HOME
DETAILS

മൂത്തേടത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി; പൊലിസ് കേസെടുത്തു

  
backup
June 22 2020 | 04:06 AM

%e0%b4%ae%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81

 


കരുളായി: കഴിഞ്ഞ ദിവസം മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍. സ്മാര്‍ട്ട് മൂത്തേടം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ പ്രവര്‍ത്തകര്‍ തമ്മിലു@ായ രാഷ്ട്രീയ തര്‍ക്കമാണ് കൈയാങ്കളിയിലേക്കെത്തിയത്. ഇതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ചെറുവള്ളിക്കല്‍ അന്‍വറലിയു (35)ടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമു@ായത്. ഇതില്‍ പ്രതിഷേധിച്ചും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂത്തേടം അങ്ങാടിയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. 'കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെ അരിഞ്ഞ് വീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, അരിഞ്ഞ് തള്ളും ഓര്‍ത്തോളു..' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ പ്രകടനത്തിന്റെയും മുദ്രാവക്യത്തിന്റെയും വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടക്കര പൊലിസ് ര@് കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റഫീഖ് മദാരി, ഖാലിദ് കപ്പച്ചാലി, അന്‍വര്‍ കാളങ്ങാടന്‍, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അന്‍വറലി, ഷാജി, ഷബീബ്, ബിജു എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, പ്രകോപനപരമായ വിഡിയോക്കെതിരെ മൂത്തേടം യൂത്ത് ലീഗ് സെക്രട്ടറി കെ.സഫീറലി നല്‍കിയ പരാതിയിലും പൊലിസ് കേസെടുത്തു. അരിയില്‍ ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്നും അത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  19 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  19 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  19 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  20 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  20 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  20 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  20 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  21 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  21 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  21 hours ago