HOME
DETAILS

മുസഫര്‍നഗര്‍ കലാപം: ഇരട്ടക്കൊലയില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം

  
backup
February 08, 2019 | 6:41 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d

 

ലഖ്‌നൗ: 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ടു നടന്ന ഇരട്ട കൊലപാതകത്തില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുസഫര്‍നഗര്‍ ജില്ലാ അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചത്.


മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജനാംഗീര്‍, അഫ്‌സല്‍, ഇക്ബാല്‍ എന്നിവര്‍ക്കാണു തടവുശിക്ഷ. കേസില്‍ ഏഴുപേരും കുറ്റക്കാരാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.


2013 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസഫര്‍നഗറിലെ കവാല്‍ എന്ന ഗ്രാമത്തില്‍ സച്ചിന്‍, ഗൗരവ് എന്നീ യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കൊലപാതകം, സ്വത്തുക്കള്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏഴുപേര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 147, 148, 506, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ടു ലക്ഷത്തിലേറെ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയുടെ 80 ശതമാനവും ഇരകളുടെ കുടുംബത്തിനു നല്‍കും.


പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇരട്ടക്കൊലപാതകം അന്വേഷിച്ചിരുന്നത്. കലാപവുമായി ബന്ധപ്പെട്ട് 175 കേസുകളില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. യുവാക്കള്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഷാഹ്‌നവാസ് ഖുറേഷി എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. ജാട്ട് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.


ഈ സംഭവത്തിനു പ്രതികാരമായാണ് സച്ചിന്റെയും ഗൗരവിന്റെയും കൊല നടന്നതെന്നാണു കരുതപ്പെടുന്നത്. മൂന്നു സംഭവങ്ങളുടെയും പിറകെ സെപ്റ്റംബര്‍ ഏഴിനാണ് മുസഫര്‍നഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 50,000ത്തിലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ

uae
  •  17 days ago
No Image

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  17 days ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  17 days ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  17 days ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  17 days ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  17 days ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  17 days ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  17 days ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  17 days ago