HOME
DETAILS

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് കരിമ്പുപാടങ്ങള്‍ ഇത്തവണ ബി.ജെ.പിക്ക് മധുരിക്കില്ല

  
backup
April 11, 2019 | 9:19 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87

 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും കരിമ്പുപാടങ്ങള്‍ ഇത്തവണ ബി.ജെ.പിയ്ക്ക് മധുരിക്കില്ല. മോദി ഭരണത്തില്‍ തകര്‍ന്ന് പോയ കാര്‍ഷിക മേഖലയും ലക്ഷങ്ങളുടെ കുടിശികയുമാണ് കര്‍ഷരെ ബി.ജെ.പിയില്‍ നിന്ന് അകറ്റിയിരിക്കുന്നത്. ഒരിക്കല്‍ ബി.ജെ.പിയെയും ശിവസേനയെയും പിന്തുണച്ചവരാണ് മഹാരാഷ്ട്രയിലെ സോലാപൂരിലെ കരിമ്പുകര്‍ഷകര്‍. മിച്ചം വന്നത് കടവും ദുരിതവും. 39 പഞ്ചസാര മില്ലുകളാണ് സോലാപൂര്‍ ജില്ലയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇത്രയും കൂടുതല്‍ മില്ലുകളുള്ള മറ്റൊരു ജില്ലയില്ല. 31 മില്ലുകളാണ് ഈ സീസണില്‍ പ്രവര്‍ത്തിക്കുന്നത്. സീസണില്‍ ഇതുവരെ 160.40 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിച്ചു. സംസ്ഥാനത്തെ ആകെ ഉല്‍പ്പാദനത്തിന്റെ 15 ശതമാനമാണിത്. എന്നാല്‍ 4609.55 കോടിയാണ് മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഏകദേശ കുടിശിക. ടണ്ണിന് 2,057.11 രൂപയാണ് 2018-19ലേക്ക് കേന്ദ്രം നിശ്ചിയിച്ച താങ്ങുവില. ഇതു തന്നെ കുറഞ്ഞ വിലയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഭൂരിഭാഗം മില്ലുകളും ഈ തുക നല്‍കുന്നില്ല. ഗതികേടുകൊണ്ട് കിട്ടുന്ന വിലക്ക് നല്‍കിയിട്ടും മില്ലുകള്‍ കഴിഞ്ഞ ഡിസംബര്‍ മുതലുള്ള പണം കൊടുക്കാനുണ്ട്. എന്നാല്‍ ഇതുവരെ കര്‍ഷകര്‍ക്കിത് ലഭിച്ചിട്ടില്ല.


സോലാപൂര്‍, മധ, ഉസ്്മാനാബാദ് എന്നിങ്ങനെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളാണ് സോലാപൂര്‍ ജില്ലയിലുള്ളത്. ഇതില്‍ സോലാപൂര്‍, മധ മണ്ഡലങ്ങളിലാണ് പ്രധാനമായും കരിമ്പുകൃഷി. ഏപ്രില്‍ 18ന് രണ്ടാംഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. 2014ലെ തെരഞ്ഞെടുപ്പില്‍ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ ശരത് ബന്‍സോദെയാണ് ജയിച്ചത്. മധയില്‍ മത്സരിക്കുന്നത് എന്‍.സി.പിയുടെ സഞ്ജയ് ഷിന്‍ഡെ.


ഉത്തര്‍പ്രദേശിലും സമാനമായ പ്രശ്‌നങ്ങള്‍ തന്നെയാണുള്ളത്. ടണ്ണിന് 3150 രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍ ഈ തുക പോലും മില്ലുകള്‍ നല്‍കുന്നില്ല. കരിമ്പുകര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  11 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  11 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  11 days ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  11 days ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  11 days ago
No Image

അവൻ എതിർ ടീമിൽ ഇല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു: പരാഗ് 

Cricket
  •  11 days ago
No Image

ബാങ്ക് ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി നഷ്ടപരിഹാരം; പാർലമെന്റിൽ വിശദീകരണവുമായി നിർമല സീതാരാമൻ

latest
  •  11 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കിലും യുദ്ധം നിര്‍ത്താന്‍ ട്രംപ് സന്നദ്ധന്‍; സ്ഥിരീകരിച്ച് യു.എസ് മാധ്യമം

International
  •  11 days ago
No Image

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  11 days ago