
ദേശീയ പണിമുടക്ക്: ഉത്തരേന്ത്യയില്‍ ഭാഗികം; ദക്ഷിണ-വടക്കന്‍ സംസ്ഥാനങ്ങളെ ബാധിച്ചു
ന്യൂഡല്‍ഹി/ ബംഗളൂരു: വിവിധ തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ആദ്യദിനം ജനജീവിതം ദുസ്സഹമായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പണിമുടക്ക് ഭാഗികമായി ബാധിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി ഏറെക്കുറെ ഹര്‍ത്താലിനു തുല്യമാണ്. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളും അരങ്ങേറി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യൂനിയനുകള്‍ രാജ്യവ്യപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നുണ്ട്. രാജ്യാവ്യാപകമായി 20 കോടിയോളം തൊഴിലാളികളാണ് ഇന്നലെ പണിമുടക്കിയത്. പൊതു-സ്വകാര്യ ബസുകള്‍, ടാക്സികള്‍ എല്ലാം പണിമുടക്കിന്റെ ഭാഗമായി നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ ചേര്‍ന്ന് ട്രെയിനുകള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ ചേര്‍ന്ന് തുറന്നുപ്രവര്‍ത്തിച്ച കടകള്‍ കൂട്ടമായി അടപ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി. തലസ്ഥാന നഗരിയെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല.
പശ്ചിമ ബംഗാളില്‍ റോഡുകളില്‍ ടയറിട്ടു കത്തിച്ചാണു ഗതാഗതം തടഞ്ഞത്. ഹൗറ, സിലിഗുരി, ബര്‍ധമാന്‍, ഭീര്‍ഭൂം, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ സമരാനുകൂലികളും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ചത്തിസ്ഗഢില്‍ സമ്മിശ്രപ്രതികരണമാണു പണിമുടക്കിനു ലഭിച്ചത്. ഒഡിഷയില്‍ കടകമ്പോളങ്ങളും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ഓഫിസുകളും പൂര്‍ണമായി അടഞ്ഞുകിടന്നു. ത്രിപുരയില്‍ ഭാഗികമായിരുന്നു. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ കാര്യാലയങ്ങളും തുറന്നുപ്രവര്‍ത്തിച്ചു. മുംബൈയില്‍ ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്(ബി.ഇ.എസ്.ടി) ബസ് യൂനിയനുകള്‍ പ്രഖ്യാപിച്ച സമരം കൂടിയുണ്ടായിരുന്നതിനാല്‍ പണിമുടക്ക് നഗരത്തില്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലായി 3,200ഓളം ബസുകള്‍ നിരത്തിലിറങ്ങിയില്ല. മഹാരാഷ്ട്രയിലെ പാല്‍ഘഡില്‍ മുംബൈ-ബറോഡ-ജെയ്പൂര്‍-ഡല്‍ഹി ദേശീയപാത 5,000ത്തോളം പണിമുടക്ക് അനുകൂലികള്‍ ചേര്‍ന്ന് ഉപരോധിച്ചു.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുന്‍ഡഗോഡിയില്‍ സമരത്തിനിടെ 57കാരി കുഴഞ്ഞുവീണു മരിച്ചു. നഗരത്തില്‍ പ്രകടനത്തില്‍ പങ്കെടുക്കവെയാണ് അങ്കണവാടി ജീവനക്കാരി മരിച്ചത്. സംസ്ഥാനത്ത് വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നില്ല. മിക്കയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ബസുകള്‍ എവിടെയും നിരത്തിലിറങ്ങിയില്ല. എന്നാല്‍, ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്പറേഷന്(ബി.എം.ടി.സി) ബസുകള്‍ ഭാഗികമായി സര്‍വിസ് നടത്തി. അവസരം മുതലാക്കി സ്വകാര്യ ബസുകളും ഓട്ടോകളും ടാക്സികളും ചിലയിടങ്ങളില്‍ അമിതവില ഈടാക്കി സര്‍വിസ് നടത്തി.
ചെന്നൈയില്‍ സമരാനുകൂലികള്‍ പ്രകടനം നടത്തി. പണിമുടക്ക് ഭാഗികമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 7 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 7 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 8 hours ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 8 hours ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്കർ മുരിദ്കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 8 hours ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 8 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 8 hours ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 9 hours ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 9 hours ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 9 hours ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 10 hours ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 10 hours ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 10 hours ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 11 hours ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 12 hours ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 12 hours ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 12 hours ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 12 hours ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 11 hours ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 11 hours ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 11 hours ago