HOME
DETAILS

ആറ്റാശ്ശേരി മുഹമ്മദാജി: ഉടലാകെ ജ്വരം പരത്തിയ മാപ്പിളകലയുടെ ഉടമ

  
backup
September 17, 2018 | 2:26 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%be%e0%b4%9c%e0%b4%bf

കിഴിശ്ശേരി: മാപ്പിളപ്പാട്ടുകളും പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന മുസ്‌ലിം ലീഗ് ഗാനങ്ങളുമായി ഇനി എവിടെയും ആറ്റാശ്ശേരി മുഹമ്മദ് ഹാജിയെ കാണില്ല. തവനൂര്‍ ഒന്നാംമൈല്‍ ആറ്റാശ്ശേരി മുഹമ്മദാജിയുടെ വിയോഗത്തിലൂടെ കലാ പ്രേമികള്‍ക്കു നഷ്ടമായത് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ഡല്‍ഹിയിലെത്തിയ കോല്‍ക്കളി സംഘത്തിലെ പ്രധാനിയേയും കല്യാണപാട്ടിലെയും ലീഗ് വേദികളിലെയും അതികായകനെയുമാണ്.
ചെറു പ്രായത്തില്‍ തന്നെ മുസ്‌ലിം ലീഗിന്റെ ആശയ പ്രചാരണത്തിനു പാട്ടു പാടാന്‍ മുഹമ്മദാജി തീരുമാനിക്കുകയായിരുന്നു. കിഴിശ്ശേരിയിലെ എം.സി ബാപ്പുട്ടിയുടെ നേതൃത്വത്തില്‍ വോയ്‌സ് ഓഫ് ഏറനാട് മ്യൂസിക് ക്ലബ് എന്ന പേരില്‍ കിഴിശേരിയില്‍ പ്രത്യേക കലാ സംഘത്തിനു രൂപം നല്‍കി.
കല്യാണപ്പാട്ട് നിര്‍ബന്ധമായിരുന്ന കാലത്ത് വട്ടപ്പാട്ട് ഹരമാക്കിയ സംഘം വിവിധ സ്റ്റേജുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ ഗായകനായി മുഹമ്മദ് ഹാജിയുമുണ്ടായിരുന്നു. മുഹമ്മദാജിക്കൊപ്പം വി.കെ അബൂബക്കര്‍, കെ.കുഞ്ഞാലന്‍, കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി, അഹമ്മദ് കുട്ടി ഹാജി കുഴിമണ്ണ, ആറ്റാശ്ശേരി അഹമ്മദ് കുട്ടി ഹാജി, എം.സി ബാപ്പുട്ടി, കെ.സി.എ റഹ്മാന്‍, ആറ്റാശ്ശേരി ആയിശ, ദേവര്‍തൊടി ബിച്ചാന്‍, അരിമ്പ്ര മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്യാണ വീടുകളില്‍ 'വോയ്‌സ് ഓഫ് ഏറനാടിന്റെ 'വട്ടപ്പാട്ട് സംഘം' പാടിയിരുന്നത്.
കള്ളിത്തുണിയും നീളമുള്ള നീലക്കുപ്പായവും തലയില്‍ വട്ടക്കെട്ടും കെട്ടി മുസ്‌ലിം ലീഗ് സമ്മേളന വേദികളിലും കൊണ്ടോട്ടി നേര്‍ച്ചയുടെ സംഘത്തിലും കോല്‍ക്കളി കളിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും ആറ്റാശ്ശേരി മുഹമ്മദാജി നിറഞ്ഞുനിന്നതോടെ വിവിധ സംഘങ്ങളുടെ പരിശീലക സ്ഥാനവും തേടിയെത്തി. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയിലേക്കും കോല്‍ക്കളി സംഘവുമായി വണ്ടികയറിയത്. ടി.പി കുട്ടി ഹസ്സന്‍, ടി.പി ഏനിക്കുട്ടി, കുറ്റിക്കാട്ടില്‍ ഹൈദറു, ദേവര്‍തൊടി ബിച്ചാന്‍ ഒന്നാംമൈല്‍, പാലക്കാട്ടുകുഴിയന്‍ മുഹമ്മദ് കുട്ടി എന്നിവരായിരുന്നു ഡല്‍ഹി സംഘത്തില്‍ ഉണ്ടായിരുന്നത്.
മുസ്‌ലിം യൂത്ത് ലീഗിന്റെ ഭാഷാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുസ്‌ലിം ലീഗ് സമ്മേളനം ഉണ്ടെന്നറിഞ്ഞാല്‍ ജീപ്പില്‍ തൂങ്ങി പിടിച്ച് അവിടെയെത്തും. അവസരം കിട്ടിയാല്‍ സ്റ്റേജില്‍ കയറി പാട്ടുകള്‍ പാടും. തവനൂര്‍, കിഴിശ്ശേരി പ്രദേശത്തുള്ളവരുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രത്യേക ഈണത്തില്‍ തഹ് ലീല്‍ ചൊല്ലിനല്‍കിയിരുന്നത് മുഹമ്മദാജിയായിരുന്നു. വാര്‍ധക്യ സഹജമായ രോഗം ബാധിച്ച് വിശ്രമജീവിതം ആരംഭിക്കുന്നത് വരെയും ഈ ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. 2012 ല്‍ കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുഹമ്മദാജിയെ ആദരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  2 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  2 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  3 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  4 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  4 hours ago
No Image

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള  ആസൂത്രിത ശ്രമമെന്ന് ആരോപണം

Kerala
  •  5 hours ago
No Image

കോഴിക്കോട് നഗരമധ്യത്തിൽ പൊലിസിന് നേരെ ആക്രമണം: ടൗൺ എസ്.ഐയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി; പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

ഐഎസ്എല്ലിൽ തോറ്റ് തുടങ്ങി ബ്ലാസ്റ്റേഴ്‌സ്; മോഹൻ ബഗാന് ഉജ്ജ്വല ജയം

Football
  •  6 hours ago