
ഒടുവില്‍ എന്‍.ആര്.സിയെ തള്ളി ബി.ജെ.പി
ഗുവാഹത്തി: ന്യൂനപക്ഷസമുദായങ്ങളെ ലക്ഷ്യംവച്ച് അസമില്‍ പൗരത്വവിഷയം ആളിക്കത്തിച്ച സംഘ്പരിവാര്‍ ഒടുവില്‍ പൗരത്വപട്ടിക പുറത്തുവന്നതോടെ മലക്കം മറിഞ്ഞു. ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാതെ 19 ലക്ഷം പേര് പുറത്തായതിന് പിന്നാലെ പട്ടികയ്ക്കെതിരേ രംഗത്തുവന്നിരിക്കുകയാണ് സംഘ്പരിവാര്‍.
അന്തിമപട്ടിക പ്രസിദ്ധീകരിച്ച ഇന്നലെ ബി.ജെ.പി നേതാക്കള്‍ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പട്ടിക വിശ്വസിക്കില്ലെന്നും അതില്‍ തെറ്റുകളുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. പട്ടികയില്‍ പിഴവുകളുണ്ടെന്നും കൂടുതല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ അതില്‍ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. സംസ്ഥാനത്തെ ഓരോ വിദേശിയെയും പുറത്താക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം പാര്‍ട്ടി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഴുവന്‍ കുടിയേറ്റക്കാരെയും ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. എന്നാല്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാതെ ചില ഇന്ത്യന്‍ പൗരന്മാരെങ്കിലും പുറത്താകാനും സാധ്യതയുണ്ട്. പൗരത്വപട്ടികയില്‍ തങ്ങള്‍ക്ക് താല്പര്യമില്ല, വിശ്വാസവുമില്ല. കരട് പട്ടിക പുറത്തുവന്നതോടെ തന്നെ തങ്ങള്‍ക്ക് പൗരത്വപട്ടികയിലുള്ള വിശ്വാസം നഷ്ടമായിരുന്നു. കാരണം യഥാര്‍ഥ ഇന്ത്യക്കാരും പുറത്തായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും ഒരിക്കലൂടെ വെരിഫൈ ചെയ്യണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
ഹിന്ദുക്കളെ പുറത്താക്കാനും മുസ്ലിംകളെ ഇവിടെ തന്നെ നിര്‍ത്താനുമുള്ള ഗൂഢാലോചനയാണ് പട്ടികയ്ക്കു പിന്നിലെന്ന് ബി.ജെ.പി എം.എല്‍.എ സിലാദിത്യ ദേവ് പറഞ്ഞു. എന്‍.ആര്.സി സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഏജന്‍സിക്ക് നല്‍കാതെ സ്വകാര്യ ഏജന്‍സിയെയായിരുന്നു ഇതിന്റെ ചുമതല ഏല്‍പ്പിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഹിന്ദുക്കളെ ബി.ജെ.പി സംരക്ഷിക്കും. അതിനാണ് പൗരത്വ ബില്ല്. അത് ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരവധി ഇന്ത്യക്കാരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതില്‍ നിറയെ പിഴവുകളുണ്ടെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരണ്‍ ഗൊഗോയ് പറഞ്ഞു.
നിരവധി ഇന്ത്യക്കാര്‍ പട്ടികയില്‍ നിന്ന് പുറത്തായത് പോലെ നിരവധി വിദേശികളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യഥാര്‍ഥ ഇന്ത്യക്കാരായ നിരവധി പേര്, പ്രത്യേകിച്ച് ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പട്ടികയ്ക്ക് സംഭവിച്ച തെറ്റിനെ കുറിച്ച് ബി.ജെ.പി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തിമകരട് പട്ടികയില്‍ നിന്ന് 41 ലക്ഷം പേര് നേരത്തെ പുറത്തുപോയപ്പോള്‍, ഇത് ബി.ജെ.പിയുടെ നേട്ടമായിട്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. എല്ലാ വിദേശികളെയും പുറത്താക്കുമെന്നും അന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുറത്താക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും ഹിന്ദുക്കളായിരുന്നുവെന്ന് അമിത്ഷാ അറിഞ്ഞിരുന്നില്ല- ഗൊഗോയ് പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് കരട് പട്ടിക പുറത്തുവന്നപ്പോള്‍ 41 ലക്ഷം പേരായിരുന്നു അതില്‍ നിന്നു പുറത്തുപോയത്. അതില്‍ പകുതിയോളം ബംഗാളി ഹിന്ദുക്കളായിരുന്നു. ഇതോടെ പട്ടികയില്‍ പേരുള്ള ഓരോ കേസും വീണ്ടും വെരിഫിക്കേഷന് ചെയ്യണമെന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പിയും ആവശ്യപ്പെട്ടുവരികയായിരുന്നു.
