HOME
DETAILS

ബൈക്ക് റൈഡ്ചലഞ്ച് ഗെയിം: 'മരണക്കളി'യില്‍ ഇനിയൊരു വിദ്യാര്‍ഥിയും അകപ്പെടരുതെന്ന് മിഥുന്റെ പിതാവ്

  
backup
April 20, 2018 | 2:01 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%88%e0%b4%a1%e0%b5%8d%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82




ഒറ്റപ്പാലം: ഇന്റര്‍നെറ്റിലെ ബൈക്ക് റൈഡ് ചലഞ്ച് ഗെയിമില്‍ ആകര്‍ഷിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി പിന്തിരിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും പരാതി നല്‍കുമെന്ന് ചലഞ്ച് ഗെയിമിലെ ബൈക്ക് റൈഡിനിടെ മരിച്ച മിഥുന്‍ ഘോഷിന്റെ പിതാവ് എം സുഗതന്‍. തന്റെ മകന് സംഭവിച്ച ദുരന്തം മറ്റൊരു വിദ്യാര്‍ഥിക്കും ഉണ്ടാവാതിരിക്കാനാണ് പരാതി നല്‍കുന്നതെന്നും സുഗതന്‍ പറഞ്ഞു.
ബ്ലൂവെയില്‍ ഗെയിമിനു ശേഷം പുറത്തറിയുന്ന അയേണ്‍ ബട്ട് ബൈക്ക് റൈഡിങ് ഗെയിമില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായാണ് സൂചന. ഇവര്‍ക്ക് പ്രചോദനം നല്‍കാന്‍ ഗെയിമിലെ ടാസ്‌ക് പൂര്‍ത്തിയാക്കിയ സീനിയര്‍ വിദ്യാര്‍ഥികളുമുണ്ട്. ചേലക്കര സ്വദേശിയായ ഒരു വിദ്യാര്‍ഥി മാസങ്ങള്‍ക്കു മുന്‍പ് അയേണ്‍ ബട്ട് ഗെയിമില്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഗെയിമിനിടെ മരിച്ച മിഥുന്‍ തയാറാക്കിയ രേഖാചിത്രത്തില്‍ എഴുതിവച്ച 75 ശതമാനം റിസ്‌ക് ഫാക്ടര്‍ എന്തെല്ലാമെന്നത് ദുരൂഹതയാണ്. ഗെയിമില്‍ മറികടക്കേണ്ട പ്രതിസന്ധികളെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. 22 മണിക്കൂറില്‍ ബൈക്കില്‍ 1624 കി.മീ പൂര്‍ത്തിയാക്കുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തിലാണ് മിഥുന്‍ മരിച്ചത്. ബംഗളൂരു ഹുബ്ലി വഴി പൂനെയിലേക്കും തിരിച്ചുമായിരുന്നു യാത്ര ലക്ഷ്യമിട്ടിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് മിഥുന്റെ മൃതദേഹം കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് ഇന്നലെ രാത്രിയോടെ ഒറ്റപ്പാലം കയറംപാറയിലെ വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ മാതാവിന്റെ സ്വദേശമായ ചെങ്ങന്നൂരില്‍ സംസ്‌കരിക്കും. ഇത്തരം ബൈക്ക് റൈഡുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം രക്ഷിതാക്കളില്‍ ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  7 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  7 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  7 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  7 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  7 days ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  7 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  7 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  7 days ago