HOME
DETAILS

അംസ ഹാതെല്‍ വളയം പിടിക്കുന്നു 40 വര്‍ഷമായി

  
backup
June 23, 2018 | 6:29 PM

amsa-hathel

ജിദ്ദ: സഊദിയില്‍ വനിതകള്‍ ഇന്നു മുതല്‍ വാഹനവുമായി നിരത്തിലിറങ്ങും. എന്നാല്‍ 40 വര്‍ഷമായി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ബാഹയിലുള്ള അംസ ഹാതെല്‍ ജന്മനാട്ടില്‍ വാഹനമോടിക്കാന്‍ തുടങ്ങിയത് നാല്‍പത് വര്‍ഷം മുന്‍പാണ്. അധികൃതാരാരും അറിഞ്ഞില്ലെന്നു മാത്രം. 

അനിവാര്യമായ സാഹചര്യമാണ് വാഹനമോടിക്കാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് ഇവര്‍ പറയുന്നു, വിലക്കുകള്‍ ലംഘിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല.
പിതാവ് നേരത്തെ മരിച്ചു. രോഗിയായ ഉമ്മയെ സ്ഥിരമായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിയിരുന്നു അവര്‍ക്ക്. അതിനാണ് വാഹനം ഓടിക്കാന്‍ തുടങ്ങിയത്. ഗ്രാമത്തിലെ യാത്രാവഴികള്‍ ഏറെ ദുഷ്‌കരമായിരുന്നു. ഉമ്മയുമായി ട്രാഫിക് പൊലിസിന്റെ കണ്ണില്‍ പെടാതെ വണ്ടിയോടിക്കും.
ടാറിങ് ഇല്ലാത്ത വഴികളിലൂടെയായിരുന്നു യാത്രയധികവും. നാട്ടുകാരാരും എതിര്‍ത്തില്ല. ഭര്‍ത്താവിനോടും ആദ്യം സമ്മതം വാങ്ങി. എന്നാല്‍ പിന്നീട് ഉപേക്ഷിച്ച് ഭര്‍ത്താവ് റിയാദിലേക്ക് പോയി. ഇതോടെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തയാവാന്‍ അവര്‍ നിര്‍ബന്ധിതയായി.
ഇപ്പോള്‍ 40 വര്‍ഷമായി കരുതലോടെ വാഹനമോടിക്കുന്നു. ഇതുവരെ ഒരു അപകടവും വരുത്തിയിട്ടില്ലെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. അമ്മാവന്‍ കാറോടിക്കുന്നത് കണ്ടാണ് ഡ്രൈവിങ് പഠിച്ചത്. ആരും പരിശീലിപ്പിച്ചിട്ടില്ലെന്നും അംസ പറഞ്ഞു. അല്‍ബാഹ മേഖലയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യവനിത കൂടിയാണ് അംസ ഹാതെല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  a day ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  a day ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  a day ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  a day ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  a day ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  a day ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  a day ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  a day ago
No Image

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

oman
  •  a day ago