HOME
DETAILS

അല്‍ ബതീഷിന്റെ കൊല: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

  
backup
April 25, 2018 | 6:23 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a4%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

ക്വലാലംപൂര്‍: ഫലസ്തീന്‍ പണ്ഡിതനും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിനെ കൊലപ്പെടുത്തിയതില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ മലേഷ്യന്‍ പൊലിസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാന്‍ പൊതുജനം സഹായിക്കണമെന്നും ഇവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും മലേഷ്യന്‍ പൊലിസ് തലവന്‍ മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു.
അക്രമികള്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കിന്റെ രേഖകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. ജനുവരിയിലാണ് അക്രമികള്‍ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു. കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള പ്രതികളുടെ ഗ്രാഫിക് ചിത്രങ്ങള്‍ പൊലിസ് നേരത്തെ പുറത്തുവിട്ടിരുന്നു. അക്രമികള്‍ യൂറോപ്പ്, പശ്ചിമേഷ്യ രാജ്യങ്ങളിലുള്ളതാവാമെന്നാണ് കരുതുന്നത്.
കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈലിന്റെ മൊസാദാണെന്നാണ് ആരോപണം. അതിനിടെ ഫദി അല്‍ ബതീഷിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം മലേഷ്യയില്‍ നിന്ന് ഗസ്സയിലെത്തിച്ച് ബുധനാഴ്ച ഖബറടക്കും.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ശനിയാഴ്ചയാണ് അല്‍ ബതീഷിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെയാണ് രണ്ടുപേര്‍ മോട്ടോര്‍ ബൈക്കിലെത്തി വെടിവച്ചത്.
സെതാപാക് മേഖലയിലെ പള്ളി ഇമാമായ ബതീഷിനെതിരേ ഇസ്‌റാഈലിന്റെ വധഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ പ്രവാസാനുഭവങ്ങളുമായി ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക്; ദുബൈ കെ.എം.സി.സി യാത്രയയപ്പ് നൽകി

uae
  •  2 days ago
No Image

വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും

National
  •  2 days ago
No Image

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

Kerala
  •  2 days ago
No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  2 days ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  2 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  2 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  2 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  2 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  2 days ago