HOME
DETAILS

'ശനിയാഴ്ച മുതല്‍ റെസ്റ്റോറന്‍റുകളും ഞായറാഴ്ച മുതല്‍ സ്കൂളുകളും തുറക്കാം’ നിയന്ത്രണങ്ങളില്‍ ഇളവുകളുമായി ബഹ്റൈന്‍...

  
backup
October 23, 2020 | 5:54 PM

covid-issue-baharain

മനാമ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബഹ്റൈനില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു.. ഒക്ടോബർ 24, ശനിയാഴ്ച മുതൽ റസ്റ്റാറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ഒരേസമയം 30ലധികം ആളുകൾ റസ്റ്റാറൻറുകൾക്കുള്ളിൽ പാടില്ലെന്ന് നിബന്ധനയുണ്ട്.
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് രൂപീകരിച്ച നാഷനൽ മെഡിക്കൽ ടീമിെൻറ ശിപാർശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് ആണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൂടാതെ സ്കൂളിൽ വന്ന് പഠനം നടത്താൻ താൽപര്യപ്പെട്ട വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ സർക്കാർ സ്കൂളുകളിലും സ്വകാര്യ കിൻറർ ഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസ്റ്റോറൻറുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബർ 3ന് ആരംഭിച്ചിരുന്നു. സെപ്റ്റംബർ 24 മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഇൗ തീരുമാനം മാറ്റുകയായിരുന്നു.സ്കൂളിൽ വന്ന് പഠനം നടത്താൻ താൽപര്യപ്പെട്ട വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ സർക്കാർ സ്കൂളുകളിലും സ്വകാര്യ കിൻറർ ഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇതിെൻറ ഭാഗമായി സ്കൂളുകളിൽ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി ഓരോ സ്കൂളിലും ഹെൽത്ത് ടീമും രൂപവത്കരിച്ചിട്ടുണ്ട്.

ആരോഗ്യ മുൻകരുതൽ നടപടികളോട് സ്വദേശികളും പ്രവാസികളും കാണിച്ച പ്രതിബദ്ധതയാണ് രാജ്യത്ത് കോവിഡ് വ്യാപനം കുറയാൻ കാരണമായതെന്നും ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. സെപ്റ്റംബർ 17ന് രോഗികളുടെ എണ്ണം 6885 ആയി ഉയർന്നിരുന്നു. രാജ്യത്ത് കോവിഡ് മഹാമാരി തുടങ്ങിയതിനുശേഷമുള്ള ഉയർന്ന നിരക്കാണ് ഇത്. എന്നാൽ, കൃത്യമായ ജാഗ്രത പാലിച്ചതിലൂടെ തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. ഒക്ടോബർ 14ന് രോഗികളുടെ എണ്ണം 3773 ആയി കുറഞ്ഞു. ഒരു മാസത്തിനിടെ 45 ശതമാനം കുറവാണുണ്ടായത്. സ്വദേശികളും പ്രവാസികളും കാണിച്ച അവബോധവും പ്രതിബദ്ധതയുമാണ് ഇതിന് കാരണം. രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ടുമാത്രം ലക്ഷ്യം പൂർത്തിയായെന്ന് പറയാൻ കഴിയില്ല. രോഗവ്യാപനം കുറക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഇത്.

രോഗവ്യാപനം തടയാൻ ഒരു മാസം കൊണ്ട് കൈവരിച്ചതിൽ കൂടുതൽ നേടാനാകണം. നാഷനൽ മെഡിക്കൽ ടീമും ബന്ധപ്പെട്ട അധികാരികളും നൽകുന്ന നിർദേശങ്ങളും മുൻകരുതൽ നടപടികളും കൃത്യമായി പാലിക്കാൻ തുടർന്നും എല്ലാവരും തയാറാകണം. വീടിന് പുറത്തിറങ്ങുേമ്പാൾ നിർബന്ധമായും മാസ്ക് ധരിക്കണം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുേമ്പാൾ മറ്റ് കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണം.നാഷനൽ മെഡിക്കൽ ടീം അംഗങ്ങളായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി, ഡോ. ജമീല അൽ സൽമാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

കോവിഡ് പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിന് റാപ്പിഡ് പരിശോധന ആരംഭിച്ചതായും വലീദ് അൽ മാനിഅ് പറഞ്ഞു. ആഗോള മാനദണ്ഡ പ്രകാരമാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. നിലവിലെ പി.സി.ആർ പരിശോധന ഫലത്തിന് തുല്യമാണ് റാപ്പിഡ് ടെസ്റ്റ് ഫലവും. മൂക്കിൽനിന്നെടുക്കുന്ന സ്രവമുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. 15 മിനിറ്റിനകം ഫലം ലഭിക്കും. ഫലം പോസിറ്റിവ് ആണെങ്കിൽ പി.സി.ആർ ടെസ്റ്റും നടത്തണം. ഇതുവരെ 7,916 റാപ്പിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 20000 റാപ്പിഡ് ടെസ്റ്റുകളാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ ഞാൻ ആ ഫുട്ബോൾ താരത്തെ പോലെയാണ്: സഞ്ജു സാംസൺ

Cricket
  •  23 days ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ഡോ.ബിന്ദു നിര്‍ബന്ധിത അവധിയിലേക്ക്

Kerala
  •  23 days ago
No Image

പൈജാമയുടെ ചരട് അഴിക്കുന്നത് ബലാത്സംഗ ശ്രമം; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിം കോടതി 

National
  •  23 days ago
No Image

എസ്.ഐ.ആര്‍: പ്രവാസികളുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍-റിപ്പോര്‍ട്ട്

Kerala
  •  23 days ago
No Image

റമദാന്‍ ഒന്നാം ദിനം: ഷാര്‍ജ - ദുബൈ പാതകളില്‍ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ട നിര; യാത്രക്കാര്‍ വലഞ്ഞു

uae
  •  23 days ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം കൊടുങ്കാറ്റായി സൂപ്പർതാരം

Cricket
  •  23 days ago
No Image

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം പുറത്ത്

Kerala
  •  23 days ago
No Image

ലോകകപ്പിൽ വീണ്ടും കളത്തിലിറങ്ങാൻ സഞ്ജു; നാലാം അങ്കത്തിൽ ഇന്ത്യയുടെ എതിരാളികൾ ഓറഞ്ച് പട

Cricket
  •  23 days ago
No Image

കാസര്‍കോട് ജില്ലയിലെ മുസ്‌ലിം വോട്ടുകള്‍ തള്ളിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ്; ഫോം 7 ഉപയോഗിക്കുമെന്ന് ഭീഷണി

Kerala
  •  23 days ago
No Image

In Depth Story: വന്ദേമാതരം നിര്‍ബന്ധമാക്കുമ്പോള്‍ 'യഹോവ സാക്ഷികള്‍ ദേശീയ ഗാനം ആലപിക്കേണ്ടതില്ല' എന്ന സുപ്രിംകോടതി ഉത്തരവ് വീണ്ടും ചര്‍ച്ചയാകുന്നു; 35 കൊല്ലം മുമ്പുള്ള നിയമയുദ്ധം

Trending
  •  23 days ago