HOME
DETAILS

കൊവിഡ് രോഗികള്‍ക്കായി ഹോട്ടല്‍ ആശുപത്രിയാക്കി റൊണാള്‍ഡോ

  
backup
March 16 2020 | 08:03 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b9

 


ലിസ്ബന്‍: കൊവിഡ് ലോകവ്യാപകമായി പടരുമ്പോള്‍ പോര്‍ച്ചുഗല്ലിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ തന്റെ ഹോട്ടലുകളെല്ലാം രോഗികള്‍ക്കായി ആശുപത്രിയാക്കി മാറ്റിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയയില്‍ വൈറലാണ്. തന്റെ എല്ലാ ഹോട്ടലുകളും ആശുപത്രിയാക്കി മാറ്റാനും കൊറോണ ബാധിതരെ സൗജന്യമായി ചികിത്സിക്കാനും റൊണാള്‍ഡോ തയാറെടുക്കുന്നുവെന്നാണ് പുറത്തുവന്നത്. പോര്‍ച്ചുഗല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ മാര്‍സയാണ് ഈ വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇത് റോണോ ഫാന്‍സുകാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ആശുപത്രിയിലേക്ക് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഉടന്‍ നിയമിച്ച് എത്രയും വേഗം ആശുപത്രി ആരംഭിക്കുമെന്നാണ് വിവരങ്ങളുള്ളത്. കൊറോണ ബാധിതരായ പോര്‍ച്ചുഗീസിലെ ജനങ്ങള്‍ക്ക് വലിയ കൈത്താങ്ങാകുന്ന റൊണാള്‍ഡോയും പ്രവൃത്തിക്ക് വലിയ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പോര്‍ച്ചുഗല്ലിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഹോട്ടലുകളും കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനായി വിട്ടുകൊടുക്കുമെന്നാണ് വിവരം.
എന്നാല്‍ സത്യാവസ്ഥയ്ക്കായി സി.ആര്‍7 ഹോട്ടലിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞെന്നു യൂറോപ്യന്‍ പത്രപ്രവര്‍ത്തകനായ ഫിലിപ് കോട്ടിഞ്ഞോയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. സൈറ്റില്‍ കയറിയപ്പോള്‍ ഇത്തരമൊരു വാര്‍ത്തയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നും വ്യാജമാണെന്നുമാണ് ഇയാള്‍ അറിയിച്ചത്.
എന്നാല്‍ വാര്‍ത്തയോട് ഇതുവരെ റൊണാള്‍ഡോ പ്രതികരിച്ചിട്ടില്ല. നിലവില്‍ കുടുംബത്തോടൊപ്പം പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോയുള്ളത്. കഴിഞ്ഞ ദിവസം ആരാധകരോട് കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുവന്റസിലെ റൊണാള്‍ഡോയുടെ സഹതാരമായ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  13 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  13 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  19 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  20 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  20 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  20 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  20 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  21 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  21 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  21 hours ago