HOME
DETAILS

കണ്ണുനനയിച്ച് മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ആ ചിത്രം; കുടിയേറ്റത്തിനിടെ നൊമ്പരപ്പെടുത്തുന്ന മരണം വീണ്ടും

  
backup
June 26, 2019 | 2:59 PM

again-migrants-death-in-mexico-us-boarder


സ്യൂദാദ് വിക്ടോറിയ: അഭയാര്‍ത്ഥിയാകാനുള്ള യാത്രക്കിടെ മുങ്ങിമരിച്ച് കടല്‍ത്തീരത്തടിഞ്ഞ പിഞ്ചുകുഞ്ഞ് അയ്‌ലന്‍ കുര്‍ദിയുടെ മുറിവുണങ്ങാത്ത ഓര്‍മകളിലേക്ക് ഒരച്ഛന്റെയും കുഞ്ഞുമകളുടെയും ചിത്രം കൂടി. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നാണ് ഹൃദയം പിളര്‍ക്കുന്ന പിതാവിന്റെയും മകളുടെയും മൃതശരീരങ്ങളുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്. മെക്‌സിക്കോയില്‍ നിന്നും യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ റിയോഗ്രാന്‍ഡ് നദീതീരത്താണ് കണ്ടെത്തിയത്. മരണത്തിലേക്ക് കടക്കുന്ന അവസാനശ്വാസത്തിലും തന്റെ കുഞ്ഞ് രക്ഷപ്പെടണമെന്ന ചിന്തയില്‍ ആ രണ്ടു വയസുകാരിയെ സംരക്ഷിക്കാനായി പിതാവ് മാര്‍ട്ടിനസ് റാമിറസ് നടത്തിയ ശ്രമം ഏവരുടെയും കാഴ്ചയെ ഈറനണിയിപ്പിക്കുന്നതാണ്.

റാമിറസിന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു രണ്ടു വയസുകാരി വലേരിയയുടെ മൃതദേഹം കിടന്നിരുന്നത്. മകളെ തന്നോട് ചേര്‍ത്തുപിടിച്ചാണ് റാമിറസ് അവസാന ശ്വാസം വെടിഞ്ഞത്. ട്രംപ് ഗവണ്‍മെന്റിന് കീഴില്‍ യു.എസില്‍ അഭയാര്‍ത്ഥികളാകാന്‍ സാധിക്കില്ലെന്ന ഉറച്ച ബോധ്യം വന്നതിനാലാണ് റാമിറസും കുടുംബവും റിയോ ഗ്രാന്‍ഡ് നദി കടക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഇവര്‍ പുറപ്പെട്ടത്.

യാത്ര തിരിക്കുന്നതിന് മുന്‍പ് അപകടം സംഭവിച്ചാല്‍ മകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി ടീ ഷര്‍ട്ടിനുള്ളില്‍ ചേര്‍ത്തുപിടിച്ചാണ് നീന്താന്‍ തുടങ്ങിയത്. പോകരുതെന്ന് പറഞ്ഞിട്ടും ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുള്ള മോചനത്തിന് മാറ്റം വരണമെന്നും ഇനി മടങ്ങില്ലെന്നും പറഞ്ഞാണ് തന്റെ മകന്‍ പോയതെന്ന് റാമിറസിന്റെ മാതാവ് പറയുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. തന്റെ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് നിസ്സഹായയായി നോക്കിനല്‍ക്കാനേ കഴിഞ്ഞുള്ളുവെന്ന് അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  a day ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  a day ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  a day ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  a day ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം

Football
  •  a day ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  a day ago
No Image

72 വർഷമായിട്ടും ആർക്കും തകർക്കാനായില്ല; ലോകകപ്പ് ചരിത്രത്തിൽ ആ ടീം കുറിച്ച 'അമാനുഷിക' റെക്കോർഡ്!

Cricket
  •  a day ago
No Image

നഗരവികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഷാർജ; നാല് പ്രധാന മേഖലകളെ സിറ്റികളായി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

ചരിത്രത്തിലാദ്യം, ബംഗ്ലാ മണ്ണിൽ നാണംകെട്ട് ഓസ്ട്രേലിയ; തകർന്നടിഞ്ഞത് 20 വർഷത്തെ അപൂർവ്വ ലോക റെക്കോർഡ്!

Cricket
  •  a day ago
No Image

ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ സ്തനാർബുദ സാധ്യതയും കുറയ്ക്കുമെന്ന് പഠനം

International
  •  a day ago