HOME
DETAILS

ബൈക്ക് റൈഡ്ചലഞ്ച് ഗെയിം: 'മരണക്കളി'യില്‍ ഇനിയൊരു വിദ്യാര്‍ഥിയും അകപ്പെടരുതെന്ന് മിഥുന്റെ പിതാവ്

  
backup
April 20, 2018 | 2:01 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%88%e0%b4%a1%e0%b5%8d%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82




ഒറ്റപ്പാലം: ഇന്റര്‍നെറ്റിലെ ബൈക്ക് റൈഡ് ചലഞ്ച് ഗെയിമില്‍ ആകര്‍ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി പിന്തിരിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും പരാതി നല്‍കുമെന്ന് ചലഞ്ച് ഗെയിമിലെ ബൈക്ക് റൈഡിനിടെ മരിച്ച മിഥുന്‍ ഘോഷിന്റെ പിതാവ് എം സുഗതന്‍. തന്റെ മകന് സംഭവിച്ച ദുരന്തം മറ്റൊരു വിദ്യാര്‍ഥിക്കും ഉണ്ടാവാതിരിക്കാനാണ് പരാതി നല്‍കുന്നതെന്നും സുഗതന്‍ പറഞ്ഞു.
ബ്ലൂവെയില്‍ ഗെയിമിനു ശേഷം പുറത്തറിയുന്ന അയേണ്‍ ബട്ട് ബൈക്ക് റൈഡിങ് ഗെയിമില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായാണ് സൂചന. ഇവര്‍ക്ക് പ്രചോദനം നല്‍കാന്‍ ഗെയിമിലെ ടാസ്‌ക് പൂര്‍ത്തിയാക്കിയ സീനിയര്‍ വിദ്യാര്‍ഥികളുമുണ്ട്. ചേലക്കര സ്വദേശിയായ ഒരു വിദ്യാര്‍ഥി മാസങ്ങള്‍ക്കു മുന്‍പ് അയേണ്‍ ബട്ട് ഗെയിമില്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഗെയിമിനിടെ മരിച്ച മിഥുന്‍ തയാറാക്കിയ രേഖാചിത്രത്തില്‍ എഴുതിവച്ച 75 ശതമാനം റിസ്‌ക് ഫാക്ടര്‍ എന്തെല്ലാമെന്നത് ദുരൂഹതയാണ്. ഗെയിമില്‍ മറികടക്കേണ്ട പ്രതിസന്ധികളെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. 22 മണിക്കൂറില്‍ ബൈക്കില്‍ 1624 കി.മീ പൂര്‍ത്തിയാക്കുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തിലാണ് മിഥുന്‍ മരിച്ചത്. ബംഗളൂരു ഹുബ്ലി വഴി പൂനെയിലേക്കും തിരിച്ചുമായിരുന്നു യാത്ര ലക്ഷ്യമിട്ടിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് മിഥുന്റെ മൃതദേഹം കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് ഇന്നലെ രാത്രിയോടെ ഒറ്റപ്പാലം കയറംപാറയിലെ വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ മാതാവിന്റെ സ്വദേശമായ ചെങ്ങന്നൂരില്‍ സംസ്‌കരിക്കും. ഇത്തരം ബൈക്ക് റൈഡുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം രക്ഷിതാക്കളില്‍ ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  5 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  5 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  5 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  5 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  5 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  5 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  5 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  5 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  5 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  5 days ago