
വോട്ട് ലക്ഷ്യമാക്കി എണ്ണക്കളികള്‍
കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന പെട്രോള്‍, ഡീസല്‍ വില കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്വിച്ചോഫ് ചെയ്തപോലെ പെട്ടെന്നു നിന്നത് നമ്മളെല്ലാം കണ്ടതാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വലിയ തിരിച്ചടി പ്രതീക്ഷിച്ച ആ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നില്ലെങ്കിലും മെച്ചപ്പെട്ട വോട്ടോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അവിടെ വോട്ടണ്ണിത്തീരും മുമ്പു തന്നെ ഇന്ധനവില കുതിച്ചു. വിലക്കയറ്റം അതിരൂക്ഷമായിരിക്കെ ഇപ്പോള്‍ നേരിയൊരു കുറവു വരുത്തിയതിനുള്ള നിമിത്തവും തെരഞ്ഞെടുപ്പും വോട്ട്രാഷ്ട്രീയം തന്നെ.
പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയാണു കുറവുണ്ടായത്. ഇതില്‍ ഒന്നര രൂപ എക്സൈസ് തീരുവയില്‍ വരുത്തിയ കുറവാണ്. ഒരു രൂപ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എണ്ണക്കമ്പനികള്‍ കുറച്ചതും. സംസ്ഥാനങ്ങളും ഇതേയളവില്‍ നികുതി കുറയ്ക്കണമെന്നു കേന്ദ്ര ധനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി ഭരിക്കുന്ന 12 സംസ്ഥാനങ്ങള്‍ മാത്രമാണതിനു തയാറായത്.
ബി.ജെ.പി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളും നികുതി കുറച്ചേയ്ക്കുമെന്ന സൂചനയുണ്ട്. ഇങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി നികുതി കുറച്ചാല്‍ അവിടങ്ങളില്‍ അഞ്ചു രൂപയുടെ കുറവു വരും. കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ല. അവിടങ്ങളില്‍ കുറവ് രണ്ടര രൂപ മാത്രമാണ്.
ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. അത് അവഗണിക്കുകയായിരുന്നു. ഇത്രയും കാലം മൗനം പാലിച്ച മോദി സര്‍ക്കാരിനു പെട്ടെന്നു ബോധോദയമുണ്ടാവാന്‍ കാരണമെന്തെന്ന ചോദ്യം സ്വാഭാവികം. ഉത്തരം ലളിതം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്ന സൂചനയുണ്ട്. പരുക്കേല്‍ക്കാതെ പിടിച്ചുനില്ക്കാന് ഇന്ധനവിലയില്‍ കുറവു വരുത്തിയേ തീരൂ.
വില കുറയ്ക്കലിന്റെ മറ്റു വശങ്ങള് കൂടി പരിശോധിക്കുന്നതു കൗതുകമായിരിക്കും. പെട്രോളിനും ഡീസലിനും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായ വിലക്കയറ്റത്തോളം വരുന്നില്ല ഈ കുറവ്. ഇനി വിലക്കയറ്റം തടയുമെന്നു കേന്ദ്രം പ്രഖ്യാപിച്ചിട്ടുമില്ല. രൂപയുടെ മൂല്യശോഷണവും അതിനൊത്തു ക്രൂഡോയില്‍ വിലവര്‍ധനയും തുടരുകയാണ്. ഇങ്ങനെ പോയാല്‍ വില ഇപ്പോഴത്തെ നാമമാത്ര കുറവു മറികടക്കാന്‍ രണ്ടാഴ്ച പോലും വേണ്ട. നാട്ടുകാരുടെ ദുരിതം കൂടും. വില കുറച്ചെന്ന കേന്ദ്രത്തിന്റെ അവകാശവാദം തുടരും.
നികുതിയിനത്തില്‍ വന്‍ കൊള്ള നടത്തിയതിനു ശേഷമാണ് ഈ ചെറിയ കുറവു വരുത്തിയത്. മോദി അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് എക്സൈസ് തീരുവ 9.48 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നു. വ്യാഴാഴ്ച തീരുവയില്‍ ഒന്നര രൂപ കുറവു വരുത്തുന്നതു വരെ ഇത് യഥാക്രമം 19.48 രൂപയും 15.33 രൂപയുമായിരുന്നു. അതിനു മുമ്പു തീരുവ കുത്തനെ കൂട്ടുന്നതിനിടയില്‍ ഇടക്കാലത്ത് വെറും രണ്ടു രൂപയുടെ മാത്രം കുറവാണു വരുത്തിയത്.
ഉപഭോക്താക്കളെ പിഴിഞ്ഞു തീരുവയിനത്തില്‍ വന്‍തുക നേടിയ ശേഷമാണ് ഔദാര്യമെന്ന നിലയില്‍ രണ്ടര രൂപ കുറച്ചത്. കഠിനമായി ദ്രോഹിച്ചശേഷം ചെറിയ ആശ്വാസം നല്കിയാല് പഴയതെല്ലാം മറക്കുന്നവരാണ് ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗമെന്നു മറ്റാരേക്കാളും മോദിക്കറിയാം. അടുത്തകാലത്തു നടന്ന പല തെരഞ്ഞെടുപ്പുകളുടെയും സമയത്ത് ഇതുപോലുള്ള തന്ത്രങ്ങള്‍ ബി.ജെ.പി പയറ്റിയിട്ടുണ്ട്.
എണ്ണവില നിയന്ത്രിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടിവിദ്യകളല്ല കാണിക്കേണ്ടത്, നികുതിഘടനയിലെ അഴിച്ചുപണിയും വിലനിയന്ത്രണത്തിനു പൊതുമേഖലാ എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നതുമടക്കമുള്ള ഫലപ്രദമായ നടപടികളാണ്. മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം വച്ചുനോക്കുമ്പോള്‍ അതു പ്രതീക്ഷിക്കാനാവില്ല.
കേരളസര്‍ക്കാരിന്റെ സമീപനം ജനവിരുദ്ധമാണെന്നു പറയാതിരിക്കാനാവില്ല. കേന്ദ്ര തീരുവ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൂട്ടിയതു മുഴുവന്‍ കുറച്ചാല്‍ മാത്രം സംസ്ഥാനവും നികുതി കുറയ്ക്കാമെന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം ജനപക്ഷസര്‍ക്കാരിനു ചേര്‍ന്നതല്ല. രാഷ്ട്രീയശത്രുക്കള്‍ നേര്‍വഴിക്കു വന്നാല്‍ മാത്രമേ തങ്ങളും നേര്‍വഴിയില്‍ നടക്കൂവെന്ന ശാഠ്യം രാഷ്ട്രീയമര്യാദയല്ല. അതു തിരിച്ചറിഞ്ഞ് എണ്ണവിലയുടെ കാര്യത്തില്‍ സാധ്യമായ വിധത്തിലെല്ലാം ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 8 minutes ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 28 minutes ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 42 minutes ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• an hour ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• an hour ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• an hour ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• an hour ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 2 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 2 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 2 hours ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 4 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 4 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 4 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 4 hours ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 14 hours ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 14 hours ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 15 hours ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 15 hours ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 15 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 4 hours ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 5 hours ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 6 hours ago