HOME
DETAILS

ഇന്ന് ടൂറിസം ദിനം: പാണ്ടിപ്പത്ത്; സാഹസിക സഞ്ചാരികളുടെ സ്വര്‍ഗം

  
backup
September 27, 2018 | 2:53 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf

കാട്ടാക്കട: ടൂറിസം ദിനത്തില്‍ കാട്ടിലെ സൗന്ദര്യം കാണാതെ പോകരുത്. അഗസ്ത്യവനം എന്ന മഴക്കാടുകള്‍ക്ക് കീഴെ സാഹസികരായ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കാന്‍ പാകത്തില്‍ പാണ്ടിപ്പത്ത് കാത്തിരിക്കുകയാണ്. കാട്ടുപോത്തുകള്‍ സദാ വിഹരിക്കുന്ന ഇടം. ആനകൂട്ടങ്ങളും പുലികളും കരടികളും പിന്നെ സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. എപ്പോഴും മഞ്ഞു മൂടി കിടക്കുന്ന ഈ വനഭാഗം കാണാന്‍ വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പേപ്പാറ വന്യജീവി സങ്കേതത്തില്‍പ്പെടുന്നതാണ് അതിര്‍ത്തി പങ്കിടുന്ന ഈ വന ഭാഗം. ബോണക്കാട്ട് നിന്ന് തുടങ്ങി 15 കിലോമീറ്റര്‍ താണ്ടി എത്തുന്നതാണ് പാണ്ടിപ്പത്ത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞാല്‍ കാണുന്നത് പുല്‍മേട്. പിന്നെ നിരവധി നദികളും തലസ്ഥാനത്തിന് കുടിവെള്ളം എത്തിക്കുന്ന കരമനയാറിന്റെ തുടക്കവും കാണാവുന്ന മലയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. മനോഹരമായ ദൃശ്യ ഭംഗി കാണാന്‍. കാട്ടുപോത്തുകള്‍ക്ക് ഇഷ്ടപ്പെട്ട പ്രദേശമാണിത്. ആനകള്‍ വെള്ളം കുടിക്കാന്‍ എത്തുന്നതും ഇവിടെയാണ്. സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. രാജഭരണ കാലത്ത് ഇന്നത്തെ കേരളവുമായും തമിഴ്‌നാടുമായും എളുപ്പം ബന്ധപ്പെടാന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നു.
ബോണക്കാട്ട് നിന്നും തുടങ്ങി മധുര ജില്ലയില്‍ തീരുന്ന റോഡിനെ അന്ന് നാട്ടുകാര്‍ വിളിച്ചിരുന്നത് പാണ്ടി പത്ത് എന്നാണ്. അതായത് ബോണക്കാട്ട് നിന്നും പത്തുമൈല്‍ നടന്നാല്‍ തമിഴ്‌നാട്ടില്‍ എത്താം. ഇപ്പോള്‍ മധുരയില്‍ എത്താന്‍ 140 കിലോമീറ്റര്‍ ഉള്ളപ്പോഴാണ് അന്ന് കാട്ടിലൂടെ 23 കിലോമീറ്റര്‍ നടന്നാല്‍ മധുരയില്‍ എത്താന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നത്. അത് രാമയ്യന്‍ ദളവയുടെ കാലത്ത് അടച്ചു. ആ പൗരാണിക റോഡിന്റെ ചില അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ദൂരം കാണിക്കുന്ന മൈല്‍കുറ്റികളും മറ്റും. ഇതു വഴി അഗസ്ത്യമലമുടിയില്‍ എത്താന്‍ ചെറിയ പാതകളും തെളിഞ്ഞു കിടപ്പുണ്ട്.
കേരളവും തമിഴ്‌നാടും വിഭജിച്ചപ്പോള്‍ പാതകള്‍ ഇരു സംസ്ഥാനത്തുമായി. പിന്നെ അത് കാടുമൂടി. ഉച്ച കഴിഞ്ഞാല്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണിവിടം.
ഇവിടെ തങ്ങാന്‍ നിരവധി പാറഅപ്പുകളും വനം വകുപ്പിന്റെ കെട്ടിടവും ഉണ്ട്. പാണ്ടിപ്പത്തിലേക്ക് പോകാന്‍ പ്രത്യേക പാക്കേജ് വനം വകുപ്പ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ വാച്ചര്‍മാര്‍ തന്നെ ഗൈഡുകളായിരിക്കും. നിശ്ചിത ഫീസും ഒടുക്കണം. വനം വകുപ്പിന്റെ തിരുവനന്തപുരം വാര്‍ഡന്റെ ഓഫിസിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  an hour ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  an hour ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  2 hours ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 hours ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  3 hours ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  3 hours ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  3 hours ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  4 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  4 hours ago