HOME
DETAILS

ജില്ലയിലെ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്

  
backup
January 05, 2019 | 6:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82

കാസര്‍കോട്: ജനുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍ വാതില്‍പ്പടി തൂക്കം ബോധ്യപ്പെട്ടല്ലാതെ സ്വീകരിക്കില്ലെന്ന് റേഷന്‍ കടയുടമകള്‍ തീരുമാനിച്ചു. ഇതോടെ ഈ മാസം ജില്ലയില്‍ റേഷന്‍ വിതരണം സ്തംഭിക്കും. ഇന്നലെ കാസര്‍കോട്ട് ചേര്‍ന്ന ഓള്‍ കേരളാ റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. വാതില്‍പ്പടി തൂക്കം നടത്താന്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമല്ലാതിരിക്കെ ഈ മാസത്തെ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും.
ഭക്ഷ്യഭദ്രതാ നിയമവും കോടതി ഉത്തരവും അവഗണിച്ച് ജില്ലയില്‍ വാതില്‍പ്പടി വിതരണം അട്ടിമറിക്കാനുള്ള നീക്കം പുതിയ കരാറുകാരുടെ ഒത്താശയോടെ നടക്കുന്നതായി ഓള്‍ കേരളാ റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. 2018 നവംബര്‍ മുതല്‍ റേഷന്‍ കടയില്‍വച്ച് തൂക്കി സ്റ്റോക്ക് നല്‍കാന്‍ സര്‍ക്കാര്‍ കരാര്‍ ക്ഷണിക്കുകയും വിവിധ ജില്ലകളുടെ സാഹചര്യത്തിനനുസരിച്ച് കരാറില്‍ വ്യവസ്ഥയുണ്ടാക്കി നിലവിലെ കരാറില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവ് അനുവദിച്ചിട്ടും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിച്ച് റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഇറക്കിയെന്ന് കടയുടമകള്‍ ആരോപിക്കുന്നു.
കാസര്‍കോട് ജില്ലാ സപ്ലൈ ഓഫിസര്‍ കരാറുകാരുടെയും എന്‍.എഫ്.എസ്.എ ഉദ്യോഗസ്ഥരുടെയും റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതായി ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശങ്കര്‍ ബെള്ളിഗെ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുല്‍ റഹിമാന്‍, സംസ്ഥാന കമ്മിറ്റിയംഗം നടരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍, സതീശന്‍ ഇടവേലി, കെ. ശശിധരന്‍, മുഹമ്മദ് കഞ്ചില, ഇ.കെ അബ്ദുല്ല, പി.കെ ഉഷ, പി.എ അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago