HOME
DETAILS

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുത്: കോടിയേരി

  
backup
October 19, 2018 | 6:30 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%be%e0%b4%95

 

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും ഇതിനെ രാഷ്ട്രീയ സമരമാക്കി മാറ്റിയിരിക്കുകയാണ്. സമരത്തിനിറങ്ങുന്നവര്‍ എന്തുകൊണ്ട് സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി നല്‍കുന്നില്ല. വിശ്വാസികളെ ഇറക്കിവിട്ട് സമരം ചെയ്യുന്നതിന് പകരം നിയമപരമായ വഴിതേടുകയാണ് വേണ്ടത്. വിശ്വാസികളെ രക്ഷിക്കാനുള്ള സമരമല്ല ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ മനസിലാക്കണം.
എല്‍.ഡി.എഫ് ഒരാളുടെയും വിശ്വാസത്തിന് എതിരല്ല. സുപ്രിംകോടതി വിധി സംസ്ഥാനത്ത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളില്‍ സമാനമായ വിധി വന്നിരുന്നു. ബി.ജെ.പിയോ കോണ്‍ഗ്രസോ അവിടെ സമരം ചെയ്തിരുന്നില്ല. കേരളത്തില്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സമരം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് അവരുടെ ലക്ഷ്യം. വിധിയിലുള്ള എതിര്‍പ്പ് സുപ്രിംകോടതിയില്‍ ബി.ജെ.പി അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ മുഖാന്തരം ഒരു ഇടപെലും നടത്തിയിട്ടില്ല. കേരളത്തിലെ ബി.ജെ.പിയും കേന്ദ്രത്തിലെ ബി.ജെ.പിയും രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. സംഘര്‍ഷം ഉണ്ടാക്കുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ നിലപാട് അവര്‍ക്ക് തിരിച്ചടിയാകും.
പൊലിസിനെ നിഷ്‌ക്രിയമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി പൊലിസ് ഓഫിസര്‍മാരെ മതപരമായി വേര്‍തിരിച്ചുള്ള പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ എല്‍.ഡി.എഫ് ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും റാലി, കുടുംബയോഗങ്ങള്‍, മണ്ഡലങ്ങളില്‍ കാല്‍നട ജാഥകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

രണ്ട് വർഷമായി തുടരുന്ന പീഡനം; നീന്തൽ പരിശീലകന്റെ ക്രൂരത തുറന്നുപറഞ്ഞ് പതിനൊന്നാം ക്ലാസുകാരി; കോച്ചിനെതിരെ പോക്സോ കേസ്

crime
  •  3 days ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ ഇനി ഫ്രീ പാർക്കിംഗില്ല; ഫെബ്രുവരി 1 മുതൽ പെയ്ഡ് പാർക്കിം​ഗ് സംവിധാനം ഏർപ്പെടുത്തും

uae
  •  3 days ago
No Image

മകന്റെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം ബലാത്സംഗം ചെയ്ത താന്ത്രികൻ പിടിയിൽ

crime
  •  3 days ago
No Image

നാടിനെ നടുക്കിയ ക്രൂരത: ലിവ്-ഇൻ പങ്കാളിയെ വെട്ടിനുറുക്കി സ്റ്റൗവിൽ കത്തിച്ചു; വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥന്റെ ക്രൂരകൃത്യം പുറത്ത്

crime
  •  3 days ago
No Image

ബസില്‍ ലൈംഗിക അതിക്രമം ആരോപിച്ച്  വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയില്‍

Kerala
  •  3 days ago
No Image

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: ഡൽഹി-ബഗ്ദോഗ്ര വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

National
  •  3 days ago
No Image

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  3 days ago
No Image

'ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല'; എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍

Kerala
  •  3 days ago
No Image

'നിങ്ങള്‍ ഭരണഘടനയുടെ സംരക്ഷകരാണ്, കേന്ദ്ര ഏജന്‍സികള്‍ പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം, ജനാധിപത്യത്തെ രക്ഷിക്കണം'- ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് മമത ബാനര്‍ജി

National
  •  3 days ago

No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  3 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം

qatar
  •  3 days ago