HOME
DETAILS

ആന്‍ഡി മുറെ ക്വാര്‍ട്ടറില്‍

  
backup
June 06 2017 | 02:06 AM

345579-2

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍നിര താരങ്ങള്‍ ക്വാര്‍ട്ടറില്‍. ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ അനായാസ വിജയത്തോടെ അവസാന എട്ടിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച്, ജപ്പാന്റെ കെയ് നിഷികോരി എന്നിവരും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.
തോമസ് ബെര്‍ഡിച്ചടക്കമുള്ള കരുത്തരെ അട്ടിമറിച്ച് മുന്നേറിയ റഷ്യയുടെ കരെന്‍ ഖചനോവിനെ അനായാസം മറികടന്നാണ് മുറെയുടെ മുന്നേറ്റം. പ്രീ ക്വാര്‍ട്ടറില്‍ മൂന്ന് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-3, 6-4, 6-4 എന്ന സ്‌കോറിനാണ് ബ്രട്ടീഷ് താരം വിജയിച്ചത്.
സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഫ്രാന്‍സിന്റെ ഗെയ്ല്‍ മോന്‍ഫില്‍സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം വിജയിച്ചത്. ആദ്യ രണ്ട് സെറ്റുകളില്‍ സ്വിസ് താരം വിയര്‍ത്തെങ്കിലും മൂന്നാം സെറ്റില്‍ വാവ്‌റിങ്ക അനായാസ വിജയം പിടിച്ചു. സ്‌കോര്‍: 7-5, 7-6 (9-7), 6-2.
ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ മറികടന്നാണ് ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിന്റെ വിജയം. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടം അനായാസം സ്വന്തമാക്കാന്‍ സിലിച്ചിന് സാധിച്ചു. സ്‌കോര്‍: 6-0, 6-3.
സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയെ പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നിഷികോരി മുന്നേറിയത്. ആദ്യ സെറ്റ് ഒരു പോയിന്റ് പോലും വിട്ടുനല്‍കാതെ നേടി വെര്‍ഡസ്‌കോ കരുത്ത് കാട്ടിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളില്‍ നിഷികോരി ആധിപത്യം സ്ഥാപിച്ചു. അവസാന സെറ്റില്‍ ഒരു പോയിന്റ് പോലും നല്‍കാതെയാണ് ജപ്പാന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 0-6, 6-4, 6-4, 6-0.
നേരത്തെ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചും വിജയം സ്വന്തമാക്കിയിരുന്നു.
സ്പാനിഷ് താരം റാമോസ് വിനോലസിനെ 7-6 (7-5), 6-1, 6-3 എന്ന സ്‌കോറിനാണ് ദ്യോക്കോ വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ നാട്ടുകാരനായ കരെനോ ബുസ്റ്റയുമായും ദ്യോക്കോവിച് ഡൊമിനിക്ക് തീമുമായും ഏറ്റുമുട്ടും. വാവ്‌റിങ്ക- സിലിച്ച്, മുറെ- നിഷികോരി പോരാട്ടങ്ങളും ക്വാര്‍ട്ടറില്‍ അരങ്ങേറും.
വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ റുമാനിയന്‍ താരം സിമോണെ ഹാലെപ്, ഉക്രൈന്‍ താരം എലിന സ്വിറ്റോലിന എന്നിവര്‍ അവസാന എട്ടിലെത്തി. ഹാലെപ് 6-1, 6-1 എന്ന സ്‌കോറിന് സ്പാനിഷ് താരം സുവാരസ് നവരോയെ അനായാസം വീഴ്ത്തി. ക്രൊയേഷ്യന്‍ താരം പെട്ര മാര്‍ട്ടിക്കിനെ 4-6, 6-3, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സ്വിറ്റോലിനയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാ​ഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം

auto-mobile
  •  14 days ago
No Image

75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ

National
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി

Kerala
  •  14 days ago
No Image

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി

uae
  •  14 days ago
No Image

ലോകത്തിലെ ആദ്യ പേഴ്‌സണൽ റോബോകാർ ദുബൈയിൽ; സുര​ക്ഷയിൽ നോ കോപ്രമൈസ്, അറിയാം ഫീച്ചറുകൾ

uae
  •  14 days ago
No Image

ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന

International
  •  14 days ago
No Image

ഗസ്സയില്‍ ഗുരുതരമായി പരുക്കേറ്റവരെയും രോഗികളെയും യുഎഇയില്‍ എത്തിച്ച് ചികിത്സ നല്‍കി

uae
  •  14 days ago
No Image

ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ

Kerala
  •  14 days ago
No Image

അരുന്ധതി റോയിയുടെ പുസ്തകം വിവാദത്തിൽ; കവർ പേജിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പില്ല, ഹൈക്കോടതിയിൽ ഹരജി

Kerala
  •  14 days ago
No Image

ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സഊദി; സെപ്റ്റംബര്‍ 23-ന് രാജ്യത്ത് അവധി

Saudi-arabia
  •  14 days ago