HOME
DETAILS

മുസഫര്‍നഗര്‍ കലാപം: ഇരട്ടക്കൊലയില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം

  
backup
February 08, 2019 | 6:41 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d

 

ലഖ്‌നൗ: 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടു നടന്ന ഇരട്ട കൊലപാതകത്തില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുസഫര്‍നഗര്‍ ജില്ലാ അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചത്.


മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജനാംഗീര്‍, അഫ്‌സല്‍, ഇക്ബാല്‍ എന്നിവര്‍ക്കാണു തടവുശിക്ഷ. കേസില്‍ ഏഴുപേരും കുറ്റക്കാരാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.


2013 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസഫര്‍നഗറിലെ കവാല്‍ എന്ന ഗ്രാമത്തില്‍ സച്ചിന്‍, ഗൗരവ് എന്നീ യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കൊലപാതകം, സ്വത്തുക്കള്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏഴുപേര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 147, 148, 506, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ടു ലക്ഷത്തിലേറെ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയുടെ 80 ശതമാനവും ഇരകളുടെ കുടുംബത്തിനു നല്‍കും.


പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇരട്ടക്കൊലപാതകം അന്വേഷിച്ചിരുന്നത്. കലാപവുമായി ബന്ധപ്പെട്ട് 175 കേസുകളില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. യുവാക്കള്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഷാഹ്‌നവാസ് ഖുറേഷി എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. ജാട്ട് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.


ഈ സംഭവത്തിനു പ്രതികാരമായാണ് സച്ചിന്റെയും ഗൗരവിന്റെയും കൊല നടന്നതെന്നാണു കരുതപ്പെടുന്നത്. മൂന്നു സംഭവങ്ങളുടെയും പിറകെ സെപ്റ്റംബര്‍ ഏഴിനാണ് മുസഫര്‍നഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 50,000ത്തിലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  22 days ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  22 days ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  22 days ago
No Image

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

Kerala
  •  22 days ago
No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  22 days ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  22 days ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  22 days ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  22 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  22 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  22 days ago