HOME
DETAILS

അഴിമുഖത്തേക്ക് വീണ്ടും കടലാക്രമണം മത്സ്യ ബന്ധനം നിര്‍ത്തിവച്ചു

  
backup
June 04, 2017 | 10:57 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95

 


കഠിനംകുളം: പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖ നിര്‍മാണത്തിലെ അശാസ്ത്രീയത വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. അഴിമുഖത്ത് വീണ്ടും കടലാക്രമണം ശക്തമായതിനെ തുടര്‍ന്നാണിത്. തുറമുഖം വഴിയുള്ള മത്സ്യബന്ധനം നിര്‍ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഹാര്‍ബറിലേക്കുള്ള തിരയടിയില്‍പ്പെട്ട് നിരവധി മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അഴിമുഖത്ത് നിന്നും കടലിലേക്ക് കടക്കാന്‍ പറ്റാത്ത വിധത്തില്‍ തിരയടി ശക്തമായി. നൂറ് കണക്കിന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് തിരയടിയുടെ ശമനവും പ്രതീക്ഷിച്ചിരിക്കുന്നത്.
ഇന്നും ഇന്നലെയുമല്ല..!
മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തോളമാകുന്നു. ഇതിനിടെ നിരവധി തവണ അശാസ്ത്രീയമെന്ന് കണ്ട് നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. ഓരോ തവണ നിര്‍മാണം നിര്‍ത്തിവെച്ച് , വീണ്ടും തുടങ്ങുമ്പോള്‍ കോടികളായിരുന്നു നഷ്ടടമായിക്കൊണ്ടിരുന്നത്.
നിര്‍മാണം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പൊഴി മൂടുന്ന പ്രവണത ആവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ നീണ്ട പുനര്‍ പഠനത്തിന് ശേഷം കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും പുതിയ തറക്കല്ലിട്ട് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷത്തിനകം ഹാര്‍ബര്‍ കമ്മിഷന്‍ ചെയ്യുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തു.
വീണ്ടും നിര്‍മാണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടതോടെ പൊഴി മൂടുന്ന പ്രവണ ഇല്ലാതായി. പകരം അഴിമുഖത്തേക്കുള്ള കടലാക്രമണം ശക്തമായി. രണ്ട് പുലിമുട്ടിന്റെയും നല്ലൊരു ഭാഗം വിഴുങ്ങിയ ശേഷമാണ് കടല്‍ പിന്‍മാറിയത്.
തുടര്‍ന്ന് വീണ്ടും പുനര്‍പഠനവും ചര്‍ച്ചകളും നടന്നു. പുലിമുട്ട് നിര്‍മാണം ആരംഭിക്കുകയും ചെയ്യ്തു. ടണ്‍കണക്കിന് ഭാരമുള്ള പതിനായിരകണക്കിന് മൂന്ന് മുക്ക് കല്ലുകള്‍ ഇതിനു വേണ്ടി നിര്‍മിച്ചു.
ഇവ രണ്ട് പുലിമുട്ടുകളുടെയും അവസാന ഭാഗത്ത് നിരത്തി. തിരയെ അതിജീവിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഇപ്പോള്‍ കടലാക്രമണം ഉണ്ടായിരിക്കുന്നത്. എത്ര കടല്‍ക്ഷോഭം വന്നാലും ഹാര്‍ബറിലേക്ക് ഇനി തിരയടി ഉണ്ടാകില്ലെന്ന് പറഞ്ഞ ഹാര്‍ബര്‍ അതോറിറ്റിക്കും കരാര്‍ എടുത്ത കമ്പനിക്കും മിണ്ടാട്ടമില്ല.
രണ്ടാഴ്ച മുന്‍പ് ഹാര്‍ബറിനുള്ളിലെ മണല്‍ ഒരു കോടി രൂപ മുടക്കി നീക്കം ചെയ്ത് തുടങ്ങിയെങ്കിലും എന്തൊക്കെയോ സാങ്കേതിക പറഞ്ഞ് അതും നിര്‍ത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  a day ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  a day ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  a day ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  a day ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  a day ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  a day ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  a day ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  a day ago