HOME
DETAILS

ഇന്ന് ടൂറിസം ദിനം: പാണ്ടിപ്പത്ത്; സാഹസിക സഞ്ചാരികളുടെ സ്വര്‍ഗം

  
backup
September 27, 2018 | 2:53 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf

കാട്ടാക്കട: ടൂറിസം ദിനത്തില്‍ കാട്ടിലെ സൗന്ദര്യം കാണാതെ പോകരുത്. അഗസ്ത്യവനം എന്ന മഴക്കാടുകള്‍ക്ക് കീഴെ സാഹസികരായ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കാന്‍ പാകത്തില്‍ പാണ്ടിപ്പത്ത് കാത്തിരിക്കുകയാണ്. കാട്ടുപോത്തുകള്‍ സദാ വിഹരിക്കുന്ന ഇടം. ആനകൂട്ടങ്ങളും പുലികളും കരടികളും പിന്നെ സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. എപ്പോഴും മഞ്ഞു മൂടി കിടക്കുന്ന ഈ വനഭാഗം കാണാന്‍ വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പേപ്പാറ വന്യജീവി സങ്കേതത്തില്‍പ്പെടുന്നതാണ് അതിര്‍ത്തി പങ്കിടുന്ന ഈ വന ഭാഗം. ബോണക്കാട്ട് നിന്ന് തുടങ്ങി 15 കിലോമീറ്റര്‍ താണ്ടി എത്തുന്നതാണ് പാണ്ടിപ്പത്ത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞാല്‍ കാണുന്നത് പുല്‍മേട്. പിന്നെ നിരവധി നദികളും തലസ്ഥാനത്തിന് കുടിവെള്ളം എത്തിക്കുന്ന കരമനയാറിന്റെ തുടക്കവും കാണാവുന്ന മലയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. മനോഹരമായ ദൃശ്യ ഭംഗി കാണാന്‍. കാട്ടുപോത്തുകള്‍ക്ക് ഇഷ്ടപ്പെട്ട പ്രദേശമാണിത്. ആനകള്‍ വെള്ളം കുടിക്കാന്‍ എത്തുന്നതും ഇവിടെയാണ്. സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. രാജഭരണ കാലത്ത് ഇന്നത്തെ കേരളവുമായും തമിഴ്‌നാടുമായും എളുപ്പം ബന്ധപ്പെടാന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നു.
ബോണക്കാട്ട് നിന്നും തുടങ്ങി മധുര ജില്ലയില്‍ തീരുന്ന റോഡിനെ അന്ന് നാട്ടുകാര്‍ വിളിച്ചിരുന്നത് പാണ്ടി പത്ത് എന്നാണ്. അതായത് ബോണക്കാട്ട് നിന്നും പത്തുമൈല്‍ നടന്നാല്‍ തമിഴ്‌നാട്ടില്‍ എത്താം. ഇപ്പോള്‍ മധുരയില്‍ എത്താന്‍ 140 കിലോമീറ്റര്‍ ഉള്ളപ്പോഴാണ് അന്ന് കാട്ടിലൂടെ 23 കിലോമീറ്റര്‍ നടന്നാല്‍ മധുരയില്‍ എത്താന്‍ കഴിയുന്ന റോഡ് ഉണ്ടായിരുന്നത്. അത് രാമയ്യന്‍ ദളവയുടെ കാലത്ത് അടച്ചു. ആ പൗരാണിക റോഡിന്റെ ചില അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ദൂരം കാണിക്കുന്ന മൈല്‍കുറ്റികളും മറ്റും. ഇതു വഴി അഗസ്ത്യമലമുടിയില്‍ എത്താന്‍ ചെറിയ പാതകളും തെളിഞ്ഞു കിടപ്പുണ്ട്.
കേരളവും തമിഴ്‌നാടും വിഭജിച്ചപ്പോള്‍ പാതകള്‍ ഇരു സംസ്ഥാനത്തുമായി. പിന്നെ അത് കാടുമൂടി. ഉച്ച കഴിഞ്ഞാല്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണിവിടം.
ഇവിടെ തങ്ങാന്‍ നിരവധി പാറഅപ്പുകളും വനം വകുപ്പിന്റെ കെട്ടിടവും ഉണ്ട്. പാണ്ടിപ്പത്തിലേക്ക് പോകാന്‍ പ്രത്യേക പാക്കേജ് വനം വകുപ്പ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ വാച്ചര്‍മാര്‍ തന്നെ ഗൈഡുകളായിരിക്കും. നിശ്ചിത ഫീസും ഒടുക്കണം. വനം വകുപ്പിന്റെ തിരുവനന്തപുരം വാര്‍ഡന്റെ ഓഫിസിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  a day ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  a day ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  a day ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  a day ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  a day ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  2 days ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 days ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 days ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 days ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 days ago