 10.5 ശതമാനവും അതിനു മുകളിലുള്ള വായ്പകള്‍ക്ക് 11 ശതമാനവും പലിശയായിരിക്കും ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീര്‍ക്കാനും നിയമക്കുരുക്കുകളില്‍നിന്നു രക്ഷപ്പെടുത്താനും ശ്രമിക്കുമെന്നു എം.ഡി സഞ്ജീവ് കൗശിക് പറഞ്ഞു.
കെ.എഫ്.സി ശാഖകളിലോ വെള്ളയമ്പലത്തെ ആസ്ഥാന ഓഫിസിലോ ബന്ധപ്പെട്ടാലും www.onlinekfc.org എന്ന വെബ്‌സൈറ്റ് വഴിയും വിവരം ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  2 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  2 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  2 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  2 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  2 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  2 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  2 days ago