HOME
DETAILS

കണ്ണുനനയിച്ച് മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ആ ചിത്രം; കുടിയേറ്റത്തിനിടെ നൊമ്പരപ്പെടുത്തുന്ന മരണം വീണ്ടും

  
backup
June 26, 2019 | 2:59 PM

again-migrants-death-in-mexico-us-boarder


സ്യൂദാദ് വിക്ടോറിയ: അഭയാര്‍ത്ഥിയാകാനുള്ള യാത്രക്കിടെ മുങ്ങിമരിച്ച് കടല്‍ത്തീരത്തടിഞ്ഞ പിഞ്ചുകുഞ്ഞ് അയ്‌ലന്‍ കുര്‍ദിയുടെ മുറിവുണങ്ങാത്ത ഓര്‍മകളിലേക്ക് ഒരച്ഛന്റെയും കുഞ്ഞുമകളുടെയും ചിത്രം കൂടി. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നാണ് ഹൃദയം പിളര്‍ക്കുന്ന പിതാവിന്റെയും മകളുടെയും മൃതശരീരങ്ങളുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്. മെക്‌സിക്കോയില്‍ നിന്നും യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ റിയോഗ്രാന്‍ഡ് നദീതീരത്താണ് കണ്ടെത്തിയത്. മരണത്തിലേക്ക് കടക്കുന്ന അവസാനശ്വാസത്തിലും തന്റെ കുഞ്ഞ് രക്ഷപ്പെടണമെന്ന ചിന്തയില്‍ ആ രണ്ടു വയസുകാരിയെ സംരക്ഷിക്കാനായി പിതാവ് മാര്‍ട്ടിനസ് റാമിറസ് നടത്തിയ ശ്രമം ഏവരുടെയും കാഴ്ചയെ ഈറനണിയിപ്പിക്കുന്നതാണ്.

റാമിറസിന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു രണ്ടു വയസുകാരി വലേരിയയുടെ മൃതദേഹം കിടന്നിരുന്നത്. മകളെ തന്നോട് ചേര്‍ത്തുപിടിച്ചാണ് റാമിറസ് അവസാന ശ്വാസം വെടിഞ്ഞത്. ട്രംപ് ഗവണ്‍മെന്റിന് കീഴില്‍ യു.എസില്‍ അഭയാര്‍ത്ഥികളാകാന്‍ സാധിക്കില്ലെന്ന ഉറച്ച ബോധ്യം വന്നതിനാലാണ് റാമിറസും കുടുംബവും റിയോ ഗ്രാന്‍ഡ് നദി കടക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഇവര്‍ പുറപ്പെട്ടത്.

യാത്ര തിരിക്കുന്നതിന് മുന്‍പ് അപകടം സംഭവിച്ചാല്‍ മകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി ടീ ഷര്‍ട്ടിനുള്ളില്‍ ചേര്‍ത്തുപിടിച്ചാണ് നീന്താന്‍ തുടങ്ങിയത്. പോകരുതെന്ന് പറഞ്ഞിട്ടും ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുള്ള മോചനത്തിന് മാറ്റം വരണമെന്നും ഇനി മടങ്ങില്ലെന്നും പറഞ്ഞാണ് തന്റെ മകന്‍ പോയതെന്ന് റാമിറസിന്റെ മാതാവ് പറയുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. തന്റെ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് നിസ്സഹായയായി നോക്കിനല്‍ക്കാനേ കഴിഞ്ഞുള്ളുവെന്ന് അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  7 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  7 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  7 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  7 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  7 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  7 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  8 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  8 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  8 days ago