HOME
DETAILS

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചാല്‍ ഉടന്‍ പിടിവീഴും; 2011 ലെ പൊലിസ് ആക്ട് ഭേദഗതി ചെയ്യും

  
backup
October 22, 2020 | 4:45 AM

socia-media-harrasment

തിരുവനന്തപുരം: സാമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് ഇനി ഉടന്‍ പിടിവീഴും. ഇതിനായി 2011ലെ പൊലിസ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള പൊലിസ് ആക്ടില്‍ 118എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.


സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ മെയ് മാസത്തില്‍ ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊലിസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലിസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണെന്നതിനെ തുടര്‍ന്ന് സുപ്രിം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലിസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.


ഇതുവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ. ഇനി അത് മാറും. സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്നവര്‍ക്കെതിരേ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പൊലിസിന് കടക്കാനാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്‍, അധിക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍, പ്രചരിപ്പിക്കല്‍ എന്നിവ ഇനി കുറ്റകൃത്യമാകും. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കും. കൂടാതെ തെറ്റായ കാര്യങ്ങള്‍ പറഞ്ഞും എഴുതിയും അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്നു കയറ്റവും ശിക്ഷാര്‍ഹമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയൊക്കെ ഇവർക്ക് പുറകിൽ; ലോകത്തിൽ രണ്ടാമതായി ചരിത്രമെഴുതി അയർലാൻഡ്

Cricket
  •  13 minutes ago
No Image

ദുബൈയിൽ ഡെലിവറി ബൈക്കുടമകൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞാലും ഒരു വർഷം കൂടി ഉപയോഗിക്കാം, പുതിയ നിബന്ധനകൾ പുറത്ത്

uae
  •  17 minutes ago
No Image

ഗസ്സയിൽ കണ്ണീർക്കാഴ്ച: കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 8,000 മൃതദേഹങ്ങൾ; വീണ്ടെടുക്കാൻ വർഷങ്ങളെടുത്തേക്കുമെന്ന് മുന്നറിയിപ്പ്

International
  •  an hour ago
No Image

ലോകകപ്പ് നേടി, ഇനി സ്കൂളിലേക്ക്; 10ാം ക്ലാസ് പരീക്ഷക്കൊരുങ്ങി വൈഭവ് സൂര്യവംശി

Cricket
  •  an hour ago
No Image

ആഗോള അയ്യപ്പ സംഗമ വിവാദം: മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങിയിട്ടില്ല: വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  an hour ago
No Image

ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ 'പുറത്താക്കിയതോ'?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സെലക്ടർ

Cricket
  •  2 hours ago
No Image

ആറ് വയസുകാരിക്ക് വിഷം കൊടുത്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്; പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

അടിച്ചത് ഒമാനെ, വീണത് രോഹിത്; ചരിത്ര നേട്ടത്തിൽ അയർലാൻഡ് ക്യാപ്റ്റൻ

Cricket
  •  2 hours ago
No Image

മുംബൈയിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് മധ്യവയസ്കന് ദാരുണാന്ത്യം

National
  •  2 hours ago
No Image

ഒമാൻ തീരത്ത് ഓർക്ക തിമിംഗലങ്ങളുടെ വിളയാട്ടം; കടലിലിറങ്ങി സാഹസം കാണിക്കരുതെന്ന് പരിസ്ഥിതി അതോറിറ്റിയുടെ മുന്നറിയിപ്പ്‍

oman
  •  2 hours ago