HOME
DETAILS

വോട്ട് ലക്ഷ്യമാക്കി എണ്ണക്കളികള്‍

  
backup
October 05, 2018 | 6:33 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%8e%e0%b4%a3%e0%b5%8d

 

കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന പെട്രോള്‍, ഡീസല്‍ വില കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്വിച്ചോഫ് ചെയ്തപോലെ പെട്ടെന്നു നിന്നത് നമ്മളെല്ലാം കണ്ടതാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വലിയ തിരിച്ചടി പ്രതീക്ഷിച്ച ആ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നില്ലെങ്കിലും മെച്ചപ്പെട്ട വോട്ടോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അവിടെ വോട്ടണ്ണിത്തീരും മുമ്പു തന്നെ ഇന്ധനവില കുതിച്ചു. വിലക്കയറ്റം അതിരൂക്ഷമായിരിക്കെ ഇപ്പോള്‍ നേരിയൊരു കുറവു വരുത്തിയതിനുള്ള നിമിത്തവും തെരഞ്ഞെടുപ്പും വോട്ട്‌രാഷ്ട്രീയം തന്നെ.
പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയാണു കുറവുണ്ടായത്. ഇതില്‍ ഒന്നര രൂപ എക്‌സൈസ് തീരുവയില്‍ വരുത്തിയ കുറവാണ്. ഒരു രൂപ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എണ്ണക്കമ്പനികള്‍ കുറച്ചതും. സംസ്ഥാനങ്ങളും ഇതേയളവില്‍ നികുതി കുറയ്ക്കണമെന്നു കേന്ദ്ര ധനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി ഭരിക്കുന്ന 12 സംസ്ഥാനങ്ങള്‍ മാത്രമാണതിനു തയാറായത്.
ബി.ജെ.പി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളും നികുതി കുറച്ചേയ്ക്കുമെന്ന സൂചനയുണ്ട്. ഇങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി നികുതി കുറച്ചാല്‍ അവിടങ്ങളില്‍ അഞ്ചു രൂപയുടെ കുറവു വരും. കേരളമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ല. അവിടങ്ങളില്‍ കുറവ് രണ്ടര രൂപ മാത്രമാണ്.
ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. അത് അവഗണിക്കുകയായിരുന്നു. ഇത്രയും കാലം മൗനം പാലിച്ച മോദി സര്‍ക്കാരിനു പെട്ടെന്നു ബോധോദയമുണ്ടാവാന്‍ കാരണമെന്തെന്ന ചോദ്യം സ്വാഭാവികം. ഉത്തരം ലളിതം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്ന സൂചനയുണ്ട്. പരുക്കേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ധനവിലയില്‍ കുറവു വരുത്തിയേ തീരൂ.
വില കുറയ്ക്കലിന്റെ മറ്റു വശങ്ങള്‍ കൂടി പരിശോധിക്കുന്നതു കൗതുകമായിരിക്കും. പെട്രോളിനും ഡീസലിനും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായ വിലക്കയറ്റത്തോളം വരുന്നില്ല ഈ കുറവ്. ഇനി വിലക്കയറ്റം തടയുമെന്നു കേന്ദ്രം പ്രഖ്യാപിച്ചിട്ടുമില്ല. രൂപയുടെ മൂല്യശോഷണവും അതിനൊത്തു ക്രൂഡോയില്‍ വിലവര്‍ധനയും തുടരുകയാണ്. ഇങ്ങനെ പോയാല്‍ വില ഇപ്പോഴത്തെ നാമമാത്ര കുറവു മറികടക്കാന്‍ രണ്ടാഴ്ച പോലും വേണ്ട. നാട്ടുകാരുടെ ദുരിതം കൂടും. വില കുറച്ചെന്ന കേന്ദ്രത്തിന്റെ അവകാശവാദം തുടരും.
നികുതിയിനത്തില്‍ വന്‍ കൊള്ള നടത്തിയതിനു ശേഷമാണ് ഈ ചെറിയ കുറവു വരുത്തിയത്. മോദി അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് എക്‌സൈസ് തീരുവ 9.48 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നു. വ്യാഴാഴ്ച തീരുവയില്‍ ഒന്നര രൂപ കുറവു വരുത്തുന്നതു വരെ ഇത് യഥാക്രമം 19.48 രൂപയും 15.33 രൂപയുമായിരുന്നു. അതിനു മുമ്പു തീരുവ കുത്തനെ കൂട്ടുന്നതിനിടയില്‍ ഇടക്കാലത്ത് വെറും രണ്ടു രൂപയുടെ മാത്രം കുറവാണു വരുത്തിയത്.
ഉപഭോക്താക്കളെ പിഴിഞ്ഞു തീരുവയിനത്തില്‍ വന്‍തുക നേടിയ ശേഷമാണ് ഔദാര്യമെന്ന നിലയില്‍ രണ്ടര രൂപ കുറച്ചത്. കഠിനമായി ദ്രോഹിച്ചശേഷം ചെറിയ ആശ്വാസം നല്‍കിയാല്‍ പഴയതെല്ലാം മറക്കുന്നവരാണ് ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗമെന്നു മറ്റാരേക്കാളും മോദിക്കറിയാം. അടുത്തകാലത്തു നടന്ന പല തെരഞ്ഞെടുപ്പുകളുടെയും സമയത്ത് ഇതുപോലുള്ള തന്ത്രങ്ങള്‍ ബി.ജെ.പി പയറ്റിയിട്ടുണ്ട്.
എണ്ണവില നിയന്ത്രിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടിവിദ്യകളല്ല കാണിക്കേണ്ടത്, നികുതിഘടനയിലെ അഴിച്ചുപണിയും വിലനിയന്ത്രണത്തിനു പൊതുമേഖലാ എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നതുമടക്കമുള്ള ഫലപ്രദമായ നടപടികളാണ്. മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം വച്ചുനോക്കുമ്പോള്‍ അതു പ്രതീക്ഷിക്കാനാവില്ല.
കേരളസര്‍ക്കാരിന്റെ സമീപനം ജനവിരുദ്ധമാണെന്നു പറയാതിരിക്കാനാവില്ല. കേന്ദ്ര തീരുവ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൂട്ടിയതു മുഴുവന്‍ കുറച്ചാല്‍ മാത്രം സംസ്ഥാനവും നികുതി കുറയ്ക്കാമെന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം ജനപക്ഷസര്‍ക്കാരിനു ചേര്‍ന്നതല്ല. രാഷ്ട്രീയശത്രുക്കള്‍ നേര്‍വഴിക്കു വന്നാല്‍ മാത്രമേ തങ്ങളും നേര്‍വഴിയില്‍ നടക്കൂവെന്ന ശാഠ്യം രാഷ്ട്രീയമര്യാദയല്ല. അതു തിരിച്ചറിഞ്ഞ് എണ്ണവിലയുടെ കാര്യത്തില്‍ സാധ്യമായ വിധത്തിലെല്ലാം ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ

National
  •  5 days ago
No Image

അവയവക്കടത്ത് കേസ്: ഇഡി സംസ്ഥാനവ്യാപക റെയ്ഡ്; സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങളിൽ പരിശോധന

Kerala
  •  5 days ago
No Image

തീറ്റതേടി നാട്ടിലിറങ്ങിയ ആന കിണറ്റില്‍ വീണു; രക്ഷപ്പെടുത്തി നാട്ടുകാരും വനംവകുപ്പും

Kerala
  •  5 days ago
No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

International
  •  5 days ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  5 days ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  5 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  5 days ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  5 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  5 days ago