HOME
DETAILS

വിവാദ തൊഴില്‍ ബില്ലുകള്‍  ലോക്‌സഭയില്‍ പാസാക്കി; പ്രതിഷേധം

  
backup
September 23, 2020 | 2:14 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d
ന്യൂഡല്‍ഹി: തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും വിവാദമായതുമായ മൂന്നു ബില്ലുകള്‍ ലോക്‌സഭ പാസാക്കി. സാമൂഹ്യസുരക്ഷാ നിയമം, വ്യവസായബന്ധ നിയമം, തൊഴില്‍ സുരക്ഷ-ആരോഗ്യം-തൊഴില്‍ സാഹചര്യം നിയമം എന്നിവയാണ് ഇന്നലെ പാസാക്കിയത്. തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ ഇവയിലുണ്ടെന്ന കാരണത്താല്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതു തള്ളിയാണ് ഇവ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നത്.
തൊഴില്‍വകുപ്പ് മന്ത്രി സന്തോഷ് ഗാങ്‌വാറാണ് സഭയില്‍ ഇവ അവതരിപ്പിച്ചത്. തൊഴിലിടങ്ങളിലെ പരാതികള്‍ രമ്യമായി പരിഹരിക്കാനും വ്യാവസായിക പുരോഗതി ഉറപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും സ്ഥിരം തൊഴിലെന്ന ആശയം ഇല്ലാതാക്കുകയും തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം തടയുകയും ചെയ്യുന്നതാണ് പരിഷ്‌കാരമെന്നാണ് ആരോപണം.
ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 300 തൊഴിലാളികള്‍വരെയുള്ള സ്ഥാപനങ്ങളില്‍ ഇനി നിയമിക്കാനും പിരിച്ചുവിടാനും സര്‍ക്കാര്‍ അനുമതി ആവശ്യമില്ല, തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായി സേവന വ്യവസ്ഥകള്‍ തീരുമാനിക്കാം തുടങ്ങിയവയ്ക്കു പുറമേ തൊഴിലാളികളുടെ അവകാശങ്ങളിലും നിയന്ത്രണമുണ്ടാകും. 300ലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഇവയ്ക്കു സര്‍ക്കാരിന്റെ അനുമതി തേടണമെങ്കിലും ബന്ധപ്പെട്ട വകുപ്പ് നിശ്ചിത സമയത്തിനകം പ്രതികരിച്ചില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. കൂടാതെ, തൊഴിലാളികള്‍ നിയമപരമായി നടത്തുന്ന സമരങ്ങള്‍ക്കും നിയന്ത്രണം വരും. ഇത്തരം സമരങ്ങള്‍ നടത്താന്‍ 60 ദിവസങ്ങള്‍ക്കു മുന്‍പ് നിശ്ചിത ട്രൈബ്യൂണലില്‍ നോട്ടിസ് നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബില്ലുകള്‍. ബില്ലുകളുടെ കരട് പുറത്തുവന്നപ്പോള്‍ തന്നെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  13 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  13 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  13 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  13 days ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  13 days ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  13 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  13 days ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  13 days ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  13 days ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  13 days ago