
മ്യാന്മറില് വംശഹത്യയില്ലെന്ന് സൂചി
നെയ്പെയ്തോ: രോഹിങ്ക്യ മുസ്ലിം കൂട്ടക്കൊലകള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ മ്യാന്മറില് വംശഹത്യയില്ലെന്ന വാദവുമായി ഓങ്സാന്‍ സൂചി. ബി.ബി.സിക്ക് നല്കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. വംശഹത്യ എന്ന പ്രയോഗം തന്നെ ശരിയല്ലെന്നാണ് സമാധാന നൊബേല്‍ സമ്മാന ജേതാവിന്റെ പ്രതികരണം. അത് കുറച്ച് കൂടിയ പ്രയോഗമണെന്ന് അവര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തേക്ക് മടങ്ങി വരുന്ന രോഹിങ്ക്യ മു സ്ലിങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
'രാജ്യത്ത് വംശീയ ഹത്യ നടന്നതായി കരുതുന്നില്ല. ആ പ്രയോഗം കുറച്ച് കടുത്തതാണ്. ആളുകള്‍ക്കിടയിലുള്ള വൈരമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മുസ്ലിങ്ങള്‍ മു സ്ലിങ്ങളെ തന്നെ കൊല്ലുന്ന സ്ഥിതി വിശേഷവും രാജ്യത്തുണ്ട'്. - സൂചി പറഞ്ഞു.
മാധ്യമങ്ങള്‍ പറയുന്നത് പോലെ ഇത് വംശഹത്യയല്ല. ആളുകള്‍ക്കിടയിലുള്ള വേര് തിരിവിന്റെ പ്രശ്നമാണ്. ഈ വേര്‍തിരിവ് ഇല്ലാതാക്കി അവരെ ഒന്നിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 2013ല്‍ രാഖൈനില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ഈ ചോദ്യം ആവര്‍ത്തിക്കുകയാണ്. അവര്‍ക്ക് മറുപടിയും നല്‍കാറുണ്ട്. എന്നാല്‍ താന്‍ ഒന്നും പ്രതികരിക്കാറില്ലെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. താന്‍ മറുപടി നല്‍കാത്തതല്ല പ്രശ്നം. അവരാഗ്രഹിക്കുന്ന മറുപടി കിട്ടാത്തതാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ അപലപിക്കണമെന്നാണ് അവരാഗ്രഹിക്കുന്നത്. സൂചി ചൂണ്ടിക്കാട്ടി.
ഒക്ടോബറിലെ കലാപം എന്തിന്റെ പേരിലായിരുന്നു എന്ന് തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാറും രാജ്യത്തെ സായുധ സംഘങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധത്തെ ഇല്ലാതാക്കാന്‍ മന:പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണിതെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു.
സൈന്യത്തിന് തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗം, കൊള്ള, പീഡനം തുടങ്ങി എന്തും ചെയ്യാനുള്ള അധികാരം അവര്‍ക്കില്ല.
സൈന്യത്തിന്റെ നിയന്ത്രണം താമസിയാതെ സര്‍ക്കാറിനു കീഴില്‍ വന്നേക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ സ്വതന്ത്ര സംവിധാനമാണ് സൈന്യം.
അഞ്ചര കോടിയോളം വരുന്ന മ്യാന്മര് ജനസംഖ്യയുടെ 15 ശതമാനത്തോളം മുസ്ലിങ്ങളാണ്. ബംഗ്ലാദേശില്‍ നിന്നുള്ള കു
ടിയേറ്റക്കാരാണെന്നു പറഞ്ഞ് ഇവര്‍ക്ക് പൗരത്വം പോലും നിഷേധിക്കപ്പെട്ട അവസ്ഥയാണ്. അധികൃതരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഒരുപോലെ വിവേചനം നേരിടുന്ന വിഭാഗമാണ് ഇവിടുത്തെ മുസ് ലിങ്ങള്‍. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥി ക്യാംപുകളിലാണ് കഴിയുന്നത്.
അടുത്തിടെ ഒമ്പതു പൊലിസുകാര്‍ കൊല്ലപ്പെട്ട സംഭവവുമായ ബന്ധപ്പെട്ട് നടന്ന സൈനിക നടപടികളെ തുടര്‍ന്ന് 70,000 ആളുകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.
