HOME
DETAILS

നാറാണത്ത് ഭ്രാന്തന്റെ സ്മരണകളില്‍ വിശ്വാസികള്‍ രായിരനെല്ലൂര്‍ മലകയറി

  
backup
October 20, 2018 | 2:08 AM

%e0%b4%a8%e0%b4%be%e0%b4%b1%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d

കൊപ്പം: നാറാണത്ത് ഭ്രാന്തന്റെ ഓര്‍മകളുമായി രായിരനെല്ലൂര്‍ മല കയറാന്‍ നൂറുകണക്കിന് വിശ്വാസികളെത്തി. പറയിപെറ്റ പന്തിരുകുലത്തിലെ ശ്രേഷ്ഠപുരുഷനാണ് നാറാണത്തു ഭ്രാന്തന്‍. വേദം അഭ്യസിക്കാനായി തിരുവേഗപ്പുറ താമസിക്കുമ്പോഴാണ് നാറാണത്തിന്റെ വീരചരിതങ്ങള്‍ക്ക് രായിരനെല്ലൂര്‍ മല സാക്ഷിയാകുന്നത്. ചെങ്കുത്തായ മലമുകളിലേക്ക് വലിയ പാറക്കല്ലുകള്‍ ഉരുട്ടിക്കയറ്റുകയും മുകളിലെത്തിക്കഴിഞ്ഞാല്‍ ആ പാറക്കല്ലുകള്‍ താഴെക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നു നാറാണത്തിന്റെ പ്രധാന വിനോദം. നാറാണത്തിനെ വളര്‍ത്തിയെന്ന് പറയുന്ന നാരാണമംഗലത്ത് എന്ന ആമയൂര്‍ മനക്കാരാണ് ഇവിടത്തെ കര്‍മികള്‍.
എട്ട് മനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോള്‍ ക്ഷേത്ര നടത്തിപ്പ്. രായിരനെല്ലൂര്‍ മലയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഭ്രാന്താചലം ക്ഷേത്രവും പ്രസിദ്ധമാണ്. 50 അടി ഉയരത്തില്‍ 30 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന കൂറ്റന്‍ പാറയായ ഭ്രാന്താചലം നാറാണത്ത് ഭ്രാന്തന്റെ പ്രധാന ആവാസകേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു. ഇവിടെയുള്ള കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ കെട്ടിയിട്ടിരുന്നതായി പറയപ്പെടുന്നു. പാറയുടെ കിഴക്കുഭാഗത്തായി വലിയ മൂന്ന് ഗുഹകളുണ്ട്.
ഇവിടെ നാറാണത്ത് ഭ്രാന്തന്‍ തപസു ചെയ്തിരുന്നതായും വിശ്വാസമുണ്ട്. ഈ കൊടുംപാറക്കു മുകളില്‍ ഒരിക്കലും വെള്ളം വറ്റാത്ത പത്തിലധികം കുഴികള്‍ കാണാം. പഞ്ചതീര്‍ഥം എന്ന് അറിയപ്പെടുന്ന കുഴിയുടെ അടിയിലായി അഞ്ച് അറകളുണ്ട്. മലകയറ്റത്തിനായി എത്തുന്നവര്‍ ഇവിടെയും സന്ദര്‍ശിക്കും. രായിരനെല്ലൂര്‍ മലമുകളില്‍ പതിനെട്ടടി ഉയരമുള്ള ഭ്രാന്തന്റെ പൂര്‍ണകായ പ്രതിമയുണ്ട്. മലയുടെ അടിവാരത്തുനിന്ന് തെക്കുഭാഗം വഴി കയറി ദര്‍ശനം നടത്തി പടിഞ്ഞാറ്ഭാഗം വഴിയാണ് ഇറങ്ങുന്നത്.
അതേസമയം ഹര്‍ത്താല്‍ ആയതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ മലകയറാന്‍ കനത്ത തിരക്കനുഭവപ്പെട്ടില്ല. പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നാണ് കൂടുതല്‍ വിശ്വാസികളെത്തിയത്. കോയമ്പത്തൂര്‍, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിശ്വാസികള്‍ക്ക് ഇത്തവണ മലകയറാന്‍ ഹര്‍ത്താല്‍ തടസമായി.

മലകയറാനെത്തിയ പെണ്‍കുട്ടികളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞുവച്ചു

കൊപ്പം: മലകയറാനെത്തിയ ഏഴോളം പെണ്‍കുട്ടികളെ ഹര്‍ത്താനലുകൂലികള്‍ കൊപ്പത്തുവച്ച് വാഹനം തടഞ്ഞ് ഇറക്കിവിട്ടതായും അസഭ്യം പറഞ്ഞതായും ഈ സമയം പൊലിസ് കാഴ്ച്ചക്കാരനായി നിന്നതായും പരാതി. മലകയറല്‍ ചടങ്ങ് ലൈവ് നല്‍കിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് മണ്ണേങ്ങോട് സ്വദേശികളായ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്ക് വെച്ചത്. ഇതുകാരണം കൊപ്പം സെന്ററില്‍നിന്നും കിലോമീറ്ററുകള്‍ നടന്നാണ് പെണ്‍കുട്ടികള്‍ മലകയറാനെത്തിയത്. ഒരു വിശ്വാസതതിന്റെ പേരില്‍ മറ്റൊരു വിശ്വാസത്തെ തകര്‍ക്കുനത് ശരിയല്ലെന്ന് പെണ്‍കുട്ടികള്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  6 minutes ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  8 minutes ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  22 minutes ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  28 minutes ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  an hour ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  an hour ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  an hour ago
No Image

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

Kerala
  •  an hour ago
No Image

വടകരയിൽ പെൺസുഹൃത്തിന്റെ മക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മർദ്ദിച്ചു: പൂജാരി പിടിയിൽ

Kerala
  •  2 hours ago
No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പിന്‍ അപേക്ഷകള്‍ ആരംഭിച്ചു

bahrain
  •  3 hours ago