HOME
DETAILS

ജില്ലയിലെ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്

  
backup
January 05, 2019 | 6:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82

കാസര്‍കോട്: ജനുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍ വാതില്‍പ്പടി തൂക്കം ബോധ്യപ്പെട്ടല്ലാതെ സ്വീകരിക്കില്ലെന്ന് റേഷന്‍ കടയുടമകള്‍ തീരുമാനിച്ചു. ഇതോടെ ഈ മാസം ജില്ലയില്‍ റേഷന്‍ വിതരണം സ്തംഭിക്കും. ഇന്നലെ കാസര്‍കോട്ട് ചേര്‍ന്ന ഓള്‍ കേരളാ റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. വാതില്‍പ്പടി തൂക്കം നടത്താന്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമല്ലാതിരിക്കെ ഈ മാസത്തെ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും.
ഭക്ഷ്യഭദ്രതാ നിയമവും കോടതി ഉത്തരവും അവഗണിച്ച് ജില്ലയില്‍ വാതില്‍പ്പടി വിതരണം അട്ടിമറിക്കാനുള്ള നീക്കം പുതിയ കരാറുകാരുടെ ഒത്താശയോടെ നടക്കുന്നതായി ഓള്‍ കേരളാ റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. 2018 നവംബര്‍ മുതല്‍ റേഷന്‍ കടയില്‍വച്ച് തൂക്കി സ്റ്റോക്ക് നല്‍കാന്‍ സര്‍ക്കാര്‍ കരാര്‍ ക്ഷണിക്കുകയും വിവിധ ജില്ലകളുടെ സാഹചര്യത്തിനനുസരിച്ച് കരാറില്‍ വ്യവസ്ഥയുണ്ടാക്കി നിലവിലെ കരാറില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവ് അനുവദിച്ചിട്ടും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിച്ച് റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഇറക്കിയെന്ന് കടയുടമകള്‍ ആരോപിക്കുന്നു.
കാസര്‍കോട് ജില്ലാ സപ്ലൈ ഓഫിസര്‍ കരാറുകാരുടെയും എന്‍.എഫ്.എസ്.എ ഉദ്യോഗസ്ഥരുടെയും റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതായി ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശങ്കര്‍ ബെള്ളിഗെ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുല്‍ റഹിമാന്‍, സംസ്ഥാന കമ്മിറ്റിയംഗം നടരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍, സതീശന്‍ ഇടവേലി, കെ. ശശിധരന്‍, മുഹമ്മദ് കഞ്ചില, ഇ.കെ അബ്ദുല്ല, പി.കെ ഉഷ, പി.എ അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസം 

Kerala
  •  7 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  7 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  7 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  7 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  7 days ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  7 days ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  7 days ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  7 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  7 days ago