HOME
DETAILS

വിവാദ തൊഴില്‍ ബില്ലുകള്‍  ലോക്‌സഭയില്‍ പാസാക്കി; പ്രതിഷേധം

  
backup
September 23, 2020 | 2:14 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d
ന്യൂഡല്‍ഹി: തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും വിവാദമായതുമായ മൂന്നു ബില്ലുകള്‍ ലോക്‌സഭ പാസാക്കി. സാമൂഹ്യസുരക്ഷാ നിയമം, വ്യവസായബന്ധ നിയമം, തൊഴില്‍ സുരക്ഷ-ആരോഗ്യം-തൊഴില്‍ സാഹചര്യം നിയമം എന്നിവയാണ് ഇന്നലെ പാസാക്കിയത്. തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ ഇവയിലുണ്ടെന്ന കാരണത്താല്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതു തള്ളിയാണ് ഇവ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നത്.
തൊഴില്‍വകുപ്പ് മന്ത്രി സന്തോഷ് ഗാങ്‌വാറാണ് സഭയില്‍ ഇവ അവതരിപ്പിച്ചത്. തൊഴിലിടങ്ങളിലെ പരാതികള്‍ രമ്യമായി പരിഹരിക്കാനും വ്യാവസായിക പുരോഗതി ഉറപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും സ്ഥിരം തൊഴിലെന്ന ആശയം ഇല്ലാതാക്കുകയും തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം തടയുകയും ചെയ്യുന്നതാണ് പരിഷ്‌കാരമെന്നാണ് ആരോപണം.
ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 300 തൊഴിലാളികള്‍വരെയുള്ള സ്ഥാപനങ്ങളില്‍ ഇനി നിയമിക്കാനും പിരിച്ചുവിടാനും സര്‍ക്കാര്‍ അനുമതി ആവശ്യമില്ല, തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായി സേവന വ്യവസ്ഥകള്‍ തീരുമാനിക്കാം തുടങ്ങിയവയ്ക്കു പുറമേ തൊഴിലാളികളുടെ അവകാശങ്ങളിലും നിയന്ത്രണമുണ്ടാകും. 300ലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഇവയ്ക്കു സര്‍ക്കാരിന്റെ അനുമതി തേടണമെങ്കിലും ബന്ധപ്പെട്ട വകുപ്പ് നിശ്ചിത സമയത്തിനകം പ്രതികരിച്ചില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. കൂടാതെ, തൊഴിലാളികള്‍ നിയമപരമായി നടത്തുന്ന സമരങ്ങള്‍ക്കും നിയന്ത്രണം വരും. ഇത്തരം സമരങ്ങള്‍ നടത്താന്‍ 60 ദിവസങ്ങള്‍ക്കു മുന്‍പ് നിശ്ചിത ട്രൈബ്യൂണലില്‍ നോട്ടിസ് നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബില്ലുകള്‍. ബില്ലുകളുടെ കരട് പുറത്തുവന്നപ്പോള്‍ തന്നെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  3 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  3 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  3 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  3 days ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  3 days ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  3 days ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  3 days ago