HOME
DETAILS

തുഞ്ചന്‍ പറമ്പില്‍ ഹരിശ്രീകുറിച്ചത് 3882 കുരുന്നുകള്‍

  
backup
October 19, 2018 | 7:14 PM

%e0%b4%a4%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8d

 

തിരൂര്‍: അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണിലെത്തിയത് ആയിരങ്ങള്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമെത്തിയ 3882 കുരുന്നുകളെയാണ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഇക്കുറി എഴുത്തിനിരുത്തിയത്. 126 കവികളും വിദ്യാരംഭം കുറിച്ചു. വിജയദശമി ദിനമായ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് തുഞ്ചന്‍പറമ്പില്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് തുടക്കമായത്. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി വാസുദേവന്‍നായര്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, വി.കെ രാംമോഹന്‍, കെ. വെങ്കിടാചലം, കാനേഷ് പൂനൂര്‍, പി.കെ ഗോപി, ഡോ. പി.കെ രാധാമണി, കെ.പി സുധീര, രാധാമണി ഐങ്കലത്ത്, ശ്രീജിത്ത് പെരുന്തച്ഛന്‍ തുടങ്ങി നാല്‍പതോളം എഴുത്തുകാരാണ് സരസ്വതീ മണ്ഡപത്തില്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ചത്. അതേസമയം തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരായ മുരളി വഴുതക്കാട്, പി.സി സത്യനാരായണന്‍, പ്രഭേഷ് പണിക്കര്‍ എന്നിവരും കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കി. കവികളുടെ വിദ്യാരംഭത്തിന് രാവിലെ ഒന്‍പതോടെയാണ് തുടക്കമായത്.
കാലിക പ്രസക്തമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള രചനയെ പിന്‍പറ്റി കവികളും തുഞ്ചന്റെ മണ്ണിനെ സാക്ഷിയാക്കി ഇത്തവണ വിദ്യാരംഭം കുറിക്കുകയായിരുന്നു. പുലര്‍ച്ചെ തുടങ്ങിയ കുട്ടികളുടെ എഴുത്തിനിരുത്ത് ഉച്ചയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് നൃത്തനൃത്യാവതരണത്തോടെ ഈ വര്‍ഷത്തെ തുഞ്ചന്‍ വിദ്യാരംഭം കലോത്സവത്തിന് പരിസമാപ്തിയായി. ഇന്നലെ പുലര്‍ച്ചെ മുതല്‍ മഴ പെയ്തതും മറ്റുപ്രതികൂല കാലാവസ്ഥയും കാരണം മുന്‍ വര്‍ഷത്തേക്കാള്‍ പ്രാതിനിധ്യം ഇക്കുറി തുഞ്ചന്‍ പറമ്പില്‍ കുറവായിരുന്നു. എഴുത്തിനിരുത്താനെത്തിയ കുട്ടികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ഇക്കുറിയും തുഞ്ചന്‍ വിദ്യാരംഭം കലോത്സവം ഉത്സവപ്രതീതിയില്‍ തന്നെയായിരുന്നു. കുട്ടികളെ എഴുത്തിനിരുത്താനെത്തിയ രക്ഷിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും കൂടിയായതോടെ വന്‍ ജനത്തിരക്കാണ് തിരൂര്‍ തുഞ്ചന്‍ പറമ്പിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  10 days ago
No Image

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

info
  •  10 days ago
No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  10 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  10 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  10 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  10 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  10 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  10 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  10 days ago