HOME
DETAILS

ലഹരി വില്‍പന: കൊഴുപ്പിച്ച് ഓണ്‍ലൈന്‍ വ്യാപാരം, കുഞ്ഞുങ്ങളെ അടിമകളാക്കി ദീര്‍ഘകാലം ഉപഭോക്താക്കളാക്കി മാറ്റുന്നു

  
backup
June 26, 2019 | 5:18 AM

drugs-adict-new-issue-06-26-2019

തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണെന്ന് അറസ്റ്റിലാകുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരും ലഹരി വസ്തുക്കള്‍ എത്തിക്കുന്നു. ലഹരി വിമുക്ത കാംപസുകള്‍ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകളുണ്ട്. എന്നാല്‍ കോളജുകള്‍ക്ക് സമീപം ഇപ്പോഴും കഞ്ചാവും മറ്റും യഥേഷ്ടം വില്‍ക്കപ്പെടുന്നു. ലഹരി വസ്തുക്കളുടെ വിപണനവും വിനിയോഗവും തടയാന്‍ രണ്ടു ജില്ലകളില്‍ എക്സൈസ് വകുപ്പ് ആധുനിക വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പരിശോധന പേരിനുമാത്രമാണ്.


കുഞ്ഞുങ്ങളെ അടിമകളാക്കി ദീര്‍ഘകാലം ഉപഭോക്താക്കളായി മാറ്റുന്ന പ്രക്രിയക്കാണ് ലഹരിമാഫിയ നേതൃത്വം നല്‍കുന്നതെന്ന് സമ്മതിക്കുന്നത് സംസ്ഥാന എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തന്നെയാണ്. ലഹരി ദിനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.
ആരോഗ്യത്തില്‍ ഒന്നാമതുള്ള സംസ്ഥാനം അനാരോഗ്യത്തിലും ഒന്നാമതാണെന്ന് കാണിക്കുകയാണ് ഇത്തരം പ്രവര്‍ത്തനത്തിലൂടെ.
കൊച്ചി, തിരുവനന്തപുരം ജില്ലകള്‍ ലഹരി ലോബികളുടെ പ്രധാന ഹബ്ബായി മാറുന്നു. കൃത്യമായ പരിശോധനകളില്ല. എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ കാര്യക്ഷമതയില്ലായ്മയും ലഹരി മാഫിയകളെ സഹായിക്കുന്നു. ആരോഗ്യ മാനദണ്ഡങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗിന്റെ ആരോഗ്യ സൂചിക. സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം ഉത്തര്‍പ്രദേശ് ആണ്. തൊട്ടടുത്ത് ബിഹാറുമുണ്ട്.

'ആരോഗ്യമുള്ള സംസ്ഥാനങ്ങള്‍, പുരോഗമന ഇന്ത്യ' എന്ന പേരില്‍ തയാറാക്കിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
2017-18 ലെ ആരോഗ്യ രക്ഷാരംഗത്ത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാഴ്ചവച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കിയത്. 23 ആരോഗ്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയ സംയോജിത അളവാണ് സൂചിക.
ലഹരിക്കടത്ത് തടയാന്‍ പൊലിസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സഹായത്തോടെ വിമാനത്താവളങ്ങളിലും, റോഡുകളിലും പാഴ്സല്‍ ഓഫിസുകളിലും നിരീക്ഷണവും ചെക്ക് പോസ്റ്റുകളിലും പ്രധാന പാതകളിലും വാഹന പരിശോധനയും ശക്തമാക്കിയെന്ന് എക്സൈസ് അവകാശപ്പെടുമ്പോഴും കഞ്ചാവ്, ഹാഷിഷ്, എം.ഡി.എം.എ, ചരസ്, ഒപിഎം, എല്‍.എസ്.ഡി എന്നിവയും വിവിധയിനം ഗുളികകളും ദിനംപ്രതി പിടിച്ചെടുക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരും ലഹരി വസ്തുക്കള്‍ എത്തിക്കുന്നുവെന്നാണ് പുതിയ വിവരം. ലഹരി വിമുക്ത കാംപസുകള്‍ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകളുണ്ട്. എന്നാല്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഇപ്പോഴും കഞ്ചാവും മറ്റും യഥേഷ്ടം വില്‍ക്കപ്പെടുന്നു. ലഹരി വസ്തുക്കുടെ വിപണനവും വിനിയോഗവും തടയാന്‍ രണ്ടു ജില്ലകളില്‍ എക്സൈസ് വകുപ്പ് ആധുനിക വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പരിശോധന പേരിനുമാത്രമാണ്.
മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് അപകടകാരികളായ ഗുളികരൂപത്തിലുള്ള ലഹരി പദാര്‍ഥങ്ങള്‍ വിറ്റുപോകുന്നത്.

