HOME
DETAILS

യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം; പ്രതിഷേധം അലയടിച്ചു

  
backup
January 24, 2019 | 7:23 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d-2

തിരുവനന്തപുരം: നഗരത്തില്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം. പ്രളയാനന്തര ഭരണ സ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനക്കും ക്രമസമാധാന തകര്‍ച്ചക്കുമെതിരേ യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അറസ്റ്റ് വരിച്ചു. ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ കവാടങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. കന്റോണ്‍മെന്റ് ഒഴികെയുള്ള മൂന്നു കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്തു. ആയിരം ദിവസത്തെ ഭരണത്തില്‍ ആയിരം ആളുകള്‍ക്ക് പോലും പ്രയോജനമില്ലാത്ത സര്‍ക്കാരാണിതെനന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്ന് സംസാരിച്ച നേതാക്കളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.  യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷനായി. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, മഞ്ഞളാംകുഴി അലി, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, എന്‍ പീതാംബരക്കുറുപ്പ്, എന്‍. ശക്തന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, യു.ഡി.എഫ് നേതാക്കളായ സി.പി ജോണ്‍, റാം മോഹന്‍, ബീമാപ്പള്ളി റഷീദ്, കരുമം സുന്ദരേശന്‍, തോന്നക്കല്‍ ജമാല്‍, എം.ആര്‍ മനോജ്, എം.പി സാജു, കോട്ടാത്തല മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പിക്കറ്റിങിന് കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് ഭാരവാഹികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനല്‍ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  2 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  2 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  2 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  2 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  2 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  2 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  2 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  2 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  2 days ago