HOME
DETAILS

സുജിത്തിനും കുടുംബത്തിനും അന്തിയുറങ്ങാന്‍ വീടായി

  
backup
March 28, 2017 | 7:04 PM

%e0%b4%b8%e0%b5%81%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


വാടാനപ്പള്ളി: വാടാനപ്പള്ളി ചിലങ്ക ബീച്ചിലെ വാടക വീട്ടില്‍ നിന്ന് പടിയിറങ്ങിയ വികലാംഗനായ നായരുശേരി സുജിത്തിനും കുടുംബത്തിനും തളിക്കുളം പുനരധിവാസ കോളനിയില്‍ ഗൃഹപ്രവേശം. 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്ന് ഗീതാഗോപി എം.എല്‍.എ നടത്തിയ ഇടപെടലാണ് ഫയലുകള്‍ക്കിടയില്‍ കുടുങ്ങിയ സുനാമി വീട് ഒടുവില്‍ സുജിത്തിനെ തേടിയെത്തിയത്. 2013 സെപ്റ്റംബര്‍ ഏഴ് മുതല്‍ വീടിനായുള്ള സുജിത്തിന്റെ മൂന്നര വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് തളിക്കുളത്തെ പുനരധിവാസ കോളനിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തോടെ വിരാമമായത്.
ഇക്കഴിഞ്ഞ ദിവസം സുപ്രഭാതം  വാര്‍ത്തയിലൂടെയാണ് ലോട്ടറി വില്‍പനക്കാരന്‍ കൂടിയായ സുജിത്തിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ ഗീതാഗോപി എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിറ്റേന്ന് തന്നെ ഡെപ്യൂട്ടി കലക്ടര്‍ രാമചന്ദ്രനെ നേരില്‍ കണ്ട് എം.എല്‍.എ സുജിത്തിന് വീട് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എട്ട് മാസമായിരുന്നു അര്‍ഹതപ്പെട്ട വീടിനായി സുജിത്തും കുടുംബവും കലക്ടറേറ്റ് കയറിയിറങ്ങിയത്. എം.എല്‍.എ ഇടപ്പെട്ടതോടെ ഫയലുകള്‍ക്കിടയില്‍ കുടുങ്ങികിടന്ന സുജിത്തിന്റെ അപേക്ഷക്ക് ജീവന്‍ വെച്ചു.
സുജിത്ത് ഇന്ന് രാവിലെ തന്നെ അമ്മ സുശീല, അച്ഛന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കൊപ്പം പുനരധിവാസ കോളനിയില്‍ എത്തിയിരുന്നു. വീട് ഏറ്റുവാങ്ങേണ്ട ദിവസമായതിനാല്‍ വില്‍പനക്കുള്ള നൂറ് ലോട്ടറി ടിക്കറ്റുകളും അഞ്ച് രൂപ വീതം നഷ്ടം സഹിച്ചും രാവിലെ തന്നെ സുജിത്ത് വിറ്റഴിച്ചു.
കഴിഞ്ഞ ദിവസ ഉച്ചയ്ക്ക് ഒന്നേകാലോടെ ഗീതാഗോപി എം.എല്‍.എ പുനരധിവാസ കോളനിയില്‍ എത്തി വീടിന്റെ താക്കോല്‍ സുജിത്തിന് കൈമാറി. തളിക്കുളം, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ രജനി, ഷിജിത്ത് വടക്കുംചേരി, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ ബാബു, ചാവക്കാട് തഹസില്‍ദാര്‍ ജയകൃഷ്ണ ബാബു, ഇ.പി.കെ സുഭാഷിതന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുജിത്തിനൊപ്പം ആലയില്‍ ചന്ദ്രമതി, ആലയില്‍ കനകദാസന്‍, ആലയില്‍ സരസ്വതി എന്നിവര്‍ക്കും പുനരധിവാസ കോളനിയിലെ തങ്ങളുടെ വീടുകളില്‍ ഗൃഹപ്രവേശം നടത്താനായി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 months ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 months ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 months ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 months ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 months ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 months ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  2 months ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  2 months ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  2 months ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  2 months ago