HOME
DETAILS

ഉയ്ഗൂര്‍ മുസ്‌ലിംകളുടെ വീടുകളില്‍ ക്യു.ആര്‍ കോഡ് പതിക്കുന്നു

  
backup
September 14, 2018 | 7:53 PM

%e0%b4%89%e0%b4%af%e0%b5%8d%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5


ബെയ്ജിങ്: ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്‌ലിം വേട്ട തുടര്‍ന്ന് ചൈനീസ് ഭരണകൂടം. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ താമസിക്കുന്ന വീടുകള്‍ക്കുമേല്‍ ക്യു.ആര്‍ കോഡ് (ബന്ധപ്പെട്ട വ്യക്തി, വസ്തു തുടങ്ങിയവയെ കുറിച്ചുള്ള വിശദവിവരം ഒറ്റയടിക്ക് അറിയാനുള്ള രഹസ്യ ചിഹ്നം) പതിച്ചുകൊണ്ടാണു ഭരണകൂടത്തിന്റെ പുതിയ നീക്കം. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) ആണു വാര്‍ത്ത പുറത്തുവിട്ടത്.
എച്ച്.ആര്‍.ഡബ്ല്യു ചൈന ഡയരക്ടര്‍ സോഫി റിച്ചാര്‍ഡ്‌സണ്‍ ആണു പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വീടുകളുടെ വാതിലുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഷിന്‍ജിയാങ്ങിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മിക്ക ദിവസങ്ങളിലും മുസ്‌ലിം വീടുകളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാതിലിനു പുറത്തുള്ള ക്യു.ആര്‍ കോഡ് മൊബൈല്‍ ഉപയോഗിച്ചു പരിശോധിച്ച് വീട്ടുകാരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും അകത്തു പ്രവേശിക്കുക. കോഡില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വീടിനുള്ളിലുണ്ടെങ്കില്‍ ചോദ്യം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്യും. ജനസംഖ്യാ നിയന്ത്രണത്തിനും സര്‍ക്കാര്‍ സേവനങ്ങളുടെ വിതരണത്തിനും പുതിയ സംവിധാനം ഉപയോഗപ്രദമാണെന്നാണു സര്‍ക്കാര്‍ അധികൃതരുടെ അവകാശവാദം.
ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഡി.എന്‍.എ സാംപിള്‍, ശബ്ദ സാംപിള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരത്തെ ഷിന്‍ജിയാങ് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. നടത്തം ഉള്‍പ്പെടെയുള്ള അംഗചലനങ്ങള്‍ രേഖപ്പെടുത്തുന്നതായും ഇവരുടെ പരാതിയിലുണ്ട്.
ലക്ഷക്കണക്കിന് ഉയ്ഗൂറുകളെ രഹസ്യ കരുതല്‍ തടങ്കലുകളില്‍ പാര്‍പ്പിച്ചതായുള്ള യു.എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണു പുറത്തുവന്നത്. കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ മതചിഹ്നങ്ങള്‍ പ്രകടിപ്പിക്കുന്നതും മതാചാരങ്ങള്‍ പുലര്‍ത്തുന്നതും വിലക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6200 ടൈഡോൾ ഗുളികൾ, 20 നൈട്രേസെപം ഗുളികകൾ; മാരക മയക്കുമരുന്ന് ​ഗുളികകളുമായി യുവാവ് പിടിയിൽ 

Kerala
  •  4 days ago
No Image

ഓഗസ്റ്റിൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 3 ദിവസത്തെ ലോങ് വീക്കെൻഡ്; അവധി സാധ്യതകൾ ഇങ്ങനെ

uae
  •  4 days ago
No Image

യുപിയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഗുണ്ടായിസം; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു

National
  •  4 days ago
No Image

'മെസ്സി ഇപ്പോഴും മാന്ത്രികനാണ്, പക്ഷേ അവനെ പൂട്ടാൻ വഴിയുണ്ട്'; തന്ത്രങ്ങൾ ഉപദേശിച്ച് ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി

Football
  •  4 days ago
No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  4 days ago
No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  4 days ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  4 days ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  4 days ago