HOME
DETAILS

നോമ്പുകാരന്‍ പാകപ്പെടുത്തേണ്ട മനസ്

  
backup
June 07, 2017 | 7:43 PM

%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4

മാനവ മനസിനു ത്രിമാന ഭാവങ്ങളാണെന്നാണു ഇസ്‌ലാമികാധ്യാപനം. നഫ്‌സ് അമ്മാറ, നഫ്‌സ് ലവ്വാമ, നഫ്‌സ് മുഥ്മഇന്ന എന്നിവയാണവ. നഫ്‌സ് അമ്മാറയെന്നാല്‍ തിന്മ പ്രേരക മനസാണ്. മൃഗീയ തൃഷ്ണകള്‍ക്കടിമയാക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന മനസാണിത്. നഫ്‌സ് ലവ്വാമ എന്ന അവസ്ഥ കുറ്റബോധമുള്ള മനസാണ്. സത്യവിശ്വാസവും സല്‍ക്കര്‍മവും കൈമുതലാക്കിയാല്‍ സംഭവിച്ചുപോയ തെറ്റുകളില്‍ ഉണ്ടാവുന്ന കുറ്റബോധമാണ് മനസിനെ ഈ അവസ്ഥയിലെത്തിക്കുന്നത്. നഫ്‌സ് മുഥ്മഇന്ന എന്നാല്‍ പ്രശാന്ത മനസ്സാണ്, തെറ്റുചെയ്യാനുള്ള ചിന്തപോലും ഇല്ലാത്ത സംശുദ്ധ മനസ്.
ഭൂരിപക്ഷം പേരുടെ മനസും നഫ്‌സ് അമ്മാറ വിഭാഗത്തിലാകും. തിന്നും കുടിച്ചും മദിച്ചും ജീവിതം ആനന്ദമാക്കുകയാണ് മനുഷ്യന്റെ മോഹം. ഇതിനു പ്രേരിപ്പിക്കുന്ന പ്രധാനഘടകം മനസും ശരീരവുമാണ്. ശാരീരിക ആഗ്രഹങ്ങളാണ് പലപ്പോഴും തിന്മക്കു പ്രേരണയാകുന്നത്. ദേഹേച്ഛ എന്നു പറയപ്പെടുന്ന ഈ ദുഷ്പ്രവണത ഏതു നല്ല മനുഷ്യനേയും മൃഗതുല്യനും മൃഗത്തേക്കാള്‍ അധപതിച്ചവനുമാക്കും. കളവും കൊലയും അവിഹിതബന്ധങ്ങളും ചതിയും പാരയും അഴിമതിയും എല്ലാം ജനിക്കുന്നത് ഇത്തരം ദുഷ്പ്രവണത നിമിത്തമാണല്ലോ. അല്ലാഹു പറയുന്നു: 'തന്റെ നാഥന്റെ സ്ഥാനത്തെ ഭയപ്പെടുകയും ശരീരത്തെ ദേഹേച്ഛകളില്‍ നിന്നു തടയുകയും ചെയ്തവര്‍-സ്വര്‍ഗമാണവരുടെ അഭയകേന്ദ്രം.'
ആത്മസമരത്തെ ഏറ്റവും വലിയ സമരമെന്നാണ് തിരുനബി(സ)വിശേഷിപ്പിച്ചത്. ഒരു യുദ്ധം കഴിഞ്ഞു തിരിച്ചുവരുന്ന സ്വഹാബികളോട് നബി(സ) അരുളി: നിങ്ങള്‍ക്ക് സ്വാഗതം, ഒരു ചെറിയ സമരം കഴിഞ്ഞു വലിയ സമരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ് നിങ്ങള്‍. സ്വഹാബികള്‍ ആരാഞ്ഞു: ഏതാണ് റസൂലേ, വലിയ സമരം? പ്രവാചകര്‍ പഠിപ്പിച്ചു: ജിഹാദുന്നഫ്‌സ് അഥവാ സ്വന്തം ശരീരത്തോടുളള സമരം.
ദേഹേച്ഛകളെ തടയാനുള്ള ശക്തമായ കരുത്താണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇതിനുള്ള പരിശീലനകാലമാണ് റമദാനിലെ വ്രതാനുഷ്ഠാനം. നിയന്ത്രണമാണ് ഈ മാസത്തിലെ സവിശേഷത. മനസുകൊണ്ട് ദൃഢനിശ്ചയം ചെയ്ത്, ശാരീരിക ആഗ്രഹിങ്ങളെ നിയന്ത്രിക്കന്‍ കരുത്തുനേടുകയെന്നതാണ് നോമ്പിന്റെ സുപ്രധാന സന്ദേശവും നോമ്പുകാരന്‍ നേടിയെടുക്കേണ്ട സംസ്‌കാരവും. ഈ വസ്തുത സഗൗരവം പരിഗണിച്ച് തഖ്‌വയിലൂന്നിയ ജീവിതം നയിക്കാന്‍ റമദാന്‍ നല്‍കുന്ന പാഠം അനിവാര്യമെത്രെ. നോമ്പ് നിര്‍ബന്ധമാക്കിയതുതന്നെ ഈ തഖ്‌വ ജനിപ്പിക്കുവാനാണെന്നു ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം കഴിവുകേട് മനസിലാക്കാനും തിരുത്താനും നിയന്ത്രിക്കാനും കഴിയുമ്പോഴാണ് ജീവിതം സംശുദ്ധമാകുന്നത്. നീ നിസ്‌കരിച്ചു വില്ലുപോലെ വളഞ്ഞാലും നോമ്പുനോറ്റ് ഞാണ് പോലെ മെലിഞ്ഞാലും സൂക്ഷ്മതയില്ലെങ്കില്‍ അതൊന്നും നിങ്ങള്‍ക്ക് പ്രയോജനകരമാവില്ല എന്നതാണ് പ്രവാചകാധ്യാപനം.

(എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  21 days ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  21 days ago
No Image

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹരജിയുമായി ബി. അശോക്; വിശദീകരണവുമായി കെ ജയകുമാര്‍

Kerala
  •  21 days ago
No Image

മയക്കുമരുന്ന് കടത്ത്; ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി

uae
  •  21 days ago
No Image

ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം

qatar
  •  21 days ago
No Image

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

Kerala
  •  21 days ago
No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  21 days ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  21 days ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  21 days ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  21 days ago