HOME
DETAILS

ആറ്റാശ്ശേരി മുഹമ്മദാജി: ഉടലാകെ ജ്വരം പരത്തിയ മാപ്പിളകലയുടെ ഉടമ

  
backup
September 17, 2018 | 2:26 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%be%e0%b4%9c%e0%b4%bf

കിഴിശ്ശേരി: മാപ്പിളപ്പാട്ടുകളും പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന മുസ്‌ലിം ലീഗ് ഗാനങ്ങളുമായി ഇനി എവിടെയും ആറ്റാശ്ശേരി മുഹമ്മദ് ഹാജിയെ കാണില്ല. തവനൂര്‍ ഒന്നാംമൈല്‍ ആറ്റാശ്ശേരി മുഹമ്മദാജിയുടെ വിയോഗത്തിലൂടെ കലാ പ്രേമികള്‍ക്കു നഷ്ടമായത് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ഡല്‍ഹിയിലെത്തിയ കോല്‍ക്കളി സംഘത്തിലെ പ്രധാനിയേയും കല്യാണപാട്ടിലെയും ലീഗ് വേദികളിലെയും അതികായകനെയുമാണ്.
ചെറു പ്രായത്തില്‍ തന്നെ മുസ്‌ലിം ലീഗിന്റെ ആശയ പ്രചാരണത്തിനു പാട്ടു പാടാന്‍ മുഹമ്മദാജി തീരുമാനിക്കുകയായിരുന്നു. കിഴിശ്ശേരിയിലെ എം.സി ബാപ്പുട്ടിയുടെ നേതൃത്വത്തില്‍ വോയ്‌സ് ഓഫ് ഏറനാട് മ്യൂസിക് ക്ലബ് എന്ന പേരില്‍ കിഴിശേരിയില്‍ പ്രത്യേക കലാ സംഘത്തിനു രൂപം നല്‍കി.
കല്യാണപ്പാട്ട് നിര്‍ബന്ധമായിരുന്ന കാലത്ത് വട്ടപ്പാട്ട് ഹരമാക്കിയ സംഘം വിവിധ സ്റ്റേജുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ ഗായകനായി മുഹമ്മദ് ഹാജിയുമുണ്ടായിരുന്നു. മുഹമ്മദാജിക്കൊപ്പം വി.കെ അബൂബക്കര്‍, കെ.കുഞ്ഞാലന്‍, കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി, അഹമ്മദ് കുട്ടി ഹാജി കുഴിമണ്ണ, ആറ്റാശ്ശേരി അഹമ്മദ് കുട്ടി ഹാജി, എം.സി ബാപ്പുട്ടി, കെ.സി.എ റഹ്മാന്‍, ആറ്റാശ്ശേരി ആയിശ, ദേവര്‍തൊടി ബിച്ചാന്‍, അരിമ്പ്ര മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്യാണ വീടുകളില്‍ 'വോയ്‌സ് ഓഫ് ഏറനാടിന്റെ 'വട്ടപ്പാട്ട് സംഘം' പാടിയിരുന്നത്.
കള്ളിത്തുണിയും നീളമുള്ള നീലക്കുപ്പായവും തലയില്‍ വട്ടക്കെട്ടും കെട്ടി മുസ്‌ലിം ലീഗ് സമ്മേളന വേദികളിലും കൊണ്ടോട്ടി നേര്‍ച്ചയുടെ സംഘത്തിലും കോല്‍ക്കളി കളിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും ആറ്റാശ്ശേരി മുഹമ്മദാജി നിറഞ്ഞുനിന്നതോടെ വിവിധ സംഘങ്ങളുടെ പരിശീലക സ്ഥാനവും തേടിയെത്തി. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയിലേക്കും കോല്‍ക്കളി സംഘവുമായി വണ്ടികയറിയത്. ടി.പി കുട്ടി ഹസ്സന്‍, ടി.പി ഏനിക്കുട്ടി, കുറ്റിക്കാട്ടില്‍ ഹൈദറു, ദേവര്‍തൊടി ബിച്ചാന്‍ ഒന്നാംമൈല്‍, പാലക്കാട്ടുകുഴിയന്‍ മുഹമ്മദ് കുട്ടി എന്നിവരായിരുന്നു ഡല്‍ഹി സംഘത്തില്‍ ഉണ്ടായിരുന്നത്.
മുസ്‌ലിം യൂത്ത് ലീഗിന്റെ ഭാഷാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുസ്‌ലിം ലീഗ് സമ്മേളനം ഉണ്ടെന്നറിഞ്ഞാല്‍ ജീപ്പില്‍ തൂങ്ങി പിടിച്ച് അവിടെയെത്തും. അവസരം കിട്ടിയാല്‍ സ്റ്റേജില്‍ കയറി പാട്ടുകള്‍ പാടും. തവനൂര്‍, കിഴിശ്ശേരി പ്രദേശത്തുള്ളവരുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രത്യേക ഈണത്തില്‍ തഹ് ലീല്‍ ചൊല്ലിനല്‍കിയിരുന്നത് മുഹമ്മദാജിയായിരുന്നു. വാര്‍ധക്യ സഹജമായ രോഗം ബാധിച്ച് വിശ്രമജീവിതം ആരംഭിക്കുന്നത് വരെയും ഈ ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. 2012 ല്‍ കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുഹമ്മദാജിയെ ആദരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  22 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  22 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  22 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  22 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  22 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  22 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  22 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  22 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  22 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  22 days ago