HOME
DETAILS

ഒടുവില്‍ എന്‍.ആര്‍.സിയെ തള്ളി ബി.ജെ.പി

  
backup
August 31, 2019 | 8:04 PM

finally-nrc-is-rejected-by-bjp-770434-2

 

 

ഗുവാഹത്തി: ന്യൂനപക്ഷസമുദായങ്ങളെ ലക്ഷ്യംവച്ച് അസമില്‍ പൗരത്വവിഷയം ആളിക്കത്തിച്ച സംഘ്പരിവാര്‍ ഒടുവില്‍ പൗരത്വപട്ടിക പുറത്തുവന്നതോടെ മലക്കം മറിഞ്ഞു. ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാതെ 19 ലക്ഷം പേര്‍ പുറത്തായതിന് പിന്നാലെ പട്ടികയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുകയാണ് സംഘ്പരിവാര്‍.
അന്തിമപട്ടിക പ്രസിദ്ധീകരിച്ച ഇന്നലെ ബി.ജെ.പി നേതാക്കള്‍ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പട്ടിക വിശ്വസിക്കില്ലെന്നും അതില്‍ തെറ്റുകളുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. പട്ടികയില്‍ പിഴവുകളുണ്ടെന്നും കൂടുതല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ അതില്‍ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. സംസ്ഥാനത്തെ ഓരോ വിദേശിയെയും പുറത്താക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം പാര്‍ട്ടി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഴുവന്‍ കുടിയേറ്റക്കാരെയും ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. എന്നാല്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാതെ ചില ഇന്ത്യന്‍ പൗരന്‍മാരെങ്കിലും പുറത്താകാനും സാധ്യതയുണ്ട്. പൗരത്വപട്ടികയില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല, വിശ്വാസവുമില്ല. കരട് പട്ടിക പുറത്തുവന്നതോടെ തന്നെ തങ്ങള്‍ക്ക് പൗരത്വപട്ടികയിലുള്ള വിശ്വാസം നഷ്ടമായിരുന്നു. കാരണം യഥാര്‍ഥ ഇന്ത്യക്കാരും പുറത്തായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും ഒരിക്കലൂടെ വെരിഫൈ ചെയ്യണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
ഹിന്ദുക്കളെ പുറത്താക്കാനും മുസ്‌ലിംകളെ ഇവിടെ തന്നെ നിര്‍ത്താനുമുള്ള ഗൂഢാലോചനയാണ് പട്ടികയ്ക്കു പിന്നിലെന്ന് ബി.ജെ.പി എം.എല്‍.എ സിലാദിത്യ ദേവ് പറഞ്ഞു. എന്‍.ആര്‍.സി സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഏജന്‍സിക്ക് നല്‍കാതെ സ്വകാര്യ ഏജന്‍സിയെയായിരുന്നു ഇതിന്റെ ചുമതല ഏല്‍പ്പിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഹിന്ദുക്കളെ ബി.ജെ.പി സംരക്ഷിക്കും. അതിനാണ് പൗരത്വ ബില്ല്. അത് ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരവധി ഇന്ത്യക്കാരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതില്‍ നിറയെ പിഴവുകളുണ്ടെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരണ്‍ ഗൊഗോയ് പറഞ്ഞു.
നിരവധി ഇന്ത്യക്കാര്‍ പട്ടികയില്‍ നിന്ന് പുറത്തായത് പോലെ നിരവധി വിദേശികളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യഥാര്‍ഥ ഇന്ത്യക്കാരായ നിരവധി പേര്‍, പ്രത്യേകിച്ച് ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പട്ടികയ്ക്ക് സംഭവിച്ച തെറ്റിനെ കുറിച്ച് ബി.ജെ.പി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തിമകരട് പട്ടികയില്‍ നിന്ന് 41 ലക്ഷം പേര്‍ നേരത്തെ പുറത്തുപോയപ്പോള്‍, ഇത് ബി.ജെ.പിയുടെ നേട്ടമായിട്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. എല്ലാ വിദേശികളെയും പുറത്താക്കുമെന്നും അന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുറത്താക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും ഹിന്ദുക്കളായിരുന്നുവെന്ന് അമിത്ഷാ അറിഞ്ഞിരുന്നില്ല- ഗൊഗോയ് പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് കരട് പട്ടിക പുറത്തുവന്നപ്പോള്‍ 41 ലക്ഷം പേരായിരുന്നു അതില്‍ നിന്നു പുറത്തുപോയത്. അതില്‍ പകുതിയോളം ബംഗാളി ഹിന്ദുക്കളായിരുന്നു. ഇതോടെ പട്ടികയില്‍ പേരുള്ള ഓരോ കേസും വീണ്ടും വെരിഫിക്കേഷന്‍ ചെയ്യണമെന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പിയും ആവശ്യപ്പെട്ടുവരികയായിരുന്നു.
സര്‍ക്കാര്‍ ഈയാവശ്യം സുപ്രിംകോടതിയില്‍ ഉന്നയിച്ചുവെങ്കിലും കോടതി നിരസിക്കുകയാണുണ്ടായത്. പുതിയ സാഹചര്യത്തില്‍ ഇതേ ആവശ്യം വീണ്ടും സുപ്രിംകോടതിയില്‍ ഉന്നയിക്കുമെന്ന് എന്‍.ആര്‍.സിക്കു വേണ്ടി തുടക്കംമുതല്‍ നിലകൊണ്ട ഓള്‍ അസം സ്റ്റുഡന്റ് യൂനിയന്‍ (ആസു) അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിയെരിഞ്ഞ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ: രണ്ട് ബൈക്കിൽ തുടങ്ങിയ തീ പടർന്നത് നാനൂറിലധികം വാഹനങ്ങളിലേക്ക്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  11 days ago
No Image

അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 14 മുതൽ; ബുക്കിംഗ് ഉടൻ ആരംഭിക്കും; ഫീസ് 3000 രൂപ

Kerala
  •  11 days ago
No Image

മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന്  റിപ്പോര്‍ട്ട്

International
  •  11 days ago
No Image

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു

Kerala
  •  11 days ago
No Image

എന്റെ ജീവിതം പോയി, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും; പുതുപ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Kerala
  •  11 days ago
No Image

യുഡിഎഫിന്റെ ലക്ഷ്യം അധികാരം; പ്രായവിവാദം തള്ളി, സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

Kerala
  •  11 days ago
No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ

Kerala
  •  11 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  11 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  11 days ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  11 days ago

No Image

നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം

Kerala
  •  12 days ago
No Image

കരിപ്പൂർ - റിയാദ് സഊദി എയർലൈൻസ് സർവിസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതൽ

Kerala
  •  12 days ago
No Image

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

Kerala
  •  12 days ago
No Image

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

Saudi-arabia
  •  12 days ago