HOME
DETAILS

ഉയ്ഗൂര്‍ മുസ്‌ലിംകളുടെ വീടുകളില്‍ ക്യു.ആര്‍ കോഡ് പതിക്കുന്നു

  
backup
September 14, 2018 | 7:53 PM

%e0%b4%89%e0%b4%af%e0%b5%8d%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5


ബെയ്ജിങ്: ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്‌ലിം വേട്ട തുടര്‍ന്ന് ചൈനീസ് ഭരണകൂടം. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ താമസിക്കുന്ന വീടുകള്‍ക്കുമേല്‍ ക്യു.ആര്‍ കോഡ് (ബന്ധപ്പെട്ട വ്യക്തി, വസ്തു തുടങ്ങിയവയെ കുറിച്ചുള്ള വിശദവിവരം ഒറ്റയടിക്ക് അറിയാനുള്ള രഹസ്യ ചിഹ്നം) പതിച്ചുകൊണ്ടാണു ഭരണകൂടത്തിന്റെ പുതിയ നീക്കം. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) ആണു വാര്‍ത്ത പുറത്തുവിട്ടത്.
എച്ച്.ആര്‍.ഡബ്ല്യു ചൈന ഡയരക്ടര്‍ സോഫി റിച്ചാര്‍ഡ്‌സണ്‍ ആണു പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വീടുകളുടെ വാതിലുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഷിന്‍ജിയാങ്ങിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മിക്ക ദിവസങ്ങളിലും മുസ്‌ലിം വീടുകളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാതിലിനു പുറത്തുള്ള ക്യു.ആര്‍ കോഡ് മൊബൈല്‍ ഉപയോഗിച്ചു പരിശോധിച്ച് വീട്ടുകാരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും അകത്തു പ്രവേശിക്കുക. കോഡില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വീടിനുള്ളിലുണ്ടെങ്കില്‍ ചോദ്യം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്യും. ജനസംഖ്യാ നിയന്ത്രണത്തിനും സര്‍ക്കാര്‍ സേവനങ്ങളുടെ വിതരണത്തിനും പുതിയ സംവിധാനം ഉപയോഗപ്രദമാണെന്നാണു സര്‍ക്കാര്‍ അധികൃതരുടെ അവകാശവാദം.
ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഡി.എന്‍.എ സാംപിള്‍, ശബ്ദ സാംപിള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരത്തെ ഷിന്‍ജിയാങ് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. നടത്തം ഉള്‍പ്പെടെയുള്ള അംഗചലനങ്ങള്‍ രേഖപ്പെടുത്തുന്നതായും ഇവരുടെ പരാതിയിലുണ്ട്.
ലക്ഷക്കണക്കിന് ഉയ്ഗൂറുകളെ രഹസ്യ കരുതല്‍ തടങ്കലുകളില്‍ പാര്‍പ്പിച്ചതായുള്ള യു.എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണു പുറത്തുവന്നത്. കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ മതചിഹ്നങ്ങള്‍ പ്രകടിപ്പിക്കുന്നതും മതാചാരങ്ങള്‍ പുലര്‍ത്തുന്നതും വിലക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്‌ത നൂറാം വാർഷികം: സന്ദേശജാഥയ്ക്ക് ഇന്ന് മണ്ണാർക്കാട്ട്  സ്വീകരണം

Kerala
  •  6 days ago
No Image

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് മെയ് 31 വരെ നീട്ടി

Kerala
  •  6 days ago
No Image

അല്‍ ജസീറ ഓഫിസ് അടച്ചുപൂട്ടാന്‍ നിയമം പാസാക്കി ഇസ്‌റാഈല്‍

International
  •  6 days ago
No Image

അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് പിൻവലിക്കാനുള്ള ആവശ്യം കോടതി തള്ളി; യു.പി സർക്കാരിന് കനത്ത തിരിച്ചടി

National
  •  6 days ago
No Image

ഇന്ത്യാ- ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

National
  •  6 days ago
No Image

മലബാറിന്റെ ഹൃദയഭൂമിയും കടന്ന് യാത്ര കരിമ്പനകളുടെ നാട്ടിലേക്ക്

Kerala
  •  6 days ago
No Image

ഇവിടെ എല്ലാമുണ്ട്; നൂറാം വാർഷിക പ്രചാരണവുമായി 'ഇസ'യുടെ മൊബൈൽ വാഹനം

latest
  •  6 days ago
No Image

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

samastha-centenary
  •  6 days ago
No Image

ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago
No Image

മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ 

Kerala
  •  6 days ago