HOME
DETAILS

സഊദി കിരീടാവകാശിയുടെ കുവൈത്ത് സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും

  
backup
September 25, 2018 | 7:50 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b5

റിയാദ്: ഇറാനെതിരേ പ്രമുഖ അറബ് രാജ്യങ്ങള്‍ ശക്തമായ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇറാന്‍-ഇറാഖ് യുദ്ധ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സൈനിക പരേഡിനു നേരേയുണ്ടായ ആക്രമണത്തിന് പിന്നില്‍ സഊദിയും യു.എ.ഇയുമടക്കമുള്ള അറബ് രാജ്യങ്ങളാണെന്ന ഇറാന്റെ ആരോപണത്തെ ശക്തമായി നേരിടാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം.

അറബ് രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ കൈകൊണ്ട ഇറാനെതിരേ നേരത്തെ തന്നെ നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും യു.എന്‍ പൊതുസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരസ്യമായി ഉന്നയിക്കാനാണ് അറബ് രാജ്യങ്ങളുടെ ശ്രമം. ഇക്കാര്യത്തില്‍ അമേരിക്കയുടെ പിന്തുണയും അറബ് രാജ്യങ്ങള്‍ക്കുണ്ട്.
യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. ഇനിയുള്ള ചര്‍ച്ചകളില്‍ അറബ് രാജ്യങ്ങള്‍ക്ക് കൂടി ഇടം ലഭിക്കേണ്ടതുണ്ടെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികൂടി ലോകം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പുറം രാജ്യങ്ങളില്‍ കടന്നു കയറാനും സൈനിക വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഇറാന്‍ നീക്കം നടത്തുമ്പോള്‍ കടുത്ത ചില നടപടികള്‍ ആവശ്യമാണെന്ന് യു.എ.ഇ കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അറബ് രാജ്യങ്ങളില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ഇറാന്‍ ശ്രമം നടത്തുന്നതായി നേരത്തെ തന്നെ തെളിവുകള്‍ സഹിതം അറബ് രാജ്യങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഇറാനെതിരേ യോജിച്ച നിലപാട് സ്വീകരിക്കാനാണ് സഊദിയടക്കമുള്ള അറബ് രാജ്യങ്ങളുടെ തീരുമാനമെന്നറിയുന്നു. കുവൈറ്റ് അടക്കമുള്ള ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഊദി കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
അടുത്തിടെ കുവൈറ്റ് സന്ദര്‍ശിക്കുന്ന സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കുവൈത്ത് നേതാക്കളും മേഖലയിലെ പ്രശ്‌നങ്ങളും പുതിയ സംഭവ വികാസങ്ങളും വിശകലനം ചെയ്യുമെന്നും കുവൈറ്റ് ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു. കിരീടാവകാശിയുടെ സന്ദര്‍ശന തിയതി പ്രഖ്യാപിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളെ ടിപ്പറിൽ കുത്തിനിറച്ച് സ്റ്റഡി ടൂർ; ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

National
  •  34 minutes ago
No Image

'അടിസ്ഥാനരഹിതം, ഊഹാപോഹം' പൈലറ്റ് മനഃപൂര്‍വ്വം എന്‍ജിന്‍ ഓഫ് ചെയ്തതാണ് അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമെന്ന ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

National
  •  an hour ago
No Image

രണ്ട് ദിര്‍ഹം മുതല്‍ പുസ്തകങ്ങള്‍: ലോകത്തിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന പുസ്തക മേള 26 മുതല്‍ ദുബൈയില്‍

uae
  •  an hour ago
No Image

പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ; പീഡനം ലോഡ്ജിൽ വെച്ചെന്ന് പരാതി

Kerala
  •  an hour ago
No Image

'വാർത്ത വന്ന ശേഷമാണ് എഫ്ഐആർ ഇട്ടത്; വേണ്ടത് സഹതാപമല്ല, ഐക്യദാർഢ്യം': പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ആശ ആച്ചി ജോസഫ്

crime
  •  an hour ago
No Image

ചട്ട ലംഘനം; എറണാകുളത്ത് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധന

Kerala
  •  an hour ago
No Image

ഒരുകാലത്ത് ബി.എന്‍.പിയുടെ യുവ മുഖം; ജയിലില്‍ കൊടിയപീഡനം; തുടര്‍ന്ന് നീണ്ട പ്രവാസം; ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്; താരീഖ് റഹ്മാന് ഇത് രാജകീയ തിരിച്ചുവരവ് | Who is Tarique Rahman

International
  •  3 hours ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ; ഷിന്റോ സണ്ണി പിടിയിലായത് ട്രെയിൻ മാർഗ്ഗം നാടുവിടാൻ ശ്രമിക്കവെ

crime
  •  3 hours ago
No Image

ബംഗ്ലാദേശില്‍ ബി.എന്‍.പിക്ക് ഉജ്ജ്വല വിജയം; താരീഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും; ഹസീന യുഗത്തിന് അന്ത്യം; ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് കനത്ത തോല്‍വി | Bangladesh Election Result

International
  •  3 hours ago
No Image

മൂന്നാമത് ലോക ആയുഷ് സമ്മേളനവും പ്രദര്‍ശനവും ഞായറാഴ്ച മുതല്‍ ദുബൈയില്‍

uae
  •  3 hours ago