HOME
DETAILS

മുസഫര്‍നഗര്‍ കലാപം: ഇരട്ടക്കൊലയില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം

  
backup
February 08, 2019 | 6:41 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d

 

ലഖ്‌നൗ: 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടു നടന്ന ഇരട്ട കൊലപാതകത്തില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുസഫര്‍നഗര്‍ ജില്ലാ അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചത്.


മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജനാംഗീര്‍, അഫ്‌സല്‍, ഇക്ബാല്‍ എന്നിവര്‍ക്കാണു തടവുശിക്ഷ. കേസില്‍ ഏഴുപേരും കുറ്റക്കാരാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.


2013 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസഫര്‍നഗറിലെ കവാല്‍ എന്ന ഗ്രാമത്തില്‍ സച്ചിന്‍, ഗൗരവ് എന്നീ യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കൊലപാതകം, സ്വത്തുക്കള്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏഴുപേര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 147, 148, 506, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ടു ലക്ഷത്തിലേറെ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയുടെ 80 ശതമാനവും ഇരകളുടെ കുടുംബത്തിനു നല്‍കും.


പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇരട്ടക്കൊലപാതകം അന്വേഷിച്ചിരുന്നത്. കലാപവുമായി ബന്ധപ്പെട്ട് 175 കേസുകളില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. യുവാക്കള്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഷാഹ്‌നവാസ് ഖുറേഷി എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. ജാട്ട് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.


ഈ സംഭവത്തിനു പ്രതികാരമായാണ് സച്ചിന്റെയും ഗൗരവിന്റെയും കൊല നടന്നതെന്നാണു കരുതപ്പെടുന്നത്. മൂന്നു സംഭവങ്ങളുടെയും പിറകെ സെപ്റ്റംബര്‍ ഏഴിനാണ് മുസഫര്‍നഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 50,000ത്തിലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  14 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  14 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  14 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  14 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  14 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  14 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  14 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  14 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  14 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  14 days ago