HOME
DETAILS

വേനല്‍ വരച്ചിട്ട ചിത്രങ്ങള്‍

  
backup
March 12, 2017 | 1:05 AM

125363

'വേനല്‍ തടാകത്തിനരികില്‍ വന്നു നില്‍ക്കുന്നു'. പണ്ട് പഠിച്ച ഒരു വാചകമാണ്. എന്തിനായിരിക്കും വേനല്‍ തടാകത്തിനരികില്‍ വന്നത്? ചോദ്യം ചോദിച്ചത് ഒരു കുഞ്ഞുമനസാണ്. ഉത്തരം പറഞ്ഞതും ആ മനസുതന്നെ. 'വെള്ളം കുടിക്കാനായിരിക്കും'.


പഴയ ഓലമേഞ്ഞ പള്ളിക്കൂടം. മൂക്കൊലിപ്പും ട്രൗസറുമിട്ട കുട്ടികള്‍. തൂവെള്ള ഖദറുടുപ്പിട്ട രാമന്‍ നായര്‍. ഹെഡ്മാഷാണ്. അദ്ദേഹം ക്ലാസില്‍ 'തൂമാതൂകുന്ന തൂമരങ്ങള്‍' പാടി, എഴുതിപ്പഠിപ്പിക്കുകയാണ്. പുറത്തു കത്തുന്ന വെയില്‍. മുറ്റത്തെ പേരറിയാത്ത മരത്തില്‍ കാക്കകളും കിളികളും. അതിന്റെ തണലില്‍ വേനല്‍ വരച്ചിട്ട ചിത്രങ്ങള്‍.
വെയിലോര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് എന്നെ കൂട്ടിപ്പോകുന്നു. രാജ്യത്തിന്റെ പല വെയിലും മഴയും കൊണ്ടവനാണ് ഞാന്‍. തീര്‍ന്നില്ല, മറ്റൊരു രാജ്യത്തിന്റെ നീണ്ടകാല ചൂടും തണുപ്പും. ഉപജീവനത്തിന്റെ തീക്ഷ്ണമായ വെയിലുകള്‍. വേനല്‍ ജീവിതത്തെക്കുറിച്ച്, വരള്‍ച്ചയെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് വൈലോപ്പിള്ളിയുടെ 'പടയാളികള്‍' എന്ന കവിതയാണ്. വേനലിനോട്, കത്തുന്ന ചൂടിനോട് പടപൊരുതുന്ന കര്‍ഷക ദമ്പതികളുടെ ജീവിതം. പിന്നീട് വരള്‍ച്ച എന്റെ ജീവിതം പിന്തുടരുകയായിരുന്നു. വായിച്ച കഥകളിലും അനുഭവിച്ച ജീവിതത്തിലും.


ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങി നഗരത്തിന്റെ കുതിപ്പിലേക്ക് എത്തിപ്പെടുന്ന ഒരു തീവണ്ടിയായി, കരിയും പുകയും ഉപേക്ഷിച്ചു സ്വയം തീയായി, പൊടുന്നനെ തീവണ്ടിയുടെ പേരു മാറി ട്രെയിനായി, സൂപ്പര്‍ ഫാസ്റ്റായി.