സര്‍ക്കാര്‍ ഈയാവശ്യം സുപ്രിംകോടതിയില്‍ ഉന്നയിച്ചുവെങ്കിലും കോടതി നിരസിക്കുകയാണുണ്ടായത്. പുതിയ സാഹചര്യത്തില്‍ ഇതേ ആവശ്യം വീണ്ടും സുപ്രിംകോടതിയില്‍ ഉന്നയിക്കുമെന്ന് എന്‍.ആര്.സിക്കു വേണ്ടി തുടക്കംമുതല്‍ നിലകൊണ്ട ഓള് അസം സ്റ്റുഡന്റ് യൂനിയന്‍ (ആസു) അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിങ്ങളുടെ ഇഷ്ടങ്ങളില്‍ ഇന്നും ഈ ഉല്‍പന്നങ്ങളുണ്ടോ... ഗസ്സയിലെ കുഞ്ഞുമക്കളുടെ ചോരയുടെ മണമാണതിന്
International
• 9 days ago
കനത്ത മഴയില്‍ ഡാം തുറന്നു വിട്ടു; കുത്തൊഴുക്കില്‍ പെട്ട് സ്ത്രീ ഒലിച്ചു പോയത് 50 കിലോമീറ്റര്‍
Kerala
• 9 days ago
ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലെന്ന് പ്രതിയായ അഭിഭാഷകന്, ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന്
National
• 9 days ago
രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; വിചിത്രമായ പരാതിയുമായി യുവാവ്
Kerala
• 9 days ago
മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; സംഭവം മഞ്ചേശ്വരത്ത്
Kerala
• 9 days ago
ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം
National
• 9 days ago
'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍
International
• 9 days ago
കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍
Kerala
• 9 days ago
പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു
Kerala
• 9 days ago
ശബരിമല സ്വർണപ്പാളി വിഷയത്തിൽ 'ഉടക്കി' നിയമസഭ; ശക്തമായ പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദ് ചെയ്ത് സ്പീക്കർ, മന്ത്രിമാർക്ക് കൂവൽ
Kerala
• 9 days ago
ഗസ്സ സമാധാന ചർച്ചകളുടെ ആദ്യ ദിവസം 'പോസിറ്റീവ്' ആയി അവസാനിച്ചു; ഈജിപ്തിൽ ചർച്ച തുടരും
International
• 9 days agoകവര്‍ച്ചയ്ക്കിടെ സ്കൂളിലെ ശുചിമുറിക്കു സമീപം ഉറങ്ങിപ്പോയ കള്ളനെ തൊണ്ടിമുതല്‍ സഹിതം പിടികൂടി
Kerala
• 9 days ago
ഗസ്സയിലെ കൊടുംക്രൂരത: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധത്തെരുവ് ഇന്ന്
Kerala
• 9 days ago
ഫോണ്‍ കിട്ടാതാവുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കാറുണ്ടോ..? ഉടന്‍ 'ഡി ഡാഡി'ലേക്ക് വിളിക്കൂ- പദ്ധതിയുമായി കേരള പൊലീസ് കൂടെയുണ്ട്
Kerala
• 9 days ago
'സർക്കാരുകൾ ബ്രാഹ്മണരെ സേവിക്കണം, ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കൂ' - വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
National
• 9 days ago
ഇസ്റാഈൽ തന്നെ പറയുന്നു; ഗസ്സയിൽ നടക്കുന്നത് വംശഹത്യ തന്നെ - കൊടും ക്രൂരതയുടെ രണ്ടാണ്ട്
International
• 9 days ago
ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു പ്രദര്‍ശനം; ആക്സസ് എബിലിറ്റീസ് എക്സ്പോ 2025 ഏഴാം പതിപ്പിന് ദുബൈയില്‍ തുടക്കം
uae
• 9 days ago
ബഹ്റൈന്‍: പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പുതിയ സമിതി വരുന്നു
bahrain
• 9 days ago
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; സമവായത്തിന് തയാറായി സര്‍ക്കാര്‍
Kerala
• 9 days ago
തടവുകാരെ 'നിലയ്ക്ക് നിർത്തിയാൽ' ജീവനക്കാർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകാൻ ജയിൽ വകുപ്പ്
Kerala
• 9 days ago
പാലക്കാട് സ്വദേശിയായ യുവാവ് ബഹ്റൈനില്‍ മരിച്ച നിലയില്‍
bahrain
• 9 days ago