HOME
DETAILS

പരീക്ഷ ജയിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് ചൂടോടെ കൈയില്‍

  
backup
September 04, 2018 | 7:21 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%bf

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റ് വിജയികള്‍ക്കുന്നവര്‍ക്ക് കൈയോടെ ലൈസന്‍സും വാങ്ങി വീട്ടിലേക്കു മടങ്ങാം. ടെസ്റ്റ് കഴിഞ്ഞ ദിവസം തന്നെ ലൈസന്‍സ് നല്‍കുന്ന രണ്ടാമത്തെ ജോ. ആര്‍.ടി.ഒ ഓഫിസാണ് തളിപ്പറമ്പിലേത്. ചില പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിനാല്‍ സമയത്ത് ലൈസന്‍സ് ലഭിക്കാത്തത് വിദ്യാര്‍ഥികളുടെ പ്രവേശനത്തെ തന്നെ ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
2017ല്‍ കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലാണ് ഇത് ആദ്യമായി നടപ്പാക്കിയത്. കാഞ്ഞിരങ്ങാട് പുതിയ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അവിടെവച്ചു തന്നെയാണ് ലൈസന്‍സ് നല്‍കുക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ മൂന്നുദിവസം കൊണ്ട് നല്‍കും. ഓഗസ്ത് 29 വരെയുള്ളവയെല്ലാം ഇതിനകം നല്‍കിക്കഴിഞ്ഞു. ഇന്നലെ തളിപ്പറമ്പ് ജോ.ആര്‍ടി ഓഫിസില്‍ നടന്ന ചടങ്ങില്‍ ലൈസന്‍സിന്റെ വിതരണോദ്ഘാടനം ജോ. ആര്‍.ടി.ഒ ഒ. പ്രമോദ്കുമാര്‍ നിര്‍വഹിച്ചു. അടുത്തില തെരുവിലെ ആദിത്യ സുരേഷിനാണ് ആദ്യ ലൈസന്‍സ് നല്‍കിയത്. 120 പേര്‍ പങ്കെടുത്ത ടെസ്റ്റില്‍ 88 പേരാണ് വിജയികളായത്. അവര്‍ക്കെല്ലാം ഇന്നലെ തന്നെ ലൈസന്‍സ് നല്‍കി. ഇനി ദിവസവും രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വിജയിക്കുന്ന എല്ലാവര്‍ക്കും ഉച്ചയ്ക്ക് ശേഷം ലൈസന്‍സ് നല്‍കും. എം.വി.ഐ ജെ.എസ് ശ്രീകുമാര്‍, എ.എം.വി.ഐമാരായ ടി.പി വല്‍സരാജന്‍, രഞ്ജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  4 days ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  4 days ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  4 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  4 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  4 days ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  4 days ago