
'ശനിയാഴ്ച മുതല്‍ റെസ്റ്റോറന്‍റുകളും ഞായറാഴ്ച മുതല്‍ സ്കൂളുകളും തുറക്കാം’ നിയന്ത്രണങ്ങളില്‍ ഇളവുകളുമായി ബഹ്റൈന്‍...
മനാമ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബഹ്റൈനില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു.. ഒക്ടോബർ 24, ശനിയാഴ്ച മുതൽ റസ്റ്റാറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ഒരേസമയം 30ലധികം ആളുകൾ റസ്റ്റാറൻറുകൾക്കുള്ളിൽ പാടില്ലെന്ന് നിബന്ധനയുണ്ട്.
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് രൂപീകരിച്ച നാഷനൽ മെഡിക്കൽ ടീമിെൻറ ശിപാർശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് ആണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൂടാതെ സ്കൂളിൽ വന്ന് പഠനം നടത്താൻ താൽപര്യപ്പെട്ട വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ സർക്കാർ സ്കൂളുകളിലും സ്വകാര്യ കിൻറർ ഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റസ്റ്റോറൻറുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബർ 3ന് ആരംഭിച്ചിരുന്നു. സെപ്റ്റംബർ 24 മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഇൗ തീരുമാനം മാറ്റുകയായിരുന്നു.സ്കൂളിൽ വന്ന് പഠനം നടത്താൻ താൽപര്യപ്പെട്ട വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ സർക്കാർ സ്കൂളുകളിലും സ്വകാര്യ കിൻറർ ഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിെൻറ ഭാഗമായി സ്കൂളുകളിൽ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി ഓരോ സ്കൂളിലും ഹെൽത്ത് ടീമും രൂപവത്കരിച്ചിട്ടുണ്ട്.
ആരോഗ്യ മുൻകരുതൽ നടപടികളോട് സ്വദേശികളും പ്രവാസികളും കാണിച്ച പ്രതിബദ്ധതയാണ് രാജ്യത്ത് കോവിഡ് വ്യാപനം കുറയാൻ കാരണമായതെന്നും ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. സെപ്റ്റംബർ 17ന് രോഗികളുടെ എണ്ണം 6885 ആയി ഉയർന്നിരുന്നു. രാജ്യത്ത് കോവിഡ് മഹാമാരി തുടങ്ങിയതിനുശേഷമുള്ള ഉയർന്ന നിരക്കാണ് ഇത്. എന്നാൽ, കൃത്യമായ ജാഗ്രത പാലിച്ചതിലൂടെ തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. ഒക്ടോബർ 14ന് രോഗികളുടെ എണ്ണം 3773 ആയി കുറഞ്ഞു. ഒരു മാസത്തിനിടെ 45 ശതമാനം കുറവാണുണ്ടായത്. സ്വദേശികളും പ്രവാസികളും കാണിച്ച അവബോധവും പ്രതിബദ്ധതയുമാണ് ഇതിന് കാരണം. രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ടുമാത്രം ലക്ഷ്യം പൂർത്തിയായെന്ന് പറയാൻ കഴിയില്ല. രോഗവ്യാപനം കുറക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഇത്.
രോഗവ്യാപനം തടയാൻ ഒരു മാസം കൊണ്ട് കൈവരിച്ചതിൽ കൂടുതൽ നേടാനാകണം. നാഷനൽ മെഡിക്കൽ ടീമും ബന്ധപ്പെട്ട അധികാരികളും നൽകുന്ന നിർദേശങ്ങളും മുൻകരുതൽ നടപടികളും കൃത്യമായി പാലിക്കാൻ തുടർന്നും എല്ലാവരും തയാറാകണം. വീടിന് പുറത്തിറങ്ങുേമ്പാൾ നിർബന്ധമായും മാസ്ക് ധരിക്കണം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുേമ്പാൾ മറ്റ് കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണം.നാഷനൽ മെഡിക്കൽ ടീം അംഗങ്ങളായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി, ഡോ. ജമീല അൽ സൽമാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
കോവിഡ് പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിന് റാപ്പിഡ് പരിശോധന ആരംഭിച്ചതായും വലീദ് അൽ മാനിഅ് പറഞ്ഞു. ആഗോള മാനദണ്ഡ പ്രകാരമാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. നിലവിലെ പി.സി.ആർ പരിശോധന ഫലത്തിന് തുല്യമാണ് റാപ്പിഡ് ടെസ്റ്റ് ഫലവും. മൂക്കിൽനിന്നെടുക്കുന്ന സ്രവമുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. 15 മിനിറ്റിനകം ഫലം ലഭിക്കും. ഫലം പോസിറ്റിവ് ആണെങ്കിൽ പി.സി.ആർ ടെസ്റ്റും നടത്തണം. ഇതുവരെ 7,916 റാപ്പിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 20000 റാപ്പിഡ് ടെസ്റ്റുകളാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 9 minutes ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• an hour ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• an hour ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• an hour ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 2 hours ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 hours ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 hours ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 hours ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 3 hours ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 3 hours ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 3 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 3 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 3 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 4 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 5 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 6 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 6 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 6 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 4 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 5 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 5 hours ago