HOME
DETAILS

കണ്ണുനനയിച്ച് മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ആ ചിത്രം; കുടിയേറ്റത്തിനിടെ നൊമ്പരപ്പെടുത്തുന്ന മരണം വീണ്ടും

  
backup
June 26, 2019 | 2:59 PM

again-migrants-death-in-mexico-us-boarder


സ്യൂദാദ് വിക്ടോറിയ: അഭയാര്‍ത്ഥിയാകാനുള്ള യാത്രക്കിടെ മുങ്ങിമരിച്ച് കടല്‍ത്തീരത്തടിഞ്ഞ പിഞ്ചുകുഞ്ഞ് അയ്‌ലന്‍ കുര്‍ദിയുടെ മുറിവുണങ്ങാത്ത ഓര്‍മകളിലേക്ക് ഒരച്ഛന്റെയും കുഞ്ഞുമകളുടെയും ചിത്രം കൂടി. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നാണ് ഹൃദയം പിളര്‍ക്കുന്ന പിതാവിന്റെയും മകളുടെയും മൃതശരീരങ്ങളുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്. മെക്‌സിക്കോയില്‍ നിന്നും യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ റിയോഗ്രാന്‍ഡ് നദീതീരത്താണ് കണ്ടെത്തിയത്. മരണത്തിലേക്ക് കടക്കുന്ന അവസാനശ്വാസത്തിലും തന്റെ കുഞ്ഞ് രക്ഷപ്പെടണമെന്ന ചിന്തയില്‍ ആ രണ്ടു വയസുകാരിയെ സംരക്ഷിക്കാനായി പിതാവ് മാര്‍ട്ടിനസ് റാമിറസ് നടത്തിയ ശ്രമം ഏവരുടെയും കാഴ്ചയെ ഈറനണിയിപ്പിക്കുന്നതാണ്.

റാമിറസിന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു രണ്ടു വയസുകാരി വലേരിയയുടെ മൃതദേഹം കിടന്നിരുന്നത്. മകളെ തന്നോട് ചേര്‍ത്തുപിടിച്ചാണ് റാമിറസ് അവസാന ശ്വാസം വെടിഞ്ഞത്. ട്രംപ് ഗവണ്‍മെന്റിന് കീഴില്‍ യു.എസില്‍ അഭയാര്‍ത്ഥികളാകാന്‍ സാധിക്കില്ലെന്ന ഉറച്ച ബോധ്യം വന്നതിനാലാണ് റാമിറസും കുടുംബവും റിയോ ഗ്രാന്‍ഡ് നദി കടക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഇവര്‍ പുറപ്പെട്ടത്.

യാത്ര തിരിക്കുന്നതിന് മുന്‍പ് അപകടം സംഭവിച്ചാല്‍ മകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി ടീ ഷര്‍ട്ടിനുള്ളില്‍ ചേര്‍ത്തുപിടിച്ചാണ് നീന്താന്‍ തുടങ്ങിയത്. പോകരുതെന്ന് പറഞ്ഞിട്ടും ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുള്ള മോചനത്തിന് മാറ്റം വരണമെന്നും ഇനി മടങ്ങില്ലെന്നും പറഞ്ഞാണ് തന്റെ മകന്‍ പോയതെന്ന് റാമിറസിന്റെ മാതാവ് പറയുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. തന്റെ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് നിസ്സഹായയായി നോക്കിനല്‍ക്കാനേ കഴിഞ്ഞുള്ളുവെന്ന് അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധിക്ക് അയവില്ല; ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനാവാതെ കപ്പലുകള്‍; വന്‍കിട കമ്പനികള്‍ യാത്ര റദ്ദാക്കി  

International
  •  9 days ago
No Image

അനിശ്ചിതത്വത്തിൽ ഇറാൻ; തെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്റാഈലിന്റെ ക്രൂരമായ വ്യോമാക്രമണം

International
  •  9 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; ഹെൽപ്പ് ലെെൻ നമ്പറുകളിൽ ബന്ധപ്പെടാം 

National
  •  9 days ago
No Image

ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗമായി അലി രിസാ അറഫി നിയമിതനായി; സൈനിക മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയും | US, Israel attack Iran live

International
  •  9 days ago
No Image

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

latest
  •  9 days ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  9 days ago
No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  9 days ago
No Image

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

International
  •  9 days ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  9 days ago
No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  9 days ago