HOME
DETAILS

അല്‍ ബതീഷിന്റെ കൊല: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

  
backup
April 25, 2018 | 6:23 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a4%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

ക്വലാലംപൂര്‍: ഫലസ്തീന്‍ പണ്ഡിതനും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിനെ കൊലപ്പെടുത്തിയതില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ മലേഷ്യന്‍ പൊലിസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാന്‍ പൊതുജനം സഹായിക്കണമെന്നും ഇവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും മലേഷ്യന്‍ പൊലിസ് തലവന്‍ മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു.
അക്രമികള്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കിന്റെ രേഖകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. ജനുവരിയിലാണ് അക്രമികള്‍ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് മുഹമ്മദ് ഫുസി ബിന്‍ ഹാറൂന്‍ പറഞ്ഞു. കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള പ്രതികളുടെ ഗ്രാഫിക് ചിത്രങ്ങള്‍ പൊലിസ് നേരത്തെ പുറത്തുവിട്ടിരുന്നു. അക്രമികള്‍ യൂറോപ്പ്, പശ്ചിമേഷ്യ രാജ്യങ്ങളിലുള്ളതാവാമെന്നാണ് കരുതുന്നത്.
കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈലിന്റെ മൊസാദാണെന്നാണ് ആരോപണം. അതിനിടെ ഫദി അല്‍ ബതീഷിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം മലേഷ്യയില്‍ നിന്ന് ഗസ്സയിലെത്തിച്ച് ബുധനാഴ്ച ഖബറടക്കും.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ശനിയാഴ്ചയാണ് അല്‍ ബതീഷിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെയാണ് രണ്ടുപേര്‍ മോട്ടോര്‍ ബൈക്കിലെത്തി വെടിവച്ചത്.
സെതാപാക് മേഖലയിലെ പള്ളി ഇമാമായ ബതീഷിനെതിരേ ഇസ്‌റാഈലിന്റെ വധഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  2 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  2 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  2 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  2 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  2 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  2 days ago