HOME
DETAILS

ലഹരി വില്‍പന: കൊഴുപ്പിച്ച് ഓണ്‍ലൈന്‍ വ്യാപാരം, കുഞ്ഞുങ്ങളെ അടിമകളാക്കി ദീര്‍ഘകാലം ഉപഭോക്താക്കളാക്കി മാറ്റുന്നു

ADVERTISEMENT
  
backup
June 26 2019 | 05:06 AM

drugs-adict-new-issue-06-26-2019

തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണെന്ന് അറസ്റ്റിലാകുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരും ലഹരി വസ്തുക്കള്‍ എത്തിക്കുന്നു. ലഹരി വിമുക്ത കാംപസുകള്‍ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകളുണ്ട്. എന്നാല്‍ കോളജുകള്‍ക്ക് സമീപം ഇപ്പോഴും കഞ്ചാവും മറ്റും യഥേഷ്ടം വില്‍ക്കപ്പെടുന്നു. ലഹരി വസ്തുക്കളുടെ വിപണനവും വിനിയോഗവും തടയാന്‍ രണ്ടു ജില്ലകളില്‍ എക്സൈസ് വകുപ്പ് ആധുനിക വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പരിശോധന പേരിനുമാത്രമാണ്.


കുഞ്ഞുങ്ങളെ അടിമകളാക്കി ദീര്‍ഘകാലം ഉപഭോക്താക്കളായി മാറ്റുന്ന പ്രക്രിയക്കാണ് ലഹരിമാഫിയ നേതൃത്വം നല്‍കുന്നതെന്ന് സമ്മതിക്കുന്നത് സംസ്ഥാന എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തന്നെയാണ്. ലഹരി ദിനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.
ആരോഗ്യത്തില്‍ ഒന്നാമതുള്ള സംസ്ഥാനം അനാരോഗ്യത്തിലും ഒന്നാമതാണെന്ന് കാണിക്കുകയാണ് ഇത്തരം പ്രവര്‍ത്തനത്തിലൂടെ.
കൊച്ചി, തിരുവനന്തപുരം ജില്ലകള്‍ ലഹരി ലോബികളുടെ പ്രധാന ഹബ്ബായി മാറുന്നു. കൃത്യമായ പരിശോധനകളില്ല. എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ കാര്യക്ഷമതയില്ലായ്മയും ലഹരി മാഫിയകളെ സഹായിക്കുന്നു. ആരോഗ്യ മാനദണ്ഡങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗിന്റെ ആരോഗ്യ സൂചിക. സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം ഉത്തര്‍പ്രദേശ് ആണ്. തൊട്ടടുത്ത് ബിഹാറുമുണ്ട്.

'ആരോഗ്യമുള്ള സംസ്ഥാനങ്ങള്‍, പുരോഗമന ഇന്ത്യ' എന്ന പേരില്‍ തയാറാക്കിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
2017-18 ലെ ആരോഗ്യ രക്ഷാരംഗത്ത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാഴ്ചവച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കിയത്. 23 ആരോഗ്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയ സംയോജിത അളവാണ് സൂചിക.
ലഹരിക്കടത്ത് തടയാന്‍ പൊലിസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സഹായത്തോടെ വിമാനത്താവളങ്ങളിലും, റോഡുകളിലും പാഴ്സല്‍ ഓഫിസുകളിലും നിരീക്ഷണവും ചെക്ക് പോസ്റ്റുകളിലും പ്രധാന പാതകളിലും വാഹന പരിശോധനയും ശക്തമാക്കിയെന്ന് എക്സൈസ് അവകാശപ്പെടുമ്പോഴും കഞ്ചാവ്, ഹാഷിഷ്, എം.ഡി.എം.എ, ചരസ്, ഒപിഎം, എല്‍.എസ്.ഡി എന്നിവയും വിവിധയിനം ഗുളികകളും ദിനംപ്രതി പിടിച്ചെടുക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരും ലഹരി വസ്തുക്കള്‍ എത്തിക്കുന്നുവെന്നാണ് പുതിയ വിവരം. ലഹരി വിമുക്ത കാംപസുകള്‍ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകളുണ്ട്. എന്നാല്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഇപ്പോഴും കഞ്ചാവും മറ്റും യഥേഷ്ടം വില്‍ക്കപ്പെടുന്നു. ലഹരി വസ്തുക്കുടെ വിപണനവും വിനിയോഗവും തടയാന്‍ രണ്ടു ജില്ലകളില്‍ എക്സൈസ് വകുപ്പ് ആധുനിക വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പരിശോധന പേരിനുമാത്രമാണ്.
മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് അപകടകാരികളായ ഗുളികരൂപത്തിലുള്ള ലഹരി പദാര്‍ഥങ്ങള്‍ വിറ്റുപോകുന്നത്.

