HOME
DETAILS

രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാന്‍ ആവുമോ?. വിദേശത്തുള്ള മലയാളികളെ തിരികെയെത്തിക്കാനാവാത്തത് ഗൗരവ പ്രശ്‌നം: നിയമസഭയില്‍ പ്രമേയം പാസാക്കും

  
backup
March 11, 2020 | 7:42 AM

pinarayi-vijayan-statement-against-central-government2020

തിരുവനന്തപുരം: രാജ്യത്ത്‌ കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ആണ് ഇതിന് കാരണം. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാന്‍ ആവുമോയെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.

വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഉടന്‍ കത്തയക്കും. മലയാളികളെ തിരികെ കൊണ്ടുവരാന്‍ നിയമസഭയില്‍ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ സമീപനത്തോട് യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തെ ഒറ്റക്കെട്ടായി സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു .

ഇറ്റലിയില്‍ നിന്നും വരാന്‍ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.ഇറ്റലിയിലെ വിമാനത്താവളത്തില്‍ മലയാളികളുടെ കാത്തിരിപ്പ് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതുകാരണം തിരികെ പോകേണ്ടിയിരുന്നവരുടെ തൊഴില്‍ നഷ്ടപ്പെടാതെ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കുവൈറ്റ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുകാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ ബാധ സ്ഥിരീകരിച്ച ചൈന, ഇറ്റലി, ഇറാന്‍, ജര്‍മനി ഉള്‍പ്പെടെയുള്ള 8 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റ് പൗരന്മാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം രംഗത്തെത്തിയത്. തുടര്‍ച്ചയായി ആളുകള്‍ രാജ്യത്ത് എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിലക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായും പാലിക്കണം: യുഎഇ

uae
  •  6 days ago
No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  6 days ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  6 days ago
No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  6 days ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  6 days ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  6 days ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  6 days ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  6 days ago