HOME
DETAILS

സുജിത്തിനും കുടുംബത്തിനും അന്തിയുറങ്ങാന്‍ വീടായി

  
backup
March 28, 2017 | 7:04 PM

%e0%b4%b8%e0%b5%81%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


വാടാനപ്പള്ളി: വാടാനപ്പള്ളി ചിലങ്ക ബീച്ചിലെ വാടക വീട്ടില്‍ നിന്ന് പടിയിറങ്ങിയ വികലാംഗനായ നായരുശേരി സുജിത്തിനും കുടുംബത്തിനും തളിക്കുളം പുനരധിവാസ കോളനിയില്‍ ഗൃഹപ്രവേശം. 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്ന് ഗീതാഗോപി എം.എല്‍.എ നടത്തിയ ഇടപെടലാണ് ഫയലുകള്‍ക്കിടയില്‍ കുടുങ്ങിയ സുനാമി വീട് ഒടുവില്‍ സുജിത്തിനെ തേടിയെത്തിയത്. 2013 സെപ്റ്റംബര്‍ ഏഴ് മുതല്‍ വീടിനായുള്ള സുജിത്തിന്റെ മൂന്നര വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് തളിക്കുളത്തെ പുനരധിവാസ കോളനിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തോടെ വിരാമമായത്.
ഇക്കഴിഞ്ഞ ദിവസം സുപ്രഭാതം  വാര്‍ത്തയിലൂടെയാണ് ലോട്ടറി വില്‍പനക്കാരന്‍ കൂടിയായ സുജിത്തിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ ഗീതാഗോപി എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിറ്റേന്ന് തന്നെ ഡെപ്യൂട്ടി കലക്ടര്‍ രാമചന്ദ്രനെ നേരില്‍ കണ്ട് എം.എല്‍.എ സുജിത്തിന് വീട് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എട്ട് മാസമായിരുന്നു അര്‍ഹതപ്പെട്ട വീടിനായി സുജിത്തും കുടുംബവും കലക്ടറേറ്റ് കയറിയിറങ്ങിയത്. എം.എല്‍.എ ഇടപ്പെട്ടതോടെ ഫയലുകള്‍ക്കിടയില്‍ കുടുങ്ങികിടന്ന സുജിത്തിന്റെ അപേക്ഷക്ക് ജീവന്‍ വെച്ചു.
സുജിത്ത് ഇന്ന് രാവിലെ തന്നെ അമ്മ സുശീല, അച്ഛന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കൊപ്പം പുനരധിവാസ കോളനിയില്‍ എത്തിയിരുന്നു. വീട് ഏറ്റുവാങ്ങേണ്ട ദിവസമായതിനാല്‍ വില്‍പനക്കുള്ള നൂറ് ലോട്ടറി ടിക്കറ്റുകളും അഞ്ച് രൂപ വീതം നഷ്ടം സഹിച്ചും രാവിലെ തന്നെ സുജിത്ത് വിറ്റഴിച്ചു.
കഴിഞ്ഞ ദിവസ ഉച്ചയ്ക്ക് ഒന്നേകാലോടെ ഗീതാഗോപി എം.എല്‍.എ പുനരധിവാസ കോളനിയില്‍ എത്തി വീടിന്റെ താക്കോല്‍ സുജിത്തിന് കൈമാറി. തളിക്കുളം, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ രജനി, ഷിജിത്ത് വടക്കുംചേരി, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ ബാബു, ചാവക്കാട് തഹസില്‍ദാര്‍ ജയകൃഷ്ണ ബാബു, ഇ.പി.കെ സുഭാഷിതന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുജിത്തിനൊപ്പം ആലയില്‍ ചന്ദ്രമതി, ആലയില്‍ കനകദാസന്‍, ആലയില്‍ സരസ്വതി എന്നിവര്‍ക്കും പുനരധിവാസ കോളനിയിലെ തങ്ങളുടെ വീടുകളില്‍ ഗൃഹപ്രവേശം നടത്താനായി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  a month ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  a month ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  a month ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  a month ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  a month ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  a month ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  a month ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  a month ago