HOME
DETAILS

മൂത്തേടത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി; പൊലിസ് കേസെടുത്തു

  
backup
June 22, 2020 | 4:19 AM

%e0%b4%ae%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81

 


കരുളായി: കഴിഞ്ഞ ദിവസം മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍. സ്മാര്‍ട്ട് മൂത്തേടം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ പ്രവര്‍ത്തകര്‍ തമ്മിലു@ായ രാഷ്ട്രീയ തര്‍ക്കമാണ് കൈയാങ്കളിയിലേക്കെത്തിയത്. ഇതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ചെറുവള്ളിക്കല്‍ അന്‍വറലിയു (35)ടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമു@ായത്. ഇതില്‍ പ്രതിഷേധിച്ചും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂത്തേടം അങ്ങാടിയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. 'കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെ അരിഞ്ഞ് വീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, അരിഞ്ഞ് തള്ളും ഓര്‍ത്തോളു..' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ പ്രകടനത്തിന്റെയും മുദ്രാവക്യത്തിന്റെയും വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടക്കര പൊലിസ് ര@് കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റഫീഖ് മദാരി, ഖാലിദ് കപ്പച്ചാലി, അന്‍വര്‍ കാളങ്ങാടന്‍, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അന്‍വറലി, ഷാജി, ഷബീബ്, ബിജു എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, പ്രകോപനപരമായ വിഡിയോക്കെതിരെ മൂത്തേടം യൂത്ത് ലീഗ് സെക്രട്ടറി കെ.സഫീറലി നല്‍കിയ പരാതിയിലും പൊലിസ് കേസെടുത്തു. അരിയില്‍ ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്നും അത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിക്ക് പിന്നാലെ തമിഴ് മകനും! 2026 ലോകകപ്പിൽ ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള; കൂടെ നമ്മുടെ കണ്ണൂരുകാരനും!

Football
  •  9 days ago
No Image

സി.പി.ഐക്ക് 'ഉപനേതാവില്ല'; പണ്ടേ ഞങ്ങളുടെ കൈയിലാണ്! നിലപാട് കടുപ്പിച്ച് സി.പി.എം; എൽ.ഡി.എഫിൽ വൻ ഭിന്നത

Kerala
  •  9 days ago
No Image

ടിക് ടോക്ക് വെല്ലുവിളിക്ക് പിന്നാലെ കൊലപാതകം; ഷാർജയിൽ 5 പേർ അറസ്റ്റിൽ

uae
  •  9 days ago
No Image

പുടിന്റെ വൻ നീക്കം! താലിബാനുമായി റഷ്യ കൈകോർക്കുന്നു; ലോകത്തെ ഞെട്ടിച്ച് പുതിയ 'സൈനിക സഖ്യം'

International
  •  9 days ago
No Image

സഞ്ജു തുടങ്ങിവെച്ചു, 10 ടീമുകളും ചേർന്ന് തീപ്പൊരിയാക്കി; ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആരും കാണാത്ത റെക്കോർഡ് ചരിതം!

Cricket
  •  9 days ago
No Image

കോഴിക്കോട് 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Kerala
  •  9 days ago
No Image

യുഎഇയിലെ പ്രശസ്ത അധ്യാപകൻ ഡോ. മഹ്മൂദ് അഹമ്മദ് അൽ ഖൈസി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

നവകേരള യാത്രയിലെ ഗൺമാൻ മർദ്ദനം: അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി കോടതി; പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

crime
  •  9 days ago
No Image

114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ; ഫ്രാന്‍സുമായി നടപടികള്‍ ആരംഭിച്ചു

National
  •  9 days ago
No Image

ബാങ്ക് ലോണിന് മാത്രമല്ല; യുഎഇയിൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ നിങ്ങളുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും, കാരണങ്ങൾ ഇതാ

uae
  •  9 days ago