HOME
DETAILS

മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയായി ജീവനൊടുക്കിയ പ്രവാസി സുഗതന്റെ വര്‍ക്ക്‌ഷോപ്പ് പൊളിച്ചുമാറ്റണമെന്ന്

  
backup
July 02, 2020 | 2:14 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 


കൊല്ലം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ മക്കള്‍ തുടങ്ങിയ വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാന്‍ വിളക്കുടി പഞ്ചായത്തിന്റെ അന്ത്യശാസനം.
ഇളമ്പല്‍ സ്വദേശിയും പ്രവാസിയുമായ സുഗതന്റെ ആത്മഹത്യ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ട് നിയമസഭയില്‍ സംസാരിക്കുകയും വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കൂടുതല്‍ പണം മുടക്കി വര്‍ക്ക്‌ഷോപ്പ് നവീകരിച്ച സുഗതന്റെ മക്കളെ പെരുവഴിയിലാക്കുന്ന നടപടിയാണ് പഞ്ചായത്ത് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഒന്‍പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കുടുംബം വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷനാണ് ഇതില്‍ അഞ്ച് ലക്ഷം രൂപ ശേഖരിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ വര്‍ക്ക്‌ഷോപ്പിന് പഞ്ചായത്ത് താല്‍ക്കാലിക നമ്പറായിരുന്നു നല്‍കിയത്.
ഒരു വര്‍ഷം പിന്നിടുമ്പോഴും പഞ്ചായത്ത് അധികാരികള്‍ വര്‍ക്ക്‌ഷോപ്പ് നിലനില്‍ക്കുന്ന സ്ഥലം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ ലൈസന്‍സ് നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ലൈസന്‍സ് കുടിശികയായ 20,000 രൂപ ഉടന്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കാനുമാണ് സി.പി.ഐ നേതൃത്വത്തിലുള്ള വിളക്കുടി പഞ്ചായത്ത് ഭരണസമിതി ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ഭരണസമിതിയുടെ അന്ത്യശാസനം. വര്‍ക്ക്‌ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഉപകരണങ്ങളടക്കം കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന വര്‍ക്ക്‌ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെയാണ് പഞ്ചായത്തിന്റെ പകപോക്കല്‍ നടപടിയെന്ന് സുഗതന്റെ മക്കള്‍ പറയുന്നു.
നിരവധി കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് ഭരണസമിതി ദ്രോഹിക്കുകയാണെന്നും ലൈസന്‍സ് പുതുക്കി വാങ്ങാന്‍ താല്‍പര്യമില്ലെന്നും പിതാവിന്റെ പേരിലുള്ള വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കുകയാണെന്നും സുഗതന്റെ മകന്‍ സുജിത് പറഞ്ഞു.
2018 ഫെബ്രുവരി 23നായിരുന്നു നിര്‍മാണം തുടങ്ങി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പേഎ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പില്‍ കൊടി കുത്തിയത്. തുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ജീവനൊടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  14 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  14 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  14 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  14 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  14 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  14 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  14 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  14 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  14 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  14 days ago