HOME
DETAILS

മലപ്പുറം സ്‌ഫോടനം: മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റില്‍

  
backup
April 11 2017 | 01:04 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ പ്രധാന പ്രതിയെയും കൂട്ടാളിയെയും അന്വേഷണ സംഘം മധുരയില്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുര കേന്ദ്രമായ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ തലവന്‍ മധുര സത്യമൂര്‍ത്തി സ്ട്രീറ്റിലെ എന്‍. അബൂബക്കര്‍ (40) കൂട്ടാളി ഖാഇദെ മില്ലത്ത്് നഗറിലെ എ. അബ്ദുറഹിമാന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളിലെയും കോടതി പരിസരത്ത് നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരകര്‍ ഇവരാണെന്നും അല്‍ ഉമ നേതാവുമായിരുന്ന ഇമാം അലിയെയും കൂട്ടാളികളെയും വധിച്ച സംഘത്തിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനും ബേസ് മൂവ്‌മെന്റ് ആസൂത്രണം ചെയ്തിരുന്നുവെന്നും പൊലിസ് പറഞ്ഞു.
മധുര സ്വദേശിയും അല്‍ ഉമ നേതാവുമായിരുന്ന ഇമാം അലി 2002ല്‍ ബംഗളൂരുവില്‍ വച്ച് പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി സുഹൃത്തായ അബൂബക്കര്‍ അല്‍ മുതാഖീന്‍ ഫോഴ്‌സ് എന്ന സംഘടനക്ക് രൂപം നല്‍കി. മധുരയ്ക്ക് പുറമെ തിരനെല്‍വേലി, ട്രിച്ചി, ചെന്നൈ, കോയമ്പത്തൂര്‍, ദിണ്ടിഗല്‍ തുടങ്ങി അഞ്ച് ജില്ലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നേരത്തെ അറസ്റ്റിലായ അബ്ബാസ് അലിയും അബ്ദുല്‍ റഹിമാനും സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തനം തമിഴ്‌നാടിന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ അബൂബക്കറും അബ്ബാസ് അലിയും അബ്ദുല്‍ റഹ്മാനും ചേര്‍ന്ന് ബേസ് മൂവ്‌മെന്റ് സ്ഥാപിക്കുന്നത്. ഓരോ സ്‌ഫോടനം നടത്തുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുത്തും സംഘടനയുടെ ഉദ്ദേശ ലക്ഷ്യം, കാരണങ്ങള്‍ എന്നിവ കാണിച്ച് സര്‍ക്കാരുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് വാട്‌സ് ആപ്, എസ്.എം.എസ് സന്ദേശങ്ങള്‍ നല്‍കുകയും ബേസ് മൂവ്‌മെന്റിന്റെ ശൈലിയായിരുന്നു. രണ്ടു സംഘടനകളുടെയും തലവനായിരുന്ന അബൂബക്കറാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ കോടതി പരിസരത്ത് നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍. അബൂബക്കറിന്റെ നിര്‍ദേശ പ്രകാരം അബ്ബാസലിയാണ് മറ്റു പ്രതികളുമായി ചേര്‍ന്ന് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ നേരത്തേ എന്‍.ഐ. എ ആണ് അറസ്റ്റ് ചെയ്തിരുന്നത്. കൂടുതല്‍ പ്രതികളെ തേടിയുള്ള അന്വേഷണവും നടക്കുന്നതായി എസ്.പി ദെബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 18 വരെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  2 days ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍

Kerala
  •  2 days ago
No Image

'ആവേശത്തില്‍ പറഞ്ഞുപോയത്, അവര്‍ എനിക്ക്  സഹോദരി; ഒരുവട്ടമല്ല പത്തുവട്ടം മാപ്പു ചോദിക്കുന്നു' പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ബി.ജെപി മന്ത്രി

National
  •  2 days ago
No Image

ഡ്രോണുകള്‍ ഉപയോഗിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; കുവൈത്തില്‍ രണ്ടു പേര്‍ പിടിയില്‍

Kuwait
  •  2 days ago
No Image

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് ചുമതലയേറ്റു

National
  •  2 days ago
No Image

റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്

Saudi-arabia
  •  2 days ago
No Image

ഒടുവില്‍ മോചനം; പാകിസ്താന്‍ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി 

National
  •  2 days ago
No Image

ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും

uae
  •  2 days ago
No Image

യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്‌റാഈല്‍

International
  •  2 days ago