HOME
DETAILS

യു.എന്നില്‍ ഇന്ത്യ-പാക് പോര്

  
backup
November 26, 2020 | 3:57 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%aa

 


ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ രണ്ടുവര്‍ഷത്തേക്ക് അംഗമാകാനിരിക്കെ യു.എന്നില്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി പാകിസ്താന്‍. അതേസമയം പാകിസ്താന്റെ ആരോപണങ്ങളെ നുണകളുടെ ഭാണ്ഡമെന്നു വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞു. 2021 ജനുവരി ഒന്നു മുതലാണ് ഇന്ത്യ 15 അംഗ യു.എന്‍ രക്ഷാസമിതിയില്‍ രണ്ടുവര്‍ഷം അംഗമാവുക.
ഭീകരത സ്‌പോണ്‍സര്‍ ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര നിയമവും യു.എന്‍ ചാര്‍ട്ടറും രക്ഷാസമിതി പ്രമേയങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് യു.എന്നിലെ പാക് അംബാസഡര്‍ മുനീര്‍ അക്രം കുറ്റപ്പെടുത്തി. ഇന്ത്യയെ അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്നും തടയാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ ഏജന്‍സികളും തഹ്‌രീകെ താലിബാന്‍ പാകിസ്താനും ബലൂച് വിഘടനവാദികള്‍ക്കും പാക് മണ്ണില്‍ ആക്രമണം നടത്താന്‍ സാമ്പത്തികസഹായം നല്‍കുന്നതായും അതിനു തെളിവുണ്ടെന്നും ഈമാസം 14ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. ചൈനയുമായുള്ള പാകിസ്താന്റെ സാമ്പത്തിക പങ്കാളിത്തത്തെ ലക്ഷ്യമിട്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് വാര്‍ത്താസമ്മേളനത്തിലാണ് പാക് മന്ത്രി ആരോപിച്ചത്. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ വച്ചാണ് ഇതിന് പദ്ധതി തയാറാക്കുന്നതെന്നും സൈനികവക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖാറിന്റെ സാന്നിധ്യത്തില്‍ ഖുറേഷി കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അഫ്ഗാനിസ്ഥാന്‍ നിഷേധിച്ചിരുന്നു. അതേസമയം പാകിസ്താന്റെ ആരോപണങ്ങളെ ഇന്ത്യന്‍ എംബസി വക്താവ് നിഷേധിച്ചു. പാകിസ്താനാണ് ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന യാഥാര്‍ഥ്യം ഇതുകൊണ്ടൊന്നും ഇല്ലാതാവില്ലെന്നും വക്താവ് വ്യക്തമാക്കി.അല്‍ഖാഇദ തലവന്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് പാകിസ്താനിലെ അബോട്ടാബാദിലായിരുന്നുവെന്നത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയുടെ പ്രതികരണം. പാകിസ്താന്‍ യു.എന്നില്‍ എഴുന്നള്ളിച്ച നുണകളുടെ ഭാണ്ഡത്തിന് വിശ്വാസ്യതയുടെ പിന്‍ബലമില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാകിസ്താന്‍ തെറ്റായ വാദങ്ങളുമായി വരുന്നത് ഇതാദ്യമായല്ല. യു.എന്‍ ഭീകരവാദികളായി പ്രഖ്യാപിച്ച ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണത്. അബോട്ടാബാദിനെ ഓര്‍ക്കുക- അദ്ദേഹം ട്വീറ്റി. 2011ല്‍ അബോട്ടാബാദില്‍ വച്ചാണ് ബിന്‍ ലാദനെ യു.എസ് സേന വധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  9 days ago
No Image

'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം

Kerala
  •  9 days ago
No Image

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

Kerala
  •  9 days ago
No Image

ഇസ്രാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി

International
  •  9 days ago
No Image

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്

National
  •  9 days ago
No Image

വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി

Kerala
  •  9 days ago
No Image

മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി പക്ഷം

Kerala
  •  9 days ago
No Image

കെ.പി.സി.സി അധ്യക്ഷപദവി: പിടിമുറുക്കി കൊടിക്കുന്നിൽ, രാഹുലിനും പ്രിയങ്കക്കും ഇ-മെയിൽ അയച്ച് ദലിത് സംഘടനകൾ

Kerala
  •  9 days ago
No Image

സത്യപ്രതിജ്ഞ ആഘോഷമാക്കാൻ യു.ഡി.എഫ്; മന്ത്രിമാരെ ഇന്ന് നിശ്ചയിക്കും 

Kerala
  •  9 days ago
No Image

ഫണ്ട് പ്രതിസന്ധി; അധ്യാപക പരിശീലനം രണ്ടുദിവസമാക്കി വെട്ടിച്ചുരുക്കി

Kerala
  •  9 days ago