HOME
DETAILS

പാര്‍ലെ ജി 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

  
backup
August 22 2019 | 07:08 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%bf-10000-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa

 


ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മോട്ടോര്‍വാഹന വ്യവസായത്തിനും അടിവസ്ത്ര വ്യവസായ മേഖലയ്ക്കും പിന്നാലെ ബിസ്‌കറ്റ് വിപണിയിലും പ്രതിസന്ധി. വില്‍പന കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് കമ്പനിയായ പാര്‍ലെ പ്രൈവറ്റ് ലിമിറ്റഡ് 10,000 തൊഴിലാളികളെ പിരിച്ചു വിടുന്നു. പാര്‍ലെ ജി ബിസ്‌കറ്റിന്റെ വില്‍പനയില്‍ കാര്യമായ കുറവുണ്ടായതായും ഉത്പാദനം കുറക്കുന്നത് 8,000ത്തിനും 10,000ത്തിനും ഇടയില്‍ തൊഴിലാളികളുടെ ജോലിയെ ബാധിക്കുമെന്നും കമ്പനിയുടെ കാറ്റഗറി വിഭാഗം തലവന്‍ മായങ്ക് ഷാ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം പറഞ്ഞു.
1929ല്‍ സ്ഥാപിതമായ കമ്പനിയില്‍ ഒരു ലക്ഷത്തോളം പേരാണ് നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നത്. 10 നിര്‍മാണഫാക്ടറികളും 125 കോണ്‍ട്രാക്ട് യൂനിറ്റുകളും കമ്പനിക്കുണ്ട്. 2017ല്‍ ജി.എസ്.ടി നടപ്പാക്കിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായതെന്ന് ഷാ പറഞ്ഞു.
18 ശതമാനമാണ് ബിസ്‌കറ്റിന് നികുതി. അഞ്ചു രൂപക്ക് വില്‍ക്കുന്ന ബിസ്‌കറ്റിന് ഉയര്‍ന്ന നികുതി വലിയ പ്രയാസമുണ്ടാക്കും. വില ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ പാക്കറ്റുകളില്‍ ബിസ്‌കറ്റിന്റെ എണ്ണം കുറച്ചു. ഇത് ഗ്രാമീണ മേഖലയിലെ വില്‍പന കുറക്കുകയും വരുമാനത്തില്‍ പകുതിയോളം ഇടിവുണ്ടാക്കിയതായും ഷാ പറഞ്ഞു. ലോകത്തെ ഏറ്റവും വില്‍പനയുള്ള ബിസ്‌കറ്റാണ് പാര്‍ലെ ജി. 1.4 ബില്യന്‍ ഡോളറായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  8 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  8 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  8 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  8 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  8 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  8 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  8 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  8 days ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  8 days ago