HOME
DETAILS

അങ്കണവാടി കുടുംബസര്‍വേ: തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി

  
backup
January 13, 2020 | 3:43 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87

 

തിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷകക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബസര്‍വേ ആരംഭിച്ചതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഈ സര്‍വേയുമായി ബന്ധപ്പെട്ട് ചില കോണുകളില്‍നിന്ന് തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.
അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവനസന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. മാത്രമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.
നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബസര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല.
അതിനാല്‍ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ടകേരളം പ്രവര്‍ത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11 രജിസ്റ്ററിലൂടെയാണ് നേരത്തെ വിവരശേഖരം നടത്തിയിരുന്നത്. അതിനാല്‍ തന്നെ ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഒരുതരത്തിലും ഏകോപിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി കൊണ്ടുവന്ന നൂതനമായ ഈ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് കണ്ടിട്ടാണ് അത് നടപ്പിലാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍പ്പിക്കാനാവില്ല ഈ മിടുക്കിയെ; 600ല്‍ 600 മാര്‍ക്ക്; സിബിഎസ്ഇ പത്താം ക്ലാസില്‍ ചരിത്രവിജയവുമായി അര്‍ഷ

National
  •  6 days ago
No Image

ശബ്ദമലിനീകരണം: പരാതികളിൽ കാലതാമസം വേണ്ടെന്ന് ഡി.ജി.പി; കർശന നടപടി സ്വീകരിക്കാൻ നിർദേശം 

Kerala
  •  6 days ago
No Image

തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ബൈക്കും വീടിന്റെ ഭാഗങ്ങളും കത്തിനശിച്ചു

Kerala
  •  6 days ago
No Image

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി

Kerala
  •  6 days ago
No Image

തൃശ്ശൂര്‍ പൂരം: ആവേശക്കൊടുമുടിയിലേക്ക്; ഇന്ന് കൊടിയേറ്റം

Kerala
  •  6 days ago
No Image

പെയ്‌സ് എജ്യുക്കേഷന്റെ കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളും ഇന്ന് തുക്കും

uae
  •  6 days ago
No Image

കൊടുംചൂടിനിടെ സ്കൂളുകളിൽ പഠന പിന്തുണ ക്ലാസുകൾ; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  6 days ago
No Image

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ? സംശയം പ്രകടിപ്പിച്ച് തമിഴ്നാട് -കേരള മോട്ടോർ വാഹന വകുപ്പുകൾ

Kerala
  •  6 days ago
No Image

വാൽപ്പാറ അപകടം: സാന്ത്വനവുമായി സമസ്ത നേതാക്കൾ; മരിച്ചവരുടെ  വീടുകൾ സന്ദർശിച്ചു

Kerala
  •  6 days ago
No Image

വാൽപ്പാറ അപകടം: നൊമ്പരപ്പൂക്കളായി അവരും... അധ്യാപകരുടെ വിയോഗം താങ്ങാനാവാതെ വിദ്യാർഥികൾ

Kerala
  •  6 days ago