പരിശോധനയ്ക്ക് കിറ്റുണ്ട്... പക്ഷേ...

പിടിച്ചെടുക്കുന്ന മയക്കുമരുന്ന് രാസപരിശോധനയ്ക്ക് അയക്കാതെതന്നെ തിരിച്ചറിയാനുള്ള 21 പരിശോധനാ കിറ്റുകള്‍ എക്സൈസിന് കേന്ദ്ര നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയിട്ടുണ്ട്.
ഇതുപയോഗിച്ചുള്ള പരിശോധന കാര്യക്ഷമമല്ല. നാഷനല്‍ കെമിക്കല്‍ ലബോറട്ടറിക്കായി പൂനെയിലെ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് നിര്‍മിച്ച കിറ്റാണ് എക്സൈസിന്റെ കൈവശമുള്ളത്.
പൊലിസിന്റെ കൈവശവുമുണ്ട്. ഐക്യരാഷ്ട്ര സംഘടന പൊലിസിനും എക്സൈസിനും കുറഞ്ഞ എണ്ണം കിറ്റുകള്‍ സൗജന്യമായി നല്‍കുന്നുമുണ്ട്. എക്സൈസുള്ളതിനാല്‍ പൊലിസ് കാര്യമായി പരിശോധിക്കാറില്ല.


പിടിച്ചെടുത്ത ലഹരി വസ്തുവിന്റെ സാംപിള്‍ ആഭ്യന്തര വകുപ്പിന്റെ കെമിക്കല്‍ ലാബില്‍ പരിധോനയ്ക്ക് അയക്കുന്നതാണ് നിലവിലെ രീതി. ആയിരക്കണക്കിന് കേസുകള്‍ക്കൊപ്പം ഇവയും പരിശോധന കാത്തുകിടക്കും. മുന്‍ഗണന പ്രകാരമേ നല്‍കൂ എന്നതിനാല്‍ പരിശോധനാഫലം വൈകും. കേസ് എങ്ങുമെത്താതെ നീളുകയും ചെയ്യും. മയക്കുമരുന്ന് ഉപയോഗിച്ചയാളിന്റെ രക്തം, മൂത്രം, വിയര്‍പ്പ്, മുടി, ഉമിനീര്‍ ഇവ പരിശോധിച്ച് ലഹരി വസ്തു കണ്ടെത്താനുള്ള സംവിധാനവും എക്സൈസിനില്ല. ഇതിന് ഫോറന്‍സിക് ലാബിനെ ആശ്രയിക്കണം. മയക്കുമരുന്നാണെന്ന ധാരണയില്‍ കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍, ലബോറട്ടറി റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ കുടുങ്ങുന്ന സ്ഥിതിയുമുണ്ട്. വിവിധ ജില്ലകളില്‍ 'മയക്കുമരുന്ന് ' അരിപ്പൊടിയായി മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മയക്കുമരുന്ന് വേട്ടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ ലഹരിമാഫിയയാണ് ഇങ്ങനെ കെണിയൊരുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •12 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •13 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •13 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •13 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •14 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •14 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •14 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •14 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •14 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •14 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •15 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •16 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •16 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •17 hours ago
No Image

അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

uae
  •18 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •19 hours ago
ADVERTISEMENT
No Image

അര്‍ജുനായുള്ള തെരച്ചിലിന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും; കുന്ദാപുരയിലെ ഏഴംഗ സംഘം ഷിരൂരിലെത്തി

Kerala
  •8 minutes ago
No Image

 32,046 കുടുംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്

Kerala
  •9 minutes ago
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •2 hours ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •2 hours ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •3 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •4 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •5 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •5 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •5 hours ago

ADVERTISEMENT