HOME
DETAILS

യു.എന്നില്‍ ഇന്ത്യ-പാക് പോര്

  
backup
November 26, 2020 | 3:57 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%aa

 


ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ രണ്ടുവര്‍ഷത്തേക്ക് അംഗമാകാനിരിക്കെ യു.എന്നില്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി പാകിസ്താന്‍. അതേസമയം പാകിസ്താന്റെ ആരോപണങ്ങളെ നുണകളുടെ ഭാണ്ഡമെന്നു വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞു. 2021 ജനുവരി ഒന്നു മുതലാണ് ഇന്ത്യ 15 അംഗ യു.എന്‍ രക്ഷാസമിതിയില്‍ രണ്ടുവര്‍ഷം അംഗമാവുക.
ഭീകരത സ്‌പോണ്‍സര്‍ ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര നിയമവും യു.എന്‍ ചാര്‍ട്ടറും രക്ഷാസമിതി പ്രമേയങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് യു.എന്നിലെ പാക് അംബാസഡര്‍ മുനീര്‍ അക്രം കുറ്റപ്പെടുത്തി. ഇന്ത്യയെ അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്നും തടയാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ ഏജന്‍സികളും തഹ്‌രീകെ താലിബാന്‍ പാകിസ്താനും ബലൂച് വിഘടനവാദികള്‍ക്കും പാക് മണ്ണില്‍ ആക്രമണം നടത്താന്‍ സാമ്പത്തികസഹായം നല്‍കുന്നതായും അതിനു തെളിവുണ്ടെന്നും ഈമാസം 14ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. ചൈനയുമായുള്ള പാകിസ്താന്റെ സാമ്പത്തിക പങ്കാളിത്തത്തെ ലക്ഷ്യമിട്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് വാര്‍ത്താസമ്മേളനത്തിലാണ് പാക് മന്ത്രി ആരോപിച്ചത്. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ വച്ചാണ് ഇതിന് പദ്ധതി തയാറാക്കുന്നതെന്നും സൈനികവക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖാറിന്റെ സാന്നിധ്യത്തില്‍ ഖുറേഷി കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അഫ്ഗാനിസ്ഥാന്‍ നിഷേധിച്ചിരുന്നു. അതേസമയം പാകിസ്താന്റെ ആരോപണങ്ങളെ ഇന്ത്യന്‍ എംബസി വക്താവ് നിഷേധിച്ചു. പാകിസ്താനാണ് ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന യാഥാര്‍ഥ്യം ഇതുകൊണ്ടൊന്നും ഇല്ലാതാവില്ലെന്നും വക്താവ് വ്യക്തമാക്കി.അല്‍ഖാഇദ തലവന്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് പാകിസ്താനിലെ അബോട്ടാബാദിലായിരുന്നുവെന്നത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയുടെ പ്രതികരണം. പാകിസ്താന്‍ യു.എന്നില്‍ എഴുന്നള്ളിച്ച നുണകളുടെ ഭാണ്ഡത്തിന് വിശ്വാസ്യതയുടെ പിന്‍ബലമില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാകിസ്താന്‍ തെറ്റായ വാദങ്ങളുമായി വരുന്നത് ഇതാദ്യമായല്ല. യു.എന്‍ ഭീകരവാദികളായി പ്രഖ്യാപിച്ച ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണത്. അബോട്ടാബാദിനെ ഓര്‍ക്കുക- അദ്ദേഹം ട്വീറ്റി. 2011ല്‍ അബോട്ടാബാദില്‍ വച്ചാണ് ബിന്‍ ലാദനെ യു.എസ് സേന വധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  8 minutes ago
No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  26 minutes ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  38 minutes ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  2 hours ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  3 hours ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  3 hours ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  3 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  3 hours ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  4 hours ago