വടക്കന്‍ പാട്ടിലെ വിശറികള്‍ക്കു ചൂടിനെ നിയന്ത്രിക്കാനായില്ല. അതൊരു അലങ്കാരമാണ്. കച്ചകെട്ടിയ ആണുങ്ങള്‍ക്കും മുലക്കച്ച കെട്ടിയ പെണ്ണുങ്ങള്‍ക്കും. അവരുടെ കൈകള്‍ സദാ വീശിക്കൊണ്ടേയിരിക്കും. ആലോചിച്ചിട്ടുണ്ടോ? എന്തിന്റെ ചൂടാണ് അവര്‍ക്കുള്ളത്? വയനാടന്‍ മഞ്ഞളും തളിര്‍വെറ്റിലയും പോലെ വിശറിയും ഒരാചാരം. ഒരു വിശറിയും വേനലിനെക്കുറിച്ചു പറഞ്ഞിട്ടില്ല. പറഞ്ഞതൊക്കെയും കളരിയെക്കുറിച്ചും എണ്ണവിളക്കിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും അങ്കത്തെക്കുറിച്ചും ചതിവിനെക്കുറിച്ചുമായിരുന്നു. വടക്കന്‍ പാട്ടിലെ ഓലക്കുടകള്‍ക്കും വെയിലിന്റെ ഗാഥ അറിയില്ലായിരുന്നു. വെഞ്ചാമരം വീശുന്ന വെറും പഴങ്കഥകള്‍.
അതിഭാവനയില്‍നിന്നു പുതിയ കഥയിലേക്കും ജീവിതത്തിലേക്കും അനുഭവത്തിലേക്കും വായിച്ചെത്തുമ്പോള്‍ വരള്‍ച്ച മനുഷ്യന്റെ ദുരിതവും ദാരിദ്ര്യവുമായി മാറുന്നു. കത്തുന്ന വേനല്‍, കള്ളക്കര്‍ക്കിടകം എന്നിങ്ങനെ പ്രകൃതിയെ, കാലാവസ്ഥയെ നാം വേര്‍തിരിക്കുമ്പോള്‍ കര്‍ക്കിടകം കറുത്തു എന്നതുപോലെ വേനല്‍ ചോന്നു എന്നുപറയാന്‍ അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും വേനല്‍ ഒരു ചുകന്ന രാഷ്ട്രീയമാണ്. തിളച്ചുമറിയുന്ന കാലമാണ്.


ഈയിടെ കൊച്ചിയില്‍ നിന്നു സുഹൃത്ത് വിളിച്ചപ്പോള്‍ ചോദിച്ചു. അവിടെ എങ്ങനെ? ചൂടൊക്കെ ഉണ്ടോ? എത്ര വെയിലുകൊണ്ട, വിയര്‍ത്ത ജീവിതമാണ് എന്റേത്. ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ഈന്തപ്പനയായും ഒട്ടകമായും ജീവിച്ചവന്‍.


ഇല്ല, ഇവിടെ ചൂടില്ല. ബേക്കല്‍കോട്ടയില്‍ അറബിക്കടലിന്റെ തണുപ്പും അസ്തമനവും മാത്രം. ഞാനതിന്റെ തീരത്തു വയലാറിന്റെ പാട്ടിലെ പ്രകൃതിസ്‌നേഹിയായി, അയല്‍ക്കാരനായി, കൊതിതീരാതെ ജീവിക്കുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പൊതു അവധി 2026: വാർഷിക അവധികൾ പൊതു അവധിയുമായി സമന്വയിപ്പിച്ച് എങ്ങനെ കൂടുതൽ അവധിക്കാലം സ്വന്തമാക്കാം; ഉത്തരം ഇവിടെയുണ്ട്

uae
  •  4 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി

Kerala
  •  4 hours ago
No Image

സഞ്ജു തുടരും, സൂപ്പർ താരങ്ങൾ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  4 hours ago
No Image

'രാത്രിയിൽ ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷ്ടിക്കും; അതാണ് ലഹരി': നീലേശ്വരത്ത് കുട്ടിക്കള്ളൻ പൊലിസ് പിടിയിൽ

crime
  •  4 hours ago
No Image

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്രം

National
  •  4 hours ago
No Image

'സായിദ് ആന്‍ഡ് റാഷിദ്' കാമ്പയിന്‍; ദേശീയ മാസത്തില്‍ രാജ്യത്തെത്തുന്നവര്‍ക്ക് സര്‍പ്രൈസുമായി യുഎഇ

uae
  •  4 hours ago
No Image

'ബുള്ളറ്റ്, അല്ലെങ്കിൽ രണ്ടുലക്ഷം' സ്ത്രീധനം ചോദിച്ച് മർദനം; വിവാഹപ്പിറ്റേന്ന് നവ വധുവിനെ മർദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ

crime
  •  4 hours ago
No Image

ബെംഗളൂരുവിൽ കോടികളുടെ ലഹരിവേട്ട; രണ്ട് വിദേശികൾ അറസ്റ്റിൽ

crime
  •  4 hours ago
No Image

പിഎം ശ്രീ വിവാദം: കേന്ദ്ര-സംസ്ഥാന ചർച്ചകൾക്ക് മധ്യസ്ഥന്റെ പങ്കുവഹിച്ചത് ജോൺ ബ്രിട്ടാസ് എം.പി; വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

National
  •  4 hours ago
No Image

ദേശീയ ദിനാഘോഷം: നിയമം തെറ്റിച്ച 49 കാറുകളും 25 ബൈക്കുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  5 hours ago