HOME
DETAILS

ബൈക്ക് റൈഡ്ചലഞ്ച് ഗെയിം: 'മരണക്കളി'യില്‍ ഇനിയൊരു വിദ്യാര്‍ഥിയും അകപ്പെടരുതെന്ന് മിഥുന്റെ പിതാവ്

  
backup
April 20, 2018 | 2:01 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%88%e0%b4%a1%e0%b5%8d%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82




ഒറ്റപ്പാലം: ഇന്റര്‍നെറ്റിലെ ബൈക്ക് റൈഡ് ചലഞ്ച് ഗെയിമില്‍ ആകര്‍ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി പിന്തിരിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും പരാതി നല്‍കുമെന്ന് ചലഞ്ച് ഗെയിമിലെ ബൈക്ക് റൈഡിനിടെ മരിച്ച മിഥുന്‍ ഘോഷിന്റെ പിതാവ് എം സുഗതന്‍. തന്റെ മകന് സംഭവിച്ച ദുരന്തം മറ്റൊരു വിദ്യാര്‍ഥിക്കും ഉണ്ടാവാതിരിക്കാനാണ് പരാതി നല്‍കുന്നതെന്നും സുഗതന്‍ പറഞ്ഞു.
ബ്ലൂവെയില്‍ ഗെയിമിനു ശേഷം പുറത്തറിയുന്ന അയേണ്‍ ബട്ട് ബൈക്ക് റൈഡിങ് ഗെയിമില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായാണ് സൂചന. ഇവര്‍ക്ക് പ്രചോദനം നല്‍കാന്‍ ഗെയിമിലെ ടാസ്‌ക് പൂര്‍ത്തിയാക്കിയ സീനിയര്‍ വിദ്യാര്‍ഥികളുമുണ്ട്. ചേലക്കര സ്വദേശിയായ ഒരു വിദ്യാര്‍ഥി മാസങ്ങള്‍ക്കു മുന്‍പ് അയേണ്‍ ബട്ട് ഗെയിമില്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഗെയിമിനിടെ മരിച്ച മിഥുന്‍ തയാറാക്കിയ രേഖാചിത്രത്തില്‍ എഴുതിവച്ച 75 ശതമാനം റിസ്‌ക് ഫാക്ടര്‍ എന്തെല്ലാമെന്നത് ദുരൂഹതയാണ്. ഗെയിമില്‍ മറികടക്കേണ്ട പ്രതിസന്ധികളെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. 22 മണിക്കൂറില്‍ ബൈക്കില്‍ 1624 കി.മീ പൂര്‍ത്തിയാക്കുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തിലാണ് മിഥുന്‍ മരിച്ചത്. ബംഗളൂരു ഹുബ്ലി വഴി പൂനെയിലേക്കും തിരിച്ചുമായിരുന്നു യാത്ര ലക്ഷ്യമിട്ടിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് മിഥുന്റെ മൃതദേഹം കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് ഇന്നലെ രാത്രിയോടെ ഒറ്റപ്പാലം കയറംപാറയിലെ വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ മാതാവിന്റെ സ്വദേശമായ ചെങ്ങന്നൂരില്‍ സംസ്‌കരിക്കും. ഇത്തരം ബൈക്ക് റൈഡുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം രക്ഷിതാക്കളില്‍ ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 വയസ്സുകാരിയെ പീഡിപ്പിച്ച 77കാരന് 120 വര്‍ഷം കഠിനതടവ്; കൊല്ലം സ്‌പെഷല്‍ കോടതിയുടെ വിധി

Kerala
  •  a day ago
No Image

എസ്.ഐ.ആർ: കേരളത്തിലുൾപ്പെടെ പുറത്തായവരിൽ കൂടുതലും സ്ത്രീകൾ

National
  •  a day ago
No Image

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾക്ക് കടിഞ്ഞാൺ; എക്‌സിനും മെറ്റയ്ക്കും കേന്ദ്രത്തിന്റെ കൂട്ട നോട്ടിസുകൾ

National
  •  a day ago
No Image

അസമിൽ മെഡി. കോളജിന്റെ പേരിൽനിന്ന് ഫക്രുദ്ദീൻ അലി അഹമ്മദിനെ ഒഴിവാക്കി

National
  •  a day ago
No Image

അമ്പലപ്പുഴയില്‍ പോര് മുറുകുന്നു: ജി. സുധാകരന്‍ ഇന്ന് നിലപാട് വ്യക്തമാക്കും; പാര്‍ട്ടിയില്‍ കടുത്ത ആശങ്ക

Kerala
  •  a day ago
No Image

റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ യാത്ര ചെയ്തത് ഏഴു ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  a day ago
No Image

എൽപിജി വിതരണം നിരീക്ഷിക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

National
  •  a day ago
No Image

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യു.എൻ സുരക്ഷ കൗൺസിൽ

International
  •  a day ago
No Image

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം; പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്

Kerala
  •  a day ago
No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  a day ago