HOME
DETAILS

സഊദി കിരീടാവകാശിയുടെ കുവൈത്ത് സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും

  
backup
September 25, 2018 | 7:50 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b5

റിയാദ്: ഇറാനെതിരേ പ്രമുഖ അറബ് രാജ്യങ്ങള്‍ ശക്തമായ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇറാന്‍-ഇറാഖ് യുദ്ധ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സൈനിക പരേഡിനു നേരേയുണ്ടായ ആക്രമണത്തിന് പിന്നില്‍ സഊദിയും യു.എ.ഇയുമടക്കമുള്ള അറബ് രാജ്യങ്ങളാണെന്ന ഇറാന്റെ ആരോപണത്തെ ശക്തമായി നേരിടാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം.

അറബ് രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ കൈകൊണ്ട ഇറാനെതിരേ നേരത്തെ തന്നെ നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും യു.എന്‍ പൊതുസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരസ്യമായി ഉന്നയിക്കാനാണ് അറബ് രാജ്യങ്ങളുടെ ശ്രമം. ഇക്കാര്യത്തില്‍ അമേരിക്കയുടെ പിന്തുണയും അറബ് രാജ്യങ്ങള്‍ക്കുണ്ട്.
യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. ഇനിയുള്ള ചര്‍ച്ചകളില്‍ അറബ് രാജ്യങ്ങള്‍ക്ക് കൂടി ഇടം ലഭിക്കേണ്ടതുണ്ടെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികൂടി ലോകം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പുറം രാജ്യങ്ങളില്‍ കടന്നു കയറാനും സൈനിക വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഇറാന്‍ നീക്കം നടത്തുമ്പോള്‍ കടുത്ത ചില നടപടികള്‍ ആവശ്യമാണെന്ന് യു.എ.ഇ കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അറബ് രാജ്യങ്ങളില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ഇറാന്‍ ശ്രമം നടത്തുന്നതായി നേരത്തെ തന്നെ തെളിവുകള്‍ സഹിതം അറബ് രാജ്യങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഇറാനെതിരേ യോജിച്ച നിലപാട് സ്വീകരിക്കാനാണ് സഊദിയടക്കമുള്ള അറബ് രാജ്യങ്ങളുടെ തീരുമാനമെന്നറിയുന്നു. കുവൈറ്റ് അടക്കമുള്ള ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഊദി കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
അടുത്തിടെ കുവൈറ്റ് സന്ദര്‍ശിക്കുന്ന സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കുവൈത്ത് നേതാക്കളും മേഖലയിലെ പ്രശ്‌നങ്ങളും പുതിയ സംഭവ വികാസങ്ങളും വിശകലനം ചെയ്യുമെന്നും കുവൈറ്റ് ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു. കിരീടാവകാശിയുടെ സന്ദര്‍ശന തിയതി പ്രഖ്യാപിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  6 hours ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  7 hours ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  7 hours ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  7 hours ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  7 hours ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  7 hours ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  8 hours ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  8 hours ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago