HOME
DETAILS

യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം; പ്രതിഷേധം അലയടിച്ചു

  
backup
January 24, 2019 | 7:23 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d-2

തിരുവനന്തപുരം: നഗരത്തില്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം. പ്രളയാനന്തര ഭരണ സ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനക്കും ക്രമസമാധാന തകര്‍ച്ചക്കുമെതിരേ യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അറസ്റ്റ് വരിച്ചു. ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ കവാടങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. കന്റോണ്‍മെന്റ് ഒഴികെയുള്ള മൂന്നു കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്തു. ആയിരം ദിവസത്തെ ഭരണത്തില്‍ ആയിരം ആളുകള്‍ക്ക് പോലും പ്രയോജനമില്ലാത്ത സര്‍ക്കാരാണിതെനന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്ന് സംസാരിച്ച നേതാക്കളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.  യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷനായി. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, മഞ്ഞളാംകുഴി അലി, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, എന്‍ പീതാംബരക്കുറുപ്പ്, എന്‍. ശക്തന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, യു.ഡി.എഫ് നേതാക്കളായ സി.പി ജോണ്‍, റാം മോഹന്‍, ബീമാപ്പള്ളി റഷീദ്, കരുമം സുന്ദരേശന്‍, തോന്നക്കല്‍ ജമാല്‍, എം.ആര്‍ മനോജ്, എം.പി സാജു, കോട്ടാത്തല മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പിക്കറ്റിങിന് കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് ഭാരവാഹികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനല്‍ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago