HOME
DETAILS

മൂത്തേടത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി; പൊലിസ് കേസെടുത്തു

  
backup
June 22, 2020 | 4:19 AM

%e0%b4%ae%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81

 


കരുളായി: കഴിഞ്ഞ ദിവസം മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍. സ്മാര്‍ട്ട് മൂത്തേടം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ പ്രവര്‍ത്തകര്‍ തമ്മിലു@ായ രാഷ്ട്രീയ തര്‍ക്കമാണ് കൈയാങ്കളിയിലേക്കെത്തിയത്. ഇതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ചെറുവള്ളിക്കല്‍ അന്‍വറലിയു (35)ടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമു@ായത്. ഇതില്‍ പ്രതിഷേധിച്ചും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂത്തേടം അങ്ങാടിയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. 'കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെ അരിഞ്ഞ് വീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, അരിഞ്ഞ് തള്ളും ഓര്‍ത്തോളു..' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ പ്രകടനത്തിന്റെയും മുദ്രാവക്യത്തിന്റെയും വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടക്കര പൊലിസ് ര@് കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റഫീഖ് മദാരി, ഖാലിദ് കപ്പച്ചാലി, അന്‍വര്‍ കാളങ്ങാടന്‍, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അന്‍വറലി, ഷാജി, ഷബീബ്, ബിജു എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, പ്രകോപനപരമായ വിഡിയോക്കെതിരെ മൂത്തേടം യൂത്ത് ലീഗ് സെക്രട്ടറി കെ.സഫീറലി നല്‍കിയ പരാതിയിലും പൊലിസ് കേസെടുത്തു. അരിയില്‍ ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്നും അത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  3 days ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  3 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  3 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  3 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  3 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  3 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  3 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  3 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  3 days ago