HOME
DETAILS

രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാന്‍ ആവുമോ?. വിദേശത്തുള്ള മലയാളികളെ തിരികെയെത്തിക്കാനാവാത്തത് ഗൗരവ പ്രശ്‌നം: നിയമസഭയില്‍ പ്രമേയം പാസാക്കും

  
backup
March 11, 2020 | 7:42 AM

pinarayi-vijayan-statement-against-central-government2020

തിരുവനന്തപുരം: രാജ്യത്ത്‌ കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ആണ് ഇതിന് കാരണം. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാന്‍ ആവുമോയെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.

വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഉടന്‍ കത്തയക്കും. മലയാളികളെ തിരികെ കൊണ്ടുവരാന്‍ നിയമസഭയില്‍ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ സമീപനത്തോട് യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തെ ഒറ്റക്കെട്ടായി സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു .

ഇറ്റലിയില്‍ നിന്നും വരാന്‍ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.ഇറ്റലിയിലെ വിമാനത്താവളത്തില്‍ മലയാളികളുടെ കാത്തിരിപ്പ് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതുകാരണം തിരികെ പോകേണ്ടിയിരുന്നവരുടെ തൊഴില്‍ നഷ്ടപ്പെടാതെ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കുവൈറ്റ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുകാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ ബാധ സ്ഥിരീകരിച്ച ചൈന, ഇറ്റലി, ഇറാന്‍, ജര്‍മനി ഉള്‍പ്പെടെയുള്ള 8 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റ് പൗരന്മാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം രംഗത്തെത്തിയത്. തുടര്‍ച്ചയായി ആളുകള്‍ രാജ്യത്ത് എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിലക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുഞ്ഞു മാലാഖമാര്‍ക്കായി കുഞ്ഞു ഖബറുകള്‍' ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 165 പെണ്‍കുട്ടികള്‍ക്കായി ഖബറൊരുക്കി ഇറാന്‍, ഉള്ള് വിങ്ങാതെ കണ്ടുനില്‍ക്കാവില്ല ആ ചിത്രം

International
  •  2 days ago
No Image

ഖത്തറിലെ ഡ്രോൺ ആക്രമണം: ഇന്ത്യയിൽ ഗ്യാസ് വിതരണത്തിന് നിയന്ത്രണം; വ്യവസായ മേഖല പ്രതിസന്ധിയിൽ

International
  •  2 days ago
No Image

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി റഷ്യ തുടരുന്നു; രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ചികിത്സയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പൊതുവേദിയിൽ; 'ആരോഗ്യം ആനന്ദം' സെമിനാറിന് പത്തനംതിട്ടയിൽ തുടക്കം

Kerala
  •  2 days ago
No Image

കെ.കെ ശൈലജയ്ക്ക് മട്ടന്നൂരില്ല; പേരാവൂരില്‍ മത്സരിക്കും,എതിരാളി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

'ഗ്രേറ്റ് ഫ്രണ്ടുമായി സംസാരിച്ചു, ഇസ്‌റാഈലിനൊപ്പം നിന്നതിന്  നന്ദി പറഞ്ഞു'  മോദിയെ വിളിച്ചതായി നെതന്യാഹു

International
  •  2 days ago
No Image

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

International
  •  2 days ago
No Image

ഫുജൈറയിൽ നിന്ന് സ്‌പൈസ് ജെറ്റ് കൊച്ചിയിലേക്ക് പറക്കും; രണ്ട് മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ്

Kerala
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി എയർ അറേബ്യ; ബുധനാഴ്ച ഉച്ചവരെ സർവിസുകളില്ല

uae
  •  2 days ago
No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  2 days ago