HOME
DETAILS

മാക്രിക്കൂട്ടമോ, ആരാണത്? ഏതു ഭാഷയാണത്?: സുരേഷ്‌ഗോപിയ്ക്ക് മറുപടിയുമായി പിണറായി

  
backup
May 20, 2017 | 10:44 AM

%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8b-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d

തിരുവനന്തപുരം: സുരേഷ് ഗോപി എം.പിയ്ക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എം.പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു.

'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ എന്നും സുരേഷ്‌ഗോപി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. മുംബൈയിലെ പന്‍വേവിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനെത്തിയപ്പോളായിരുന്നു വിമര്‍ശനം.

ഇടത്‌വലത് കക്ഷികള്‍ തടസം നില്‍ക്കുന്നതുകൊണ്ടാണ് ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്തത്. ഫണ്ട് വിനിയോഗിക്കാന്‍ ഈ മാക്രിക്കൂട്ടങ്ങളുടെ ഔദാര്യം വേണ്ടി വരുന്നു. ഓരോ പഞ്ചായത്തിലേക്കും ചെല്ലുമ്പോള്‍ ഇത് ബിജെപി ആധിപത്യം നേടിയെടുക്കാന്‍ കൊണ്ടുവരുന്ന പദ്ധതിയാണെന്ന് പറഞ്ഞ് അതിന്റെ എസ്റ്റിമേറ്റ് നല്‍കാതിരിക്കുകയാണ് ചെയ്യുന്നത്. എസ്റ്റിമേറ്റ് നല്‍കിയാല്‍ അത് നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഇടത്-വലത് കക്ഷികള്‍ ചെയ്യുക എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

  • ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Dear Suresh Gopi please exercise political maturtiy and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
എം പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം.'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ?
കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  13 hours ago
No Image

കൊച്ചിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

Kerala
  •  13 hours ago
No Image

ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും; ഒരുങ്ങുന്നത് വമ്പൻ പദ്ധതി

uae
  •  13 hours ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; 116 പേർ മാത്രമാണ് പിന്തുണ അറിയിച്ച് കത്ത് നൽകിയതെന്ന് ​ഗവർണർ

National
  •  13 hours ago
No Image

ആരാകും മുഖ്യമന്ത്രി? വിഡി സതീശനും, ചെന്നിത്തലയും, സണ്ണി ജോസഫും ഡല്‍ഹിയിലേക്ക്; നാളെ നിര്‍ണായക കൂടിക്കാഴ്ച്ച

Kerala
  •  14 hours ago
No Image

ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; കർശന നിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  14 hours ago
No Image

കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന വഴി തേടി പൊലിസ് ബാംഗ്ലൂരിലേക്ക്; വ്യാജപ്പേരിൽ താമസിച്ചിരുന്ന കമിതാക്കൾ അറസ്റ്റിൽ

National
  •  14 hours ago
No Image

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യൂത്ത് കോണ്‍ഗ്രസ് നേതാവും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയില്‍ 

Kerala
  •  14 hours ago
No Image

ഹാന്റ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍; വ്യാപനം കുറവ്, ജാഗ്രത വേണം 

Kerala
  •  15 hours ago
No Image

ദത്തുപുത്രിയെയും സഹോദരിയെയും പീഡിപ്പിച്ച സംഭവം: പ്രതിക്ക് 44 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശ്ശേരി പോക്സോ കോടതി 

Kerala
  •  15 hours ago