HOME
DETAILS

വീട് നിര്‍മാണത്തിന്റെ മറവില്‍ കുന്നിടിച്ച് മണ്ണ് എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

  
backup
April 27, 2017 | 8:47 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1


കോടാലി: വീട് നിര്‍മാണത്തിന്റെ മറവില്‍ കുന്നിടിച്ചു മണ്ണ് എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. മുരിക്കിങ്ങല്‍ സെന്ററിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. പാലങ്കണ്ടത്തില്‍ ഉമ്മറിന്റെ സ്വകാര്യ വളപ്പില്‍നിന്നാണ് കൂട്ടിയിട്ടിരിക്കുന്നതോ ലഭിക്കുന്നതോ ആയ 830 ക്യുബിക്ക് മീറ്റര്‍ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതിയോടെ മണ്ണെടുത്തിരുന്നത്. എന്നാല്‍ അനുമതിയുടെ മറവില്‍ കുന്നിടിച്ചു മണ്ണെടുക്കാന്‍ തുടങ്ങിയതോടെ സമീപത്തുള്ള കിണറുകളിലെ ജലവിതാനം കുത്തനെ താഴേക്ക് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരിക്കലും വറ്റാത്ത കിണറിലെ ജലവിതാനം കൂടി താഴ്ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തയത്. തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലിസും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മണ്ണെടുപ്പ് താല്‍കാലികമായി നിര്‍ത്തിവെപ്പിച്ചു. ജിയോളജി വകുപ്പുകാര്‍ വന്ന് വീണ്ടും മാര്‍ക്ക് ചെയ്തതിനു ശേഷം മാത്രം ഇനി മണ്ണെടുത്താല്‍ മതി എന്നാണു നിര്‍ദേശിച്ചിട്ടുള്ളത്.
അതെസമയം മണ്ണെടുക്കുന്ന വളപ്പിനു സമീപത്തുള്ള ഉസ്മാന്റെ സ്വകാര്യ വളപ്പില്‍ വീട് പണിതത്തിനു ശേഷം ഉള്ള കഷ്ടി 100 ക്യുബിക്ക് മീറ്റര്‍ മണ്ണ് മാറ്റാന്‍ അനുമതി കൊടുക്കാത്ത ജിയോളജി വകുപ്പ് ഉമ്മറിന്റെ വളപ്പില്‍നിന്ന് മണ്ണെടുക്കാന്‍ അനുമതി കൊടുത്തതില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണ്ണ് മാറ്റാന്‍ സാധിക്കാത്തതിനാല്‍ ഉസ്മാന്‍ ഇപ്പോഴും തോട്ടത്തിലെ ഒറ്റ മുറി പാഡിയില്‍ ആണ് താമസം. കൂടാതെ സാധാരണ ഗതിയില്‍ 300 ക്യുബിക്ക് മീറ്റര്‍ മണ്ണ് വരെ എടുക്കാനാണ് അനുമതി നല്‍കാറെന്നും ഇവിടെ 830 ക്യുിക്ക് മീറ്റര്‍ മണ്ണ് മാറ്റാന്‍ എങ്ങിനെ അനുമതി നല്‍കി എന്നും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേമാതരം: കേന്ദ്ര ഉത്തരവ് നാഗാലാൻഡിൽ നടപ്പിലാക്കില്ലെന്ന് നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം

National
  •  a month ago
No Image

ലോകകപ്പിന് ശേഷമാണ് ഐപിഎൽ ലേലമെങ്കിൽ അവന് 20 കോടി ലഭിക്കുമായിരുന്നു: കൈഫ്‌

Cricket
  •  a month ago
No Image

രാഹുൽ ഗാന്ധിക്കെതിരെ കരിങ്കൊടി പ്രതിഷേധം; രാജ്യവ്യാപകമായി ബിജെപി തെരുവിലിറങ്ങി

National
  •  a month ago
No Image

നൂഹ് കലാപക്കേസ് പ്രതി ബിട്ടു ബജ്രംഗി വിവാഹ തട്ടിപ്പിനിരയായി; വഞ്ചിച്ചത് വിശ്വസ്തനായ ഗോരക്ഷാ പ്രവർത്തകൻ

latest
  •  a month ago
No Image

തായ്‌വാനെ വരിഞ്ഞുമുറുക്കി ചൈന; അതിർത്തി ലംഘിച്ച് യുദ്ധവിമാനങ്ങളും കപ്പലുകളും, മേഖലയിൽ യുദ്ധഭീതി

International
  •  a month ago
No Image

റമദാനിൽ റൊണാൾഡോയും നോമ്പ് അനുഷ്ഠിച്ചു; ഹൃദയം കീഴടക്കി അൽ നസർ നായകൻ

Football
  •  a month ago
No Image

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു: അടുത്ത 3 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

Kerala
  •  a month ago
No Image

മെസിയും റൊണാൾഡോയുമല്ല, അവിശ്വസനീയ താരം അവനാണ്: മുൻ റയൽ താരം

Football
  •  a month ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ്; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ

Kerala
  •  a month ago
No Image

അമൃത്സറിലും കശ്മീരിലും ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ കണ്ടെത്തി; വടക്കൻ കശ്മീരിൽ ഒരാഴ്ചയ്ക്കിടെ ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് മൂന്ന് തവണ

National
  •  a month ago