HOME
DETAILS

മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയായി ജീവനൊടുക്കിയ പ്രവാസി സുഗതന്റെ വര്‍ക്ക്‌ഷോപ്പ് പൊളിച്ചുമാറ്റണമെന്ന്

  
backup
July 02, 2020 | 2:14 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 


കൊല്ലം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ മക്കള്‍ തുടങ്ങിയ വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാന്‍ വിളക്കുടി പഞ്ചായത്തിന്റെ അന്ത്യശാസനം.
ഇളമ്പല്‍ സ്വദേശിയും പ്രവാസിയുമായ സുഗതന്റെ ആത്മഹത്യ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ട് നിയമസഭയില്‍ സംസാരിക്കുകയും വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കൂടുതല്‍ പണം മുടക്കി വര്‍ക്ക്‌ഷോപ്പ് നവീകരിച്ച സുഗതന്റെ മക്കളെ പെരുവഴിയിലാക്കുന്ന നടപടിയാണ് പഞ്ചായത്ത് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഒന്‍പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കുടുംബം വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷനാണ് ഇതില്‍ അഞ്ച് ലക്ഷം രൂപ ശേഖരിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ വര്‍ക്ക്‌ഷോപ്പിന് പഞ്ചായത്ത് താല്‍ക്കാലിക നമ്പറായിരുന്നു നല്‍കിയത്.
ഒരു വര്‍ഷം പിന്നിടുമ്പോഴും പഞ്ചായത്ത് അധികാരികള്‍ വര്‍ക്ക്‌ഷോപ്പ് നിലനില്‍ക്കുന്ന സ്ഥലം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ ലൈസന്‍സ് നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ലൈസന്‍സ് കുടിശികയായ 20,000 രൂപ ഉടന്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കാനുമാണ് സി.പി.ഐ നേതൃത്വത്തിലുള്ള വിളക്കുടി പഞ്ചായത്ത് ഭരണസമിതി ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ഭരണസമിതിയുടെ അന്ത്യശാസനം. വര്‍ക്ക്‌ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഉപകരണങ്ങളടക്കം കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന വര്‍ക്ക്‌ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെയാണ് പഞ്ചായത്തിന്റെ പകപോക്കല്‍ നടപടിയെന്ന് സുഗതന്റെ മക്കള്‍ പറയുന്നു.
നിരവധി കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് ഭരണസമിതി ദ്രോഹിക്കുകയാണെന്നും ലൈസന്‍സ് പുതുക്കി വാങ്ങാന്‍ താല്‍പര്യമില്ലെന്നും പിതാവിന്റെ പേരിലുള്ള വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കുകയാണെന്നും സുഗതന്റെ മകന്‍ സുജിത് പറഞ്ഞു.
2018 ഫെബ്രുവരി 23നായിരുന്നു നിര്‍മാണം തുടങ്ങി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പേഎ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പില്‍ കൊടി കുത്തിയത്. തുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ജീവനൊടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  a month ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  a month ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  a month ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  a month ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  a month ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  a month ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  a month ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  a month ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  a month ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  a month ago