HOME
DETAILS

ആറ്റാശ്ശേരി മുഹമ്മദാജി: ഉടലാകെ ജ്വരം പരത്തിയ മാപ്പിളകലയുടെ ഉടമ

  
Web Desk
September 17 2018 | 02:09 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%be%e0%b4%9c%e0%b4%bf

കിഴിശ്ശേരി: മാപ്പിളപ്പാട്ടുകളും പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന മുസ്‌ലിം ലീഗ് ഗാനങ്ങളുമായി ഇനി എവിടെയും ആറ്റാശ്ശേരി മുഹമ്മദ് ഹാജിയെ കാണില്ല. തവനൂര്‍ ഒന്നാംമൈല്‍ ആറ്റാശ്ശേരി മുഹമ്മദാജിയുടെ വിയോഗത്തിലൂടെ കലാ പ്രേമികള്‍ക്കു നഷ്ടമായത് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ഡല്‍ഹിയിലെത്തിയ കോല്‍ക്കളി സംഘത്തിലെ പ്രധാനിയേയും കല്യാണപാട്ടിലെയും ലീഗ് വേദികളിലെയും അതികായകനെയുമാണ്.
ചെറു പ്രായത്തില്‍ തന്നെ മുസ്‌ലിം ലീഗിന്റെ ആശയ പ്രചാരണത്തിനു പാട്ടു പാടാന്‍ മുഹമ്മദാജി തീരുമാനിക്കുകയായിരുന്നു. കിഴിശ്ശേരിയിലെ എം.സി ബാപ്പുട്ടിയുടെ നേതൃത്വത്തില്‍ വോയ്‌സ് ഓഫ് ഏറനാട് മ്യൂസിക് ക്ലബ് എന്ന പേരില്‍ കിഴിശേരിയില്‍ പ്രത്യേക കലാ സംഘത്തിനു രൂപം നല്‍കി.
കല്യാണപ്പാട്ട് നിര്‍ബന്ധമായിരുന്ന കാലത്ത് വട്ടപ്പാട്ട് ഹരമാക്കിയ സംഘം വിവിധ സ്റ്റേജുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ ഗായകനായി മുഹമ്മദ് ഹാജിയുമുണ്ടായിരുന്നു. മുഹമ്മദാജിക്കൊപ്പം വി.കെ അബൂബക്കര്‍, കെ.കുഞ്ഞാലന്‍, കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി, അഹമ്മദ് കുട്ടി ഹാജി കുഴിമണ്ണ, ആറ്റാശ്ശേരി അഹമ്മദ് കുട്ടി ഹാജി, എം.സി ബാപ്പുട്ടി, കെ.സി.എ റഹ്മാന്‍, ആറ്റാശ്ശേരി ആയിശ, ദേവര്‍തൊടി ബിച്ചാന്‍, അരിമ്പ്ര മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്യാണ വീടുകളില്‍ 'വോയ്‌സ് ഓഫ് ഏറനാടിന്റെ 'വട്ടപ്പാട്ട് സംഘം' പാടിയിരുന്നത്.
കള്ളിത്തുണിയും നീളമുള്ള നീലക്കുപ്പായവും തലയില്‍ വട്ടക്കെട്ടും കെട്ടി മുസ്‌ലിം ലീഗ് സമ്മേളന വേദികളിലും കൊണ്ടോട്ടി നേര്‍ച്ചയുടെ സംഘത്തിലും കോല്‍ക്കളി കളിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും ആറ്റാശ്ശേരി മുഹമ്മദാജി നിറഞ്ഞുനിന്നതോടെ വിവിധ സംഘങ്ങളുടെ പരിശീലക സ്ഥാനവും തേടിയെത്തി. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയിലേക്കും കോല്‍ക്കളി സംഘവുമായി വണ്ടികയറിയത്. ടി.പി കുട്ടി ഹസ്സന്‍, ടി.പി ഏനിക്കുട്ടി, കുറ്റിക്കാട്ടില്‍ ഹൈദറു, ദേവര്‍തൊടി ബിച്ചാന്‍ ഒന്നാംമൈല്‍, പാലക്കാട്ടുകുഴിയന്‍ മുഹമ്മദ് കുട്ടി എന്നിവരായിരുന്നു ഡല്‍ഹി സംഘത്തില്‍ ഉണ്ടായിരുന്നത്.
മുസ്‌ലിം യൂത്ത് ലീഗിന്റെ ഭാഷാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുസ്‌ലിം ലീഗ് സമ്മേളനം ഉണ്ടെന്നറിഞ്ഞാല്‍ ജീപ്പില്‍ തൂങ്ങി പിടിച്ച് അവിടെയെത്തും. അവസരം കിട്ടിയാല്‍ സ്റ്റേജില്‍ കയറി പാട്ടുകള്‍ പാടും. തവനൂര്‍, കിഴിശ്ശേരി പ്രദേശത്തുള്ളവരുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രത്യേക ഈണത്തില്‍ തഹ് ലീല്‍ ചൊല്ലിനല്‍കിയിരുന്നത് മുഹമ്മദാജിയായിരുന്നു. വാര്‍ധക്യ സഹജമായ രോഗം ബാധിച്ച് വിശ്രമജീവിതം ആരംഭിക്കുന്നത് വരെയും ഈ ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. 2012 ല്‍ കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുഹമ്മദാജിയെ ആദരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  10 days ago
No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  10 days ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  10 days ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  10 days ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  10 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  10 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  10 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  10 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  10 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  10 days ago