പരിശോധനയ്ക്ക് കിറ്റുണ്ട്... പക്ഷേ...

പിടിച്ചെടുക്കുന്ന മയക്കുമരുന്ന് രാസപരിശോധനയ്ക്ക് അയക്കാതെതന്നെ തിരിച്ചറിയാനുള്ള 21 പരിശോധനാ കിറ്റുകള്‍ എക്സൈസിന് കേന്ദ്ര നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയിട്ടുണ്ട്.
ഇതുപയോഗിച്ചുള്ള പരിശോധന കാര്യക്ഷമമല്ല. നാഷനല്‍ കെമിക്കല്‍ ലബോറട്ടറിക്കായി പൂനെയിലെ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് നിര്‍മിച്ച കിറ്റാണ് എക്സൈസിന്റെ കൈവശമുള്ളത്.
പൊലിസിന്റെ കൈവശവുമുണ്ട്. ഐക്യരാഷ്ട്ര സംഘടന പൊലിസിനും എക്സൈസിനും കുറഞ്ഞ എണ്ണം കിറ്റുകള്‍ സൗജന്യമായി നല്‍കുന്നുമുണ്ട്. എക്സൈസുള്ളതിനാല്‍ പൊലിസ് കാര്യമായി പരിശോധിക്കാറില്ല.


പിടിച്ചെടുത്ത ലഹരി വസ്തുവിന്റെ സാംപിള്‍ ആഭ്യന്തര വകുപ്പിന്റെ കെമിക്കല്‍ ലാബില്‍ പരിധോനയ്ക്ക് അയക്കുന്നതാണ് നിലവിലെ രീതി. ആയിരക്കണക്കിന് കേസുകള്‍ക്കൊപ്പം ഇവയും പരിശോധന കാത്തുകിടക്കും. മുന്‍ഗണന പ്രകാരമേ നല്‍കൂ എന്നതിനാല്‍ പരിശോധനാഫലം വൈകും. കേസ് എങ്ങുമെത്താതെ നീളുകയും ചെയ്യും. മയക്കുമരുന്ന് ഉപയോഗിച്ചയാളിന്റെ രക്തം, മൂത്രം, വിയര്‍പ്പ്, മുടി, ഉമിനീര്‍ ഇവ പരിശോധിച്ച് ലഹരി വസ്തു കണ്ടെത്താനുള്ള സംവിധാനവും എക്സൈസിനില്ല. ഇതിന് ഫോറന്‍സിക് ലാബിനെ ആശ്രയിക്കണം. മയക്കുമരുന്നാണെന്ന ധാരണയില്‍ കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍, ലബോറട്ടറി റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ കുടുങ്ങുന്ന സ്ഥിതിയുമുണ്ട്. വിവിധ ജില്ലകളില്‍ 'മയക്കുമരുന്ന് ' അരിപ്പൊടിയായി മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മയക്കുമരുന്ന് വേട്ടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ ലഹരിമാഫിയയാണ് ഇങ്ങനെ കെണിയൊരുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ട്രാഫിക് പിഴകളിൽ ഇളവ്; പകുതി തുക അടച്ചാൽ മതിയെന്ന് സർക്കാർ 

Kerala
  •  16 minutes ago
No Image

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അവനാണ്: സഞ്ജു സാംസൺ

Cricket
  •  32 minutes ago
No Image

യുഎഇയിൽ സ്വർണ്ണവില ഉയർന്നുതന്നെ; പഴയ സ്വർണ്ണം മാറ്റിവാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

uae
  •  33 minutes ago
No Image

അവർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു: സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ധർമ്മടത്ത് പിണറായി വിജയൻ, പേരാവൂരിൽ കെ.കെ. ശൈലജ; സി.പി.എം സ്ഥാനാർഥി പട്ടിക പുറത്ത്

Kerala
  •  an hour ago
No Image

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക നിയമനം; 100 തൊഴില്‍ അവസരം പ്രഖ്യാപിച്ച് ഒമാന്‍ 

oman
  •  an hour ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; 25 മണ്ഡലങ്ങളിൽ ജനവിധി തേടും

Kerala
  •  2 hours ago
No Image

ഇറാൻ മന്ത്രിയുടെ ആരോപണം തള്ളി യുഎഇ; ആക്രമണങ്ങൾക്ക് പിന്നിലെ ആശയക്കുഴപ്പം തുറന്നുകാട്ടി അൻവർ ഗർഗാഷ്

uae
  •  2 hours ago
No Image

പുതുച്ചേരിയും അസമും കേരളത്തിനൊപ്പം വിധിയെഴുതും; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23 ന്, ബംഗാളില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് 

Kerala
  •  2 hours ago
No Image

കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ എൽ.ഡി.എഫ് സ്ഥാനാർഥി; ഐ.എൻ.എൽ പ്രഖ്യാപനം

Kerala
  •  2 hours ago