HOME
DETAILS

തോട്ടം മേഖലയില്‍ കാര്‍ഷികാദായനികുതി പൂര്‍ണമായും ഒഴിവാക്കി

  
backup
October 10, 2018 | 7:34 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf


തിരുവനന്തപുരം: തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് തോട്ടം ഉടമകളില്‍ നിന്ന് കാര്‍ഷികാദായനികുതി ഇടാക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ കാര്‍ഷികാദായനികുതി അഞ്ചു വര്‍ഷത്തേക്കു മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ തോട്ടം മേഖലയ്ക്ക് പുതുജീവന്‍ നല്‍കാനും തൊഴിലാളികളെ സംരക്ഷിക്കാനുമുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. തോട്ടം മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചുള്ള റിട്ട.ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തോട്ടം നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു.
ഏറെ പഴക്കമുള്ള ഈ നികുതി ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഈടാക്കുന്നത്. എസ്‌റ്റേറ്റുകളിലെ എല്ലാ ലയങ്ങളേയും കെട്ടിടനികുതിയില്‍നിന്ന് ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുമാണ്. ഇത്തരം ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നത് അസാധ്യമായ സാഹചര്യത്തിലാണ് കെട്ടിടനികുതിയില്‍നിന്ന് ഒഴിവാക്കുന്നത്.
നിലവിലുള്ള ലയങ്ങള്‍ വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലൈഫിന്റെ മാര്‍ഗരേഖകള്‍ക്കു വിധേയമായിരിക്കും വീട് നിര്‍മാണം.
കൂടാതെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനംവകുപ്പ് ഈടാക്കുന്ന സീനിയറേജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. തോട്ടങ്ങളുടെ പാട്ടക്കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനു തടസം നില്‍ക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയമവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നവയും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നതിനും തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ധനസഹായത്തോടെ തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  11 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  11 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  11 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  11 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  11 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  11 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  11 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  11 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  11 days ago