HOME
DETAILS

ഉയ്ഗൂര്‍ മുസ്‌ലിംകളുടെ വീടുകളില്‍ ക്യു.ആര്‍ കോഡ് പതിക്കുന്നു

  
backup
September 14, 2018 | 7:53 PM

%e0%b4%89%e0%b4%af%e0%b5%8d%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5


ബെയ്ജിങ്: ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്‌ലിം വേട്ട തുടര്‍ന്ന് ചൈനീസ് ഭരണകൂടം. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ താമസിക്കുന്ന വീടുകള്‍ക്കുമേല്‍ ക്യു.ആര്‍ കോഡ് (ബന്ധപ്പെട്ട വ്യക്തി, വസ്തു തുടങ്ങിയവയെ കുറിച്ചുള്ള വിശദവിവരം ഒറ്റയടിക്ക് അറിയാനുള്ള രഹസ്യ ചിഹ്നം) പതിച്ചുകൊണ്ടാണു ഭരണകൂടത്തിന്റെ പുതിയ നീക്കം. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) ആണു വാര്‍ത്ത പുറത്തുവിട്ടത്.
എച്ച്.ആര്‍.ഡബ്ല്യു ചൈന ഡയരക്ടര്‍ സോഫി റിച്ചാര്‍ഡ്‌സണ്‍ ആണു പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വീടുകളുടെ വാതിലുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഷിന്‍ജിയാങ്ങിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മിക്ക ദിവസങ്ങളിലും മുസ്‌ലിം വീടുകളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാതിലിനു പുറത്തുള്ള ക്യു.ആര്‍ കോഡ് മൊബൈല്‍ ഉപയോഗിച്ചു പരിശോധിച്ച് വീട്ടുകാരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും അകത്തു പ്രവേശിക്കുക. കോഡില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വീടിനുള്ളിലുണ്ടെങ്കില്‍ ചോദ്യം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്യും. ജനസംഖ്യാ നിയന്ത്രണത്തിനും സര്‍ക്കാര്‍ സേവനങ്ങളുടെ വിതരണത്തിനും പുതിയ സംവിധാനം ഉപയോഗപ്രദമാണെന്നാണു സര്‍ക്കാര്‍ അധികൃതരുടെ അവകാശവാദം.
ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഡി.എന്‍.എ സാംപിള്‍, ശബ്ദ സാംപിള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരത്തെ ഷിന്‍ജിയാങ് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. നടത്തം ഉള്‍പ്പെടെയുള്ള അംഗചലനങ്ങള്‍ രേഖപ്പെടുത്തുന്നതായും ഇവരുടെ പരാതിയിലുണ്ട്.
ലക്ഷക്കണക്കിന് ഉയ്ഗൂറുകളെ രഹസ്യ കരുതല്‍ തടങ്കലുകളില്‍ പാര്‍പ്പിച്ചതായുള്ള യു.എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണു പുറത്തുവന്നത്. കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ മതചിഹ്നങ്ങള്‍ പ്രകടിപ്പിക്കുന്നതും മതാചാരങ്ങള്‍ പുലര്‍ത്തുന്നതും വിലക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago