HOME
DETAILS

ബൈക്ക് റൈഡ്ചലഞ്ച് ഗെയിം: 'മരണക്കളി'യില്‍ ഇനിയൊരു വിദ്യാര്‍ഥിയും അകപ്പെടരുതെന്ന് മിഥുന്റെ പിതാവ്

  
backup
April 20, 2018 | 2:01 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%88%e0%b4%a1%e0%b5%8d%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82




ഒറ്റപ്പാലം: ഇന്റര്‍നെറ്റിലെ ബൈക്ക് റൈഡ് ചലഞ്ച് ഗെയിമില്‍ ആകര്‍ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി പിന്തിരിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും പരാതി നല്‍കുമെന്ന് ചലഞ്ച് ഗെയിമിലെ ബൈക്ക് റൈഡിനിടെ മരിച്ച മിഥുന്‍ ഘോഷിന്റെ പിതാവ് എം സുഗതന്‍. തന്റെ മകന് സംഭവിച്ച ദുരന്തം മറ്റൊരു വിദ്യാര്‍ഥിക്കും ഉണ്ടാവാതിരിക്കാനാണ് പരാതി നല്‍കുന്നതെന്നും സുഗതന്‍ പറഞ്ഞു.
ബ്ലൂവെയില്‍ ഗെയിമിനു ശേഷം പുറത്തറിയുന്ന അയേണ്‍ ബട്ട് ബൈക്ക് റൈഡിങ് ഗെയിമില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായാണ് സൂചന. ഇവര്‍ക്ക് പ്രചോദനം നല്‍കാന്‍ ഗെയിമിലെ ടാസ്‌ക് പൂര്‍ത്തിയാക്കിയ സീനിയര്‍ വിദ്യാര്‍ഥികളുമുണ്ട്. ചേലക്കര സ്വദേശിയായ ഒരു വിദ്യാര്‍ഥി മാസങ്ങള്‍ക്കു മുന്‍പ് അയേണ്‍ ബട്ട് ഗെയിമില്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഗെയിമിനിടെ മരിച്ച മിഥുന്‍ തയാറാക്കിയ രേഖാചിത്രത്തില്‍ എഴുതിവച്ച 75 ശതമാനം റിസ്‌ക് ഫാക്ടര്‍ എന്തെല്ലാമെന്നത് ദുരൂഹതയാണ്. ഗെയിമില്‍ മറികടക്കേണ്ട പ്രതിസന്ധികളെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. 22 മണിക്കൂറില്‍ ബൈക്കില്‍ 1624 കി.മീ പൂര്‍ത്തിയാക്കുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തിലാണ് മിഥുന്‍ മരിച്ചത്. ബംഗളൂരു ഹുബ്ലി വഴി പൂനെയിലേക്കും തിരിച്ചുമായിരുന്നു യാത്ര ലക്ഷ്യമിട്ടിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് മിഥുന്റെ മൃതദേഹം കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് ഇന്നലെ രാത്രിയോടെ ഒറ്റപ്പാലം കയറംപാറയിലെ വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ മാതാവിന്റെ സ്വദേശമായ ചെങ്ങന്നൂരില്‍ സംസ്‌കരിക്കും. ഇത്തരം ബൈക്ക് റൈഡുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം രക്ഷിതാക്കളില്‍ ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആറില്‍ അര്‍ഹരായ ഒരാള്‍പോലും പുറത്താകരുത്: ജിഫ്‌രി തങ്ങള്‍; വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

Kerala
  •  8 days ago
No Image

വർഗീയതക്കെതിരേ പോരാടിയ സംഘടന: കെ. മുരളീധരൻ

samastha-centenary
  •  8 days ago
No Image

അനന്തപുരിയിലും ദേശിങ്ങനാട്ടിലും ഉജ്ജ്വല വരവേൽപ്പ്; ജനഹൃദയങ്ങളിൽ ശതാബ്ദി സന്ദേശയാത്ര

Kerala
  •  8 days ago
No Image

തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഇന്ന്; ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകളിൽ രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ

Kerala
  •  8 days ago
No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  9 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  9 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  9 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  9 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  9 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  9 days ago