HOME
DETAILS

ഇന്ന് ടൂറിസം ദിനം: പാണ്ടിപ്പത്ത്; സാഹസിക സഞ്ചാരികളുടെ സ്വര്‍ഗം

  
backup
September 27, 2018 | 2:53 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf

കാട്ടാക്കട: ടൂറിസം ദിനത്തില്‍ കാട്ടിലെ സൗന്ദര്യം കാണാതെ പോകരുത്. അഗസ്ത്യവനം എന്ന മഴക്കാടുകള്‍ക്ക് കീഴെ സാഹസികരായ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കാന്‍ പാകത്തില്‍ പാണ്ടിപ്പത്ത് കാത്തിരിക്കുകയാണ്. കാട്ടുപോത്തുകള്‍ സദാ വിഹരിക്കുന്ന ഇടം. ആനകൂട്ടങ്ങളും പുലികളും കരടികളും പിന്നെ സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. എപ്പോഴും മഞ്ഞു മൂടി കിടക്കുന്ന ഈ വനഭാഗം കാണാന്‍ വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പേപ്പാറ വന്യജീവി സങ്കേതത്തില്‍പ്പെടുന്നതാണ് അതിര്‍ത്തി പങ്കിടുന്ന ഈ വന ഭാഗം. ബോണക്കാട്ട് നിന്ന് തുടങ്ങി 15 കിലോമീറ്റര്‍ താണ്ടി എത്തുന്നതാണ് പാണ്ടിപ്പത്ത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞാല്‍ കാണുന്നത് പുല്‍മേട്. പിന്നെ നിരവധി നദികളും തലസ്ഥാനത്തിന് കുടിവെള്ളം എത്തിക്കുന്ന കരമനയാറിന്റെ തുടക്കവും കാണാവുന്ന മലയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. മനോഹരമായ ദൃശ്യ ഭംഗി കാണാന്‍. കാട്ടുപോത്തുകള്‍ക്ക് ഇഷ്ടപ്പെട്ട പ്രദേശമാണിത്. ആനകള്‍ വെള്ളം കുടിക്കാന്‍ എത്തുന്നതും ഇവിടെയാണ്. സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. രാജഭരണ കാലത്ത് ഇന്നത്തെ കേരളവുമായും തമിഴ്‌നാടുമായും എളുപ്പം ബന്ധപ്പെടാന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നു.
ബോണക്കാട്ട് നിന്നും തുടങ്ങി മധുര ജില്ലയില്‍ തീരുന്ന റോഡിനെ അന്ന് നാട്ടുകാര്‍ വിളിച്ചിരുന്നത് പാണ്ടി പത്ത് എന്നാണ്. അതായത് ബോണക്കാട്ട് നിന്നും പത്തുമൈല്‍ നടന്നാല്‍ തമിഴ്‌നാട്ടില്‍ എത്താം. ഇപ്പോള്‍ മധുരയില്‍ എത്താന്‍ 140 കിലോമീറ്റര്‍ ഉള്ളപ്പോഴാണ് അന്ന് കാട്ടിലൂടെ 23 കിലോമീറ്റര്‍ നടന്നാല്‍ മധുരയില്‍ എത്താന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നത്. അത് രാമയ്യന്‍ ദളവയുടെ കാലത്ത് അടച്ചു. ആ പൗരാണിക റോഡിന്റെ ചില അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ദൂരം കാണിക്കുന്ന മൈല്‍കുറ്റികളും മറ്റും. ഇതു വഴി അഗസ്ത്യമലമുടിയില്‍ എത്താന്‍ ചെറിയ പാതകളും തെളിഞ്ഞു കിടപ്പുണ്ട്.
കേരളവും തമിഴ്‌നാടും വിഭജിച്ചപ്പോള്‍ പാതകള്‍ ഇരു സംസ്ഥാനത്തുമായി. പിന്നെ അത് കാടുമൂടി. ഉച്ച കഴിഞ്ഞാല്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണിവിടം.
ഇവിടെ തങ്ങാന്‍ നിരവധി പാറഅപ്പുകളും വനം വകുപ്പിന്റെ കെട്ടിടവും ഉണ്ട്. പാണ്ടിപ്പത്തിലേക്ക് പോകാന്‍ പ്രത്യേക പാക്കേജ് വനം വകുപ്പ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ വാച്ചര്‍മാര്‍ തന്നെ ഗൈഡുകളായിരിക്കും. നിശ്ചിത ഫീസും ഒടുക്കണം. വനം വകുപ്പിന്റെ തിരുവനന്തപുരം വാര്‍ഡന്റെ ഓഫിസിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  2 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  2 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  2 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  2 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  2 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  2 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  2 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  2 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  2 days ago