HOME
DETAILS

മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയായി ജീവനൊടുക്കിയ പ്രവാസി സുഗതന്റെ വര്‍ക്ക്‌ഷോപ്പ് പൊളിച്ചുമാറ്റണമെന്ന്

  
backup
July 02, 2020 | 2:14 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 


കൊല്ലം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ മക്കള്‍ തുടങ്ങിയ വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാന്‍ വിളക്കുടി പഞ്ചായത്തിന്റെ അന്ത്യശാസനം.
ഇളമ്പല്‍ സ്വദേശിയും പ്രവാസിയുമായ സുഗതന്റെ ആത്മഹത്യ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ട് നിയമസഭയില്‍ സംസാരിക്കുകയും വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കൂടുതല്‍ പണം മുടക്കി വര്‍ക്ക്‌ഷോപ്പ് നവീകരിച്ച സുഗതന്റെ മക്കളെ പെരുവഴിയിലാക്കുന്ന നടപടിയാണ് പഞ്ചായത്ത് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഒന്‍പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കുടുംബം വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷനാണ് ഇതില്‍ അഞ്ച് ലക്ഷം രൂപ ശേഖരിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ വര്‍ക്ക്‌ഷോപ്പിന് പഞ്ചായത്ത് താല്‍ക്കാലിക നമ്പറായിരുന്നു നല്‍കിയത്.
ഒരു വര്‍ഷം പിന്നിടുമ്പോഴും പഞ്ചായത്ത് അധികാരികള്‍ വര്‍ക്ക്‌ഷോപ്പ് നിലനില്‍ക്കുന്ന സ്ഥലം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ ലൈസന്‍സ് നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ലൈസന്‍സ് കുടിശികയായ 20,000 രൂപ ഉടന്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കാനുമാണ് സി.പി.ഐ നേതൃത്വത്തിലുള്ള വിളക്കുടി പഞ്ചായത്ത് ഭരണസമിതി ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ഭരണസമിതിയുടെ അന്ത്യശാസനം. വര്‍ക്ക്‌ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഉപകരണങ്ങളടക്കം കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന വര്‍ക്ക്‌ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെയാണ് പഞ്ചായത്തിന്റെ പകപോക്കല്‍ നടപടിയെന്ന് സുഗതന്റെ മക്കള്‍ പറയുന്നു.
നിരവധി കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് ഭരണസമിതി ദ്രോഹിക്കുകയാണെന്നും ലൈസന്‍സ് പുതുക്കി വാങ്ങാന്‍ താല്‍പര്യമില്ലെന്നും പിതാവിന്റെ പേരിലുള്ള വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കുകയാണെന്നും സുഗതന്റെ മകന്‍ സുജിത് പറഞ്ഞു.
2018 ഫെബ്രുവരി 23നായിരുന്നു നിര്‍മാണം തുടങ്ങി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പേഎ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പില്‍ കൊടി കുത്തിയത്. തുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ജീവനൊടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  3 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  3 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  3 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  3 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  3 days ago