ബുദ്ധ തീവ്രവാദികളില്‍നിന്നും ക്രൂരമായ പീഡനമാണ് മ്യാന്മറിലെ ഏറ്റവും ദരിദ്രരും നിരക്ഷരരുമായ രോഹിങ്ക്യ മുസ്ലിങ്ങള്‍ ഏറ്റുവാങ്ങുന്നത്. മ്യാന്മര് മുസ്ലിങ്ങള്‍ പലതവണ ബുദ്ധ വര്‍ഗീയവാദികളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
1942ല്‍ 'മാഗ്' ബുദ്ധിസ്റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര് കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തേണ്ടിവരികയും ചെയ്തു. 1978ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്ലിങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. 1982ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്ലിങ്ങളുടെ പൗരത്വം തന്നെ റദ്ദാക്കുകയാണുണ്ടായത്. 1992ല്‍ മൂന്നു ലക്ഷത്തിലേറെ വരുന്ന മറ്റൊരു സംഘത്തെയും ബംഗ്ലാദേശിലേക്ക് നാടുകടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അപകടം ഉണ്ടായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുത്; മൊത്തം 1500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 21 days ago
'ഞങ്ങളുടെ മണ്ണുവിട്ട് ഞങ്ങള്‍ പോകില്ല, സ്വാതന്ത്രത്തിന്റെ പുലരി ഉദയംകൊള്ളുക തന്നെ ചെയ്യും' : മഹ്മൂദ് അബ്ബാസ്
International
• 21 days ago
പിഴ പിടിക്കാൻ സ്വത്ത് പിടിക്കും: ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ അടയ്ക്കാത്തവർക്കെതിരേ കർശന നടപടികളുമായി കേരള മോട്ടോർ വാഹന വകുപ്പ്
Kerala
• 21 days ago
കൊവിഡ് കാലത്തെ ഓൺലൈൻ പഠനം എത്തി നിൽക്കുന്നത് ഡേറ്റിങ് ആപ്പുകളിൽ; കുട്ടികളെ ചൂഷണം ചെയ്യാൻ സെക്സ് റാക്കറ്റുകൾ സജീവം
Kerala
• 21 days ago
ഷാഫി പറമ്പിലിനെതിരായ ആരോപണം: " ജില്ലാ സെക്രട്ടറിയുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെ "; സിപിഐഎമ്മിൽ അഭിപ്രായ ഭിന്നത, കക്ഷിചേരാൻ തയാറാകാതെ മുതിർന്ന നേതാക്കൾ
Kerala
• 21 days ago
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം: മേയർ ആര്യ രാജേന്ദ്രന്റെ യാത്രക്ക് നഗരസഭയുടെ ഫണ്ടിൽ നിന്നും ചെലവായത് ഏകദേശം രണ്ട് ലക്ഷം രൂപ
Kerala
• 21 days ago
ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ പരാതി നൽകി കോൺഗ്രസ്; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം
Kerala
• 21 days ago
കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
Kerala
• 21 days ago
ഖത്തര്‍: വര്‍ക്ക് പെര്‍മിറ്റ്, തൊഴിലാളി റിക്രൂട്ട്മെന്റ്, രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ഫീസ് നല്‍കണം; നിരക്കുകള്‍ ഇപ്രകാരം
qatar
• 21 days ago
യുഎഇ: അംഗീകാരമില്ലാതെ ദേശീയ ചിഹ്നങ്ങളുടെയും പൊതു വ്യക്തികളുടെയും എഐ ദുരുപയോഗത്തിന് തടയിട്ടു
uae
• 21 days ago
യുവതിയുടേത് കരുതിക്കൂട്ടിയുള്ള പ്രതികാര പരാതി; ബലാത്സംഗ കേസിൽ എഫ്ഐആർ റദ്ദാക്കി സുപ്രീംകോടതി
crime
• 21 days ago
എഐ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി യുഎഇ മീഡിയ കൗൺസിൽ
uae
• 21 days ago
നടുറോഡിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ ഗവൺമെന്റ് പ്ലീഡർക്ക് ഒരു വർഷം തടവുശിക്ഷ
crime
• 21 days ago
ഫലസ്തീൻ വിഷയം മനുഷ്യത്വത്തിന്റെ വിഷയമാണെന്ന് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ്
Kerala
• 21 days ago
നൂറുകണക്കിന് മലയാളി പ്രവാസികൾ ചേർന്ന് 2 ബില്യൺ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി; ആരോപണവുമായി കുവൈത്തിലെ അൽ അഹ്ലി ബാങ്ക്
Kuwait
• 21 days ago
ദുബൈയിൽ വാടകയും വസ്തുവകകളുടെ വിലയും കുതിക്കുന്നു: താമസക്കാർ എങ്ങനെ പിടിച്ചുനിൽക്കും?
uae
• 21 days ago
വിദേശ സർവകലാശാലകളിൽ നിന്ന് 'എംബിഎ, പിഎച്ച്ഡി'; സ്റ്റീവ് ജോബ്സ്, ഒബാമ, ബാൻ കി മൂൺ തുടങ്ങിയവരുടെ പ്രശംസ'; ഇതെല്ലാം വിദ്യാർഥികളെ പീഡിപ്പിച്ച 'ആൾദൈവ'ത്തിൻ്റെ തട്ടിപ്പിനുള്ള പുകമറയെന്ന് പൊലിസ്
crime
• 21 days ago
റിയാദില്‍ അഞ്ച് വര്‍ഷത്തേക്ക് റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കാനാകില്ല; പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം
Saudi-arabia
• 21 days ago
ഇത് പുതു ചരിത്രം; സുബ്രതോകപ്പിൽ മുത്തമിട്ട് കേരളം
Football
• 21 days ago
കെ.എം. ഷാജഹാൻ പൊലിസ് കസ്റ്റഡിയിൽ; കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റ്
Kerala
• 21 days ago
ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയാറെന്ന് ഇറ്റലി; പക്ഷേ ഈ വ്യവസ്ഥകള്‍ പാലിക്കണം
International
• 21